അഹമ്മദാബാദ് : അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണത് ടേക്ക് ഓഫ് നടത്തി അഞ്ച് മിനിട്ടിന് പിന്നാലെ. പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ യന്ത്രകരാറിനെ തുടർന്ന് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 171 വിമാനമാണ് തകർന്നുവീണത്. അപകടകാരൺം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
മേഘാനിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരിലാണ് വിമാനം തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. വലിയ പുകപടലത്തോടെ വിമാനം തകരുകയായിരുന്നു. 12അഗ്നി ശമന സേന യൂണിറ്റുകൾ തീയണയ്ക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലൻഡനിലേക്ക് തിരിച്ച വിമാനമാണ് തകർന്നത്. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും വാദ്ഗാനം ചെയ്ത് കേന്ദ്രസർക്കാർ രംഗത്തെത്തി. വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. . അദ്ദേഹം വിജയവാഡയിൽ നിന്നാണ് പോകുന്നത്. ലണ്ടനിലേക്ക് പോകുന്ന എയർഇന്ത്യ ഡ്രീംലൈനർ ആയിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിക്കുകയും സംസ്ഥാനത്തിന് വേണ്ട സഹായം വാഗ്ദാനം ചെയ്തു. ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.
Leave feedback about this