തിരിച്ചടി തുടർന്ന് ഇറാൻ; ഗള്‍ഫ് മേഖലയിലെ 27 യുഎസ് താവളങ്ങളിൽ ആക്രമണം
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാൻ. വിവിധ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇറാക്കിലെ ഇർബിലിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി. കൂടാതെ, ഇസ്രയേലിലെ ടെൽ നോഫ് എയർ ബേസ്, ഹാകിരിയയിലെ ഇസ്രയേൽ ആർമിയുടെ കമാൻഡന്‍റ് ആസ്ഥാന കേന്ദ്രം, അതേ നഗരത്തിലെ തന്നെ പ്രതിരോധ വ്യവസായ സമുച്ചയം എന്നിവയെയും അക്രമിച്ചതായി ഐആർജിസി അവകാശപ്പെട്ടു.
