അനിതര സാധാരണമായ കഥാ പാത്രങ്ങൾക്ക് മുഖം നൽകാൻ ഇനിയുമിവിടെ അയാളുണ്ടാകും: റഫീഖ് അബ്ദുൾ കരിം എഴുതുന്നു
പെട്ടെന്ന് തിയ്യറ്ററിലെ അതി ഭീകരമായ നിശ്ശബ്ദതയുടെ വലയത്തെ വലിച്ച് കീറി കൊണ്ട് , കരഘോക്ഷങ്ങൾ ഉയർന്നു. അതയാൾക്കുള്ളതായിരുന്നു, കിരീടത്തിലെയും ചെങ്കോലിലെയും സേതുമാധവൻ്റെയും, പവിത്രത്തിലെ അച്‌ഛഛൻ്റെയും, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ്റെയും, സദയത്തിലെ സത്യനാഥൻ്റെയും കഥാപാത്രങ്ങൾക്ക് അയാൾ തന്നെ തീർത്തു വെച്ചിരുന്ന, അഭിനയത്തിൻ്റെ ബെഞ്ച് മാർക്കിലേക്ക് ഈ സിനിമയിലെ ഷൺമുഖത്തിൻ്റെ മാനസിക സമ്മർദ്ദവും, ഉള്ളുരുകുന്ന ഹൃദയ വ്യഥയുടെയുടെയും ബാരോ മീറ്റർ വ്യത്യയാനങ്ങളുടെ വേലിയേറ്റങ്ങളാൽ ആടിയുലഞ്ഞപ്പോൾ, അതി സമ്മർദ്ദത്തിൻ്റെ ആ നേരത്ത് പ്രേക്ഷകർ അറിയാതെ കൈയ്യടിച്ചുപ്പോയി. ഹൃദയം തുളയ്ക്കുന്ന കഠിന വേദനയിൽ,
