കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; റിയാദിൽ മരിച്ച വില്യംസിന്റെ ഭൗതിക ശരീരം കൊച്ചിയിലെത്തിച്ചു

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ ഇടപെടൽ; റിയാദിൽ മരിച്ച വില്യംസിന്റെ ഭൗതിക ശരീരം കൊച്ചിയിലെത്തിച്ചു

കൊച്ചി: സൗദി അറേബ്യയിലെ റിയാദിൽ ജൂൺ 26-ന് ഉണ്ടായ റോഡപകടത്തിൽ മരണപ്പെട്ട കൊച്ചി സ്വദേശി വില്യംസ് കെ.ടി. (36), കൊപ്രപ്പറമ്പിൽ ഹൗസ്,  ഭൗതികശരീരം കേന്ദ്ര സഹമന്ത്രി  സുരേഷ് ഗോപിയുടെ സമയോചിതവുമായ ഇടപെടലിന്റെ ഫലമായി ജന്മനാട്ടിലെത്തി. മരണാനന്തര നടപടികൾ വേഗത്തിലാക്കുന്നതിനായി കേന്ദ്രമന്ത്രി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ട അധികൃതരുമായും അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയുമായും നേരിട്ട് ബന്ധപ്പെടുകയും ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുകയും ചെയ്തു.

ഈ വിഷയത്തിൽ സുരേഷ് ഗോപിയുടെ തൃശ്ശൂർ എം.പി. ഓഫീസും ഡൽഹിയിലെ കേന്ദ്ര ഓഫീസും കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ജാഗ്രതയോടെയും കാര്യക്ഷമമായും പ്രവർത്തിച്ചു. കുടുംബാംഗങ്ങളുടെ അഭ്യർഥന ലഭിച്ചതിന് പിന്നാലെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ സാധ്യമാക്കി.

വില്യം സ്കറിയയുടെ സംസ്കാരം 2026 ജൂലൈ 16-ന് രാവിലെ ഫോർട്ട് കൊച്ചിയിലെ ആരോഗ്യ മാതാ ദേവാലയത്തിൽ നടക്കും.

ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് ആശ്വാസമേകുന്നതിനും അവരുടെ പ്രിയപ്പെട്ടവന്റെ ഭൗതികശരീരം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആത്മാർത്ഥമായി ഇടപെട്ട എല്ലാ ഉദ്യോഗസ്ഥർക്കും, പ്രത്യേകിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപിക്കും കുടുംബം നന്ദി രേഖപ്പെടുത്തി.