breaking-news World

യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുക്കി ; 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു യുഎസ് അന്തര്‍വാഹിനി ഇറാനിയന്‍ യുദ്ധക്കപ്പല്‍ മുക്കിയതിനെ തുടര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഒരു നാവികാഭ്യാസത്തില്‍ പങ്കെടുത്ത ഐറിസ് ദേന എന്ന യുദ്ധക്കപ്പല്‍ ആണ് ആക്രമിക്കപ്പെട്ടത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അന്തര്‍വാഹിനി ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍ നിന്നും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലും ആരംഭിച്ചിട്ടുണ്ട്. യുഎസ് യുദ്ധ വകുപ്പ് ഒരു അന്തര്‍വാഹിനി പെരിസ്‌കോപ്പ് പോലെ തോന്നിക്കുന്നതും അകലെ ഒരു സ്ഫോടനം നടക്കുന്നതും കാണിക്കുന്ന ഒരു ബ്ലാക്ക്

Read More
India World

ഹോർമൂസിൽ കുടുങ്ങിയത് 700 കപ്പലുകൾ; എണ്ണയ്ക്കായി ഇന്ത്യ വലയും

ന്യുഡൽഹി: ഹോർമൂസിൽ കുടുങ്ങിയത് 700 കപ്പലുകൾ, എണ്ണ എത്തിയില്ലെങ്കിൽ ഇന്ത്യയുടെ ‘പ്ലാൻ ബി’, വിലയും കൂടിയേക്കും ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്. കിഴക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുള്ള ക്രൂഡ് ഓയിൽ ഗതാഗതത്തിന്റെ 86 ശതമാനവും ഇതോടെ തടസപ്പെട്ടു. മാരിടൈം അനലിറ്റിക്സ് സ്ഥാപനങ്ങളായ ‘വിൻഡ്വാർഡ്’, ‘കെപ്ലർ’ എന്നിവ നൽകുന്ന വിവരങ്ങൾ പ്രകാരം, ഈ ജലപാത നിലവിൽ നിശ്ചലമാണ്. മാർച്ച് 1ന് കേവലം മൂന്ന് ടാങ്കറുകൾ മാത്രമാണ് ഇതിലൂടെ കടന്നുപോയത്. 2026ലെ പ്രതിദിന ശരാശരി

Read More
breaking-news World

ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്: താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും

ധാക്ക: ബംഗ്ലാദേശിലെ പൊതുതിരഞ്ഞെടുപ്പില്‍ ബിഎന്‍പി(ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) അധികാരത്തിലേക്ക്. കേവലഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎന്‍പി ജയം ഉറപ്പിച്ചത്. നിലവില്‍ 158 സീറ്റുകളില്‍ ബിഎന്‍പി വിജയിച്ചു. ജമാഅത്തെ മുന്നണി നിലവില്‍ 41 സീറ്റുകളില്‍ വിജയിച്ചു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയായേക്കും. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഇന്നലെ പ്രാദേശിക സമയം രാവിലെ ഏഴര മുതല്‍ വൈകിട്ട് നാലരവരെയാണ് വോട്ടെടുപ്പ് നടന്നത്. രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്‌കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലായ് ചാര്‍ട്ടര്‍’ നടപ്പാക്കണോയെന്ന

Read More
breaking-news World

പടക്കപ്പലിനു നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം; വെടിവച്ചിട്ട് അമേരിക്ക

വാഷിങ്ടണ്‍ | ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അമേരിക്ക. ഇറാനിയന്‍ ഡ്രോണ്‍, എഫ്-35 സി യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതായി യു എസ് അറിയിച്ചു. തങ്ങളുടെ പടക്കപ്പലിനു നേരെയാണ് ഡ്രോണ്‍ എത്തിയതെന്ന് യു എസ് വ്യക്തമാക്കി. അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കന്‍ വിമാന വാഹിനിക്കപ്പല്‍ ലക്ഷ്യം വച്ചാണ് ആക്രമണ ശ്രമമുണ്ടായതെന്ന് യു എസ് പ്രതിരോധ വക്താവ് പറഞ്ഞു. സ്വയം പ്രതിരോധത്തിനും കപ്പലിലെ സൈനിക ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനായി ഡ്രോണ്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് യു എസ് സൈനിക വക്താവ് ടിം ഹോക്കിന്‍സ് വെളിപ്പെടുത്തി.

Read More
breaking-news World

കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 15 മരണം; മരിച്ചവരില്‍ പാര്‍ലമെന്റ് അംഗവും

ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചെറുവിമാനം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് മരിച്ചത്. കൊളംബിയന്‍ പാര്‍ലമെന്റ് അംഗം അടക്കം അപകടത്തില്‍ മരിച്ചതായാണ് വിവരം. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പര്‍വതപ്രദേശം നിറഞ്ഞ മേഖലയിലെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താനും സര്‍ക്കാര്‍ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്. 145K

Read More
breaking-news Tech World

സുനിത വില്യംസ് വിരമിച്ചു; പ്രഖ്യാപനം ഇന്ത്യാ സന്ദർശനത്തിനിടെ

ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷനിൽ (നാസ) നിന്ന് വിരമിച്ചു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് വിരമിക്കൽ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ ജീവയകരമായി പൂർത്തിയാക്കിയാണ് സുനിത നാസയിൽനിന്ന് പടിയിറങ്ങുന്നത്. 2006 ഡിസംബറിൽ STS-116 ദൗത്യത്തിന്റെ ഭാഗമായി ഡിസ്‌കവറി സ്‌പേസ് ഷട്ടിലിൽ സുനിത ആദ്യമായി ബഹിരാകാശത്തേക്ക് പോയി. STS-117 സംഘത്തോടൊപ്പം സ്‌പേസ് ഷട്ടിൽ അറ്റ്‌ലാന്റിസിൽ തിരിച്ചെത്തി. ഈ ദൗത്യത്തിൽ സുനിത ഫ്‌ളൈറ്റ് എഞ്ചിനിയറായാണ് പ്രവർത്തിച്ചത്. 2012-ൽ കസാഖിസ്ഥാനിലെ

Read More
breaking-news World

ചരിത്ര മടക്കം: നാസയുടെ ക്രൂ 11 ഡ്രാഗൺ പേടകം രോഗിയായസഞ്ചാരിയുമായി തിരിച്ചെത്തി; നാല് പേരും സുരക്ഷിതർ

കാലിഫോർണിയ: നാസയുടെ ബഹിരാകാശ നിലയത്തിൽ നിന്ന് 4 സഞ്ചാരികളെയും വഹിച്ച് പുറപ്പെട്ട് ബഹിരാകാശ പേടകം ഭൂമിയിൽ സുരക്ഷിതമായി ഇറങ്ങി. ബഹിരാകാശ സഞ്ചാരികളിൽ ഒരാൾക്ക് രോഗം പിടി പെട്ടതിനെ തുടർന്നാണ് നാലുസഞ്ചാരികളെയും തിരികെ കൊണ്ടുവന്നത്. യു.എസ് ബഹിരാകാശ സഞ്ചാരികളായ സെന കാർഡ്മാൻ, മൈക് ഫിൻകെ, ജപ്പാനിൽ നിന്നുള്ള കിമിയ യുവി, റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ആഗസ്റ്റ് 1ന് ബഹിരാകാശ നിലയത്തിലെത്തിയ സംഘം ഫെബ്രുവരിയിലാണ് മടങ്ങി വരേണ്ടിയിരുന്നത്. ഇതിൽ ഒരാൾക്ക് നിലയത്തിൽ വെച്ച് ആരോഗ്യ

Read More
breaking-news World

പഞ്ചാബി വ്യാവസായി കാനഡയിൽ വെടിയേറ്റു മരിച്ചു

ഒട്ടാവ: പഞ്ചാബി വ്യാവസായി വെടിയേറ്റു കൊല്ലപ്പെട്ടു. കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജനായ ബൈൻഡർ ഗാർച്ച (48) ആണ് കൊല്ലപ്പെട്ടത്.പഞ്ചാബിലെ നവാൻഷഹറിനടുത്തുള്ള മല്ലൻ ബേഡിയൻ സ്വദേശിയാണ് ഇയാൾ. സ്റ്റുഡിയോയും ബാങ്ക്വറ്റ് ഹാളും സ്വന്തമായുണ്ടായിരുന്ന ബൈൻഡർ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ്. സറേയിലെ ഗുമാൻ ഫാമുകൾക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമം വർധിക്കുകയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും

Read More
breaking-news lk-special World

ഇറാനിൽ 3400 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; പ്രക്ഷോഭകാരികൾക്ക് അമേരിക്കൻ പിന്തുണയെന്ന് ആക്ഷേപം

ടെഹ്‌റാൻ: സംഘർഷം രൂക്ഷമായതോടെ ജനുവരി 8 മുതൽ 12 വരെ ഇറാനിൽ 3400 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 10,000 ത്തിലേറെ പേരെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രക്ഷോഭത്തിൽ ഇതുവരെ 2,600 പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. അതേസമയം പ്രക്ഷോഭകാരികളെ രഹസ്യമായി അമേരിക്ക സഹായിക്കുന്നതായാണ് വിവരം. ഇറാനിൽ യുഎസ് നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കുമെന്ന് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയുമുണ്ട്. പ്രക്ഷോഭത്തിൽ ഉടനെ യുഎസ് നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. സൈനിക നടപടിയെടുക്കുമെന്ന യുഎസിന്റെ

Read More
breaking-news Kerala World

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ ‘ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ച് സ്വന്തം ചിത്രം പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിന് സമാനമായി എഡിറ്റ് ചെയ്ത ചിത്രം ട്രംപ് പങ്കുവെച്ചത്. 2026 ജനുവരി മുതല്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്നാണ് ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Read More