സൈക്കോ പാത്ത് സീരിയൽ കില്ലറായി നെന്മാറയിലെ ചെന്ദാമര; പതിയിരുന്നത് പലയിടങ്ങളിൽ; ലക്ഷ്യമിട്ടത് ആറ് പേരെ; മകളേയും ലക്ഷ്യം വച്ചിരുന്നതായി പൊലീസ്; പിടിയിലായത് പട്ടിണി കിടന്ന് അവശനായ നിലയിൽ
നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര ലക്ഷ്യമിട്ടത് കുടുംബത്തിലെ ആറ് പേരെയായിരുന്നു. സുധാകരനേയും ഭാര്യയേും സുധാകരന്റെ മാതാവിനേയും കൊലപ്പെടുത്തിയതിന് പിന്നാലെ മകളെയും ലക്ഷ്യമിട്ടിരുന്നതായി പൊലീസ് അനുമാനം. തീർത്തും സൈക്കോ പാത്ത് രീതിയിൽ അരങ്ങേറിയ സീരയൽ കൊലയാണ് ചെന്ദാമര നടത്തിയത്. അതിനാൽ തന്നെ ചെന്ദാമരയെ പിടികൂടാനായി വൻ പൊലീസ് പട തന്നെയാണ് നെന്മാറയിൽ തമ്പടിച്ചത്. പിടികൂടിയതും ഏറെ നാടകീയമായിട്ടാണ്. പൊലീസിന്റെ തിരച്ചിൽ ഉൾപ്പെടെയുള്ള നീക്കങ്ങൾ ചെന്താമര സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ടാണ് ഇയാൾക്ക് 2 ദിവസത്തോളം ഒളിച്ചിരിക്കാൻ സാധിച്ചതെന്നും
