ലോഗിൻ കേരള ഡെസ്ക്
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മാതൃഭൂമി പത്രം നൽകിയ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. പത്രത്തിന്റെ ഒന്നാം പേജ് വാർത്തയ്ക്കും ചിത്രത്തിനുമെതിരെ പ്രതികരിച്ചാണ് വി.ശിവൻകുട്ടി രംഗത്തെത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കപട വാഗ്ദാനവും ദുരിതബാധിതമേഖലിയൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതികളും ഇടപെടലുകളും എണ്ണിപ്പറഞ്ഞാണ് വി. ശിവൻകുട്ടിയുടെ കുറിപ്പ്.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ മാതൃഭൂമി ദിനപത്രത്തിൽ കണ്ട വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു ദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽപ്പോലും വസ്തുതകളെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താൻ മാതൃഭൂമി കാണിച്ച നെറികേട് തീർത്തും അപലപനീയമാണെന്നും മന്ത്രി പറയുന്നു. ദുരന്തമുണ്ടായ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ഓഗസ്റ്റ് 10-ന് ചൂരൽമലയിലെത്തിയപ്പോൾ നൽകിയ ഉറപ്പ് “പണം ഒരു പ്രശ്നമല്ല, നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യണം. കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും. പണമില്ലാത്തതിന്റെ പേരിൽ ഒന്നും മുടങ്ങില്ല” എന്നായിരുന്നു.
എന്നാൽ, കേന്ദ്ര സർക്കാർ എത്രമാത്രം ഈ വാക്ക് പാലിച്ചു എന്ന് പരിശോധിക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ദുരന്തം നടന്ന് 153മത്തെ ദിവസമാണ് പ്രതികരണമുണ്ടായത്. കേരളം അപേക്ഷിച്ച 2220 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്രത്തിന് മിണ്ടാട്ടമില്ലെന്നും വി ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
കുറിപ്പിന്റെ പൂർണരൂപം:-
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ മാതൃഭൂമി ദിനപത്രത്തിൽ കണ്ട വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഒരു ദുരന്തത്തിന്റെ ഓർമ്മ ദിനത്തിൽപ്പോലും വസ്തുതകളെ വളച്ചൊടിച്ച് തെറ്റിദ്ധാരണ പരത്താൻ മാതൃഭൂമി കാണിച്ച നെറികേട് തീർത്തും അപലപനീയമാണ്.
ദുരന്തമുണ്ടായ ഉടൻതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി 2024 ഓഗസ്റ്റ് 10-ന് ചൂരൽമലയിലെത്തിയപ്പോൾ നൽകിയ ഉറപ്പ് “പണം ഒരു പ്രശ്നമല്ല, നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്യണം. കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട എല്ലാ സഹായവും കിട്ടും. പണമില്ലാത്തതിന്റെ പേരിൽ ഒന്നും മുടങ്ങില്ല” എന്നായിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ എത്രമാത്രം ഈ വാക്ക് പാലിച്ചു എന്ന് നമുക്ക് പരിശോധിക്കാം:
കേന്ദ്ര സർക്കാർ ചെയ്തത്:

ഇനി, നമ്മുടെ സംസ്ഥാന സർക്കാർ ഈ ദുരന്തത്തിൽപ്പെട്ടവരെ ചേർത്തുപിടിച്ച് എന്താണ് ചെയ്തതെന്ന് നോക്കാം. സമാനതകളില്ലാത്ത ഒരു ദുരന്തത്തെ കേരളം എങ്ങനെ ഒറ്റക്കെട്ടായി അതിജീവിച്ചു എന്നതിന്റെ ഉത്തമ മാതൃകയാണ് മുണ്ടക്കൈ-ചൂരൽമല.
സംസ്ഥാന സർക്കാർ ചെയ്തത്:
സത്യം മറച്ചുവെച്ച്, രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന ഈ നെറികേട് പൊതുസമൂഹത്തിന് മനസ്സിലാകും. നമ്മുടെ അതിജീവിതർക്കൊപ്പം സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളുമ്പോൾ, അസത്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ല.
ഉപജീവനസഹായം, വാടക, ചികിത്സാസഹായം, വിദ്യാഭ്യാസം, സമഗ്രമായ പുനരധിവാസം എന്നിങ്ങനെ എല്ലാ മേഖലകളിലും അതിജീവിതർക്ക് കരുത്തേകി സർക്കാർ ഒപ്പമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു. പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം.
പിൻകുറിപ്പ് :- ഒന്നാം പേജിലെ ആ ചിത്രങ്ങൾ നോക്കൂ, അതുമാത്രം മതി മാതൃഭൂമിയുടെ ഗൂഢതന്ത്രം മനസിലാക്കാൻ…!!!