നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; ഖലിസ്ഥാൻ അനുകൂലികൾ പിടിയിൽ

നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; ഖലിസ്ഥാൻ അനുകൂലികൾ പിടിയിൽ

ന്യൂഡൽഹി: നേപ്പാൾ അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഖലിസ്ഥാൻ അനുകൂലിയെയും അമേരിക്കൻ പൗരനെയും സുരക്ഷാസേന പിടികൂടി. ഖലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ഡേ പ്രവർത്തകൻ വിക്രംജിത് സിംഗ്, യുഎസ് പൗരനും ഖലിസ്ഥാൻ അനുകൂലിയുമായ മൻവീർ സിംഗ് ധില്ലൻ എന്നിവരാണ് പിടിയിലായത്.

ഉത്തർപ്രദേശിലെ റുപായ്ദിഹ പോസ്റ്റിന് സമീപത്തുവെച്ചാണ് ഇവർ പിടിയിലായത്. ഇവർക്ക് ഒത്താശ ചെയ്ത സുരേഷ് കുമാർ പഥക്, ദിലീപ് ഉപാധ്യായ, രാഹുൽ കുമാർ എന്നിവരെയും അറസ്റ്റ് ചെയ്തെന്ന് യുപി പോലീസ് പറഞ്ഞു. പിടിയിലായ വിക്രംജിത് സിംഗ് 2023-ൽ പഞ്ചാബിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലെ പ്രതിയാണ്.