Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനാകും; പരിഹാരം കണ്ടത് പവാർ

മുംബൈ: തോമസ് കെ. തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. സംസ്ഥാന എന്‍സിപിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്. മന്ത്രി എ.കെ. ശശീന്ദ്രന്‍, പി.സി. ചാക്കോ, തോമസ് കെ. തോമസ് എംഎല്‍എ എന്നിവരെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. തോമസ് പ്രസിഡന്‍റ് ആക്കണമെന്നതായിരുന്നുചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം. ചാക്കോ

Read More
breaking-news Kerala

മത വിദ്വേഷ പരാമര്‍ശം; പി.സി ജോർജിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. അബദ്ധങ്ങളോട് അബദ്ധമാണ് പി.സി. ജോർജിനെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു. ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. പി.സി. ജോര്‍ജിന്റേത് അബദ്ധമല്ല, അബദ്ധങ്ങളോട് അബദ്ധമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാദ പരാമർശം നടത്തിയ കേസിൽ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. മറ്റന്നാള്‍ കോടതി വിധി പ്രസ്താവിക്കും. പ്രസംഗമല്ലെന്നും ചാനല്‍ ചര്‍ച്ചക്കിടെ

Read More
breaking-news Kerala

ഹിമാചൽപ്രദേശ് ഡെപ്യൂട്ടി സ്പീക്കറും സംഘവും കേരള നിയമസഭാ സ്പീക്കറെ സന്ദർശിച്ചു

തിരുവനന്തപുരം:ഹിമാചൽപ്രദേശ് സബോർഡിനേറ്റ് ലെജിസ്‌ലേഷൻ കമ്മിറ്റി അംഗങ്ങളൾ കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെ സന്ദർശിച്ചു.ഡെപ്യൂട്ടി സ്പീക്കർ വിനയ് കുമാർ, എംഎൽഎമാരായ റീന കശ്യപ്, വിനോദ് സുൽത്താൻപുരി, കമ്മിറ്റി സ്റ്റാഫുകൾ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. നിയമസഭയുടെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സ്പീക്കറുമായി വിശദമായി ചർച്ച ചെയ്തു.ഇരു സഭകളുടെയും നടപടിക്രമങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ പരസ്പരം പങ്കുവെച്ചു.ഈ കൂടിക്കാഴ്ച ഇരു സംസ്ഥാനങ്ങളുടെയും നിയമസഭകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉപകാരപ്രദമായി എന്ന് സ്പീക്കർ പറഞ്ഞു. സന്ദർശനത്തിന് എത്തിയ

Read More
breaking-news Kerala

ഡൽഹിയിൽ ശക്തമായ ഭൂമി കുലുക്കം; 4.0 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി:ഡൽഹി-എൻസിആർ ശക്തമായ ഭൂകമ്പം. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, പുലർച്ചെ 5:36 ഓടെയാണ് ദേശീയ തലസ്ഥാനത്ത് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സംഭവിച്ചത്. “നിങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഡൽഹി!” അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന അടിയന്തര ഹെൽപ്പ്‌ലൈനിൽ വിളിക്കാനും പൗരന്മാരോട് അഭ്യർത്ഥിച്ചു. തിങ്കളാഴ്ച പുലർച്ചെ 5:44 ഓടെ ഭൂമി കുലുങ്ങാൻ തുടങ്ങി. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. റിക്ടർ സ്കെയിലിൽ അതിന്റെ തീവ്രത 4.0 ആയി രേഖപ്പെടുത്തി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം

Read More
breaking-news Kerala

ചാലക്കുടി ബാങ്ക് മോഷണം ; കള്ളൻ കപ്പലിൽ തന്നെ; അറസ്റ്റിലായത് മലയാളി റിജോ ആന്റണി

തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളയിൽ പ്രതി പിടിയിൽ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആൻ്റണിയാണ് പിടിയിലായത്. ഇയാളിൽ നിന്നും പത്ത് ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. കടം വീട്ടാൻ വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് പ്രതിയുടെ വിശദീകരണം. ഹിന്ദിയിലായിരുന്നു പ്രതി ബാങ്കിലെത്തി സംസാരിച്ചത്. ഇതോടെ അതിഥി തൊഴിലാളിയാകാമെന്ന സംശയങ്ങളുൾപ്പെടെ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ നിലനിന്നിരുന്നു. മോഷ്ടാവ് സഞ്ചരിച്ചത് ടിവിഎസ് എൻടോര്‍ക് സ്കൂട്ടറിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ പ്രതിയുടെ സ്കൂട്ടർ ചാലക്കുടി വിട്ട് പുറത്ത് പോയിട്ടില്ല

Read More
breaking-news Kerala

മന്ത്രി പി രാജീവ് എന്ന് മുതലാണ് വികസനത്തിൻ്റെ വക്താവായതെന്ന് ഷിയാസ്

കൊച്ചി: വിദ്യാർഥി കാലഘട്ടം മുതൽ വ്യവസായ മന്ത്രിയാകും വരെ സമസ്ത മേഖലയെയും പിന്നോട്ടടിച്ച് കേരളത്തിൻ്റെ വികസനത്തിന് തടസം നിന്നിട്ടുള്ളയാളാണ് ഇന്നത്തെ വ്യവസായ മന്ത്രിയെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. കൊച്ചി മെട്രോയും സീ പ്ലെയ്ൻ പദ്ധതിക്കും സ്വാശ്രയ കോളേജുകൾക്കുമെതിരെയും ഗെയ്ൽ പദ്ധതിക്കെതിരായുമൊക്കെ സമരം ചെയ്തയാളാണ് രാജീവ്. സർക്കാർ ജീവനക്കാർക്ക് പോലും അവകാശങ്ങൾക്കായി സമരം ചെയ്യേണ്ട ഗതികേടാണ്. വ്യാജ കണക്കുകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. കേരളത്തിൻ്റെ വ്യവസായ രംഗത്ത് ഇപ്പോഴും വികസന മുരടിപ്പും ചുവപ്പ് നാടയുമാണ്. കൊട്ടി ഘോഷിച്ച് തുറക്കുന്ന

Read More
breaking-news Kerala

കിണറ്റിൽ വീണ കളിപ്പാട്ടം എടുക്കാൻ ശ്രമിച്ചു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കിണറ്റിൽ വീണ കളിപ്പാട്ടം എടുക്കാനുള്ള ശ്രമത്തിനിടെ വീട്ടുമുറ്റത്തെ മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു. നേമം കുളക്കുടിയൂർക്കോണം കുറുവാണി റോഡ് പത്മവിലാസത്തിൽ താമസിക്കുന്ന സുമേഷ്- ആര്യ ദമ്പതികളുടെ മകൻ എ.എസ്.ദ്രുവനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30-നായിരുന്നു സംഭവം. നഴ്സറിയിലാണ് ദ്രുവൻ പഠിക്കുന്നത്. ക്ലാസ് കഴി‍ഞ്ഞ് വീട്ടിലെത്തിയ ശേഷമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയശേഷം രണ്ടു വയസ്സുകാരിയായ സഹോദരി ദ്രുവികയോടൊപ്പം മുറ്റത്തു കളിക്കുകയായിരുന്നു കുട്ടി. വീട്ടുജോലിക്കിടെ മകനെ കാണാതായതോടെ അമ്മ ആര്യ വീട്ടിലും പരിസരത്തും അന്വേഷിച്ചെങ്കിലും

Read More
Kerala

ആര്‍എഫ്ഡിഎല്‍; ദേശീയ ഗ്രൂപ്പ് സ്റ്റേജില്‍ മുത്തൂറ്റ് എഫ്എക്ക് മുന്നിലെത്താമെന്ന് ഹെഡ് കോച്ച്

കൊച്ചി: വെള്ളിയാഴ്ച നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്മെന്റ് ലീഗ് (ആര്‍എഫ്ഡിഎല്‍) സോണല്‍ ഗ്രൂപ്പ് സ്റ്റേജിന്റെ സമാപന മല്‍സരത്തില്‍ മുത്തൂറ്റ് എഫ്എ, കിക്ക്സ്റ്റാര്‍ട്ട് എഫ്സി, ശ്രീനിധി ഡെക്കാന്‍ എഫ്സി എന്നീ ടീമുകള്‍ ദേശീയ ഗ്രൂപ്പ് സ്റ്റേജിലേക്ക് യോഗ്യത നേടി. മത്സരത്തിന്റെ അടുത്ത ഘട്ടത്തില്‍ മൂന്ന് ടീമുകളും ഡെംപോ എസ്സി, എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി എന്നിവയ്ക്കൊപ്പം മാറ്റുരയ്ക്കും.ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍, മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ലീഗ് നേതാക്കളായ മുത്തൂറ്റ് എഫ്എയും രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാന്‍ എഫ്സിയും

Read More
breaking-news Kerala

ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ

നിര്‍മ്മാതാവ് സുരേഷ് കുമാറിനെതിരായ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ തുറന്ന വിമര്‍ശനത്തെ പിന്തുണച്ച് സൂപ്പർസ്റ്റാർ മോഹൻലാൽ. സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്റണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങൾ നേരത്തെ രംഗത്ത് എത്തിയിരുന്നു. മോഹൻലാലിൻറെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പോരിൽ മോഹൻലാൽ ആർക്ക് അനുകൂലമായ നിലപാട് എടുക്കും എന്നുള്ളത് ഏവരും കാത്തിരുന്ന ഉത്തരമായിരുന്നു. “നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം” എന്നാണ്

Read More
breaking-news Kerala

നടൻ വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കമാന്റോകളും സി.ആർ.പി.എഫ് ജവാന്മാരും ഇനി കാവൽ

ചെന്നൈ: നടനും തമിഴ്നാട്ടിലെ തമിഴക വെട്രി കഴകം (ടിവികെ) മേധാവിയുമായ വിജയ്ക്ക് ആഭ്യന്തര മന്ത്രാലയം ‘വൈ’ കാറ്റഗറി സുരക്ഷ അനുവദിച്ചു. ഇന്റലിജന്‍സ് ബ്യൂറോയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റിന് ശേഷമാണ് സുരക്ഷ നല്‍കിയതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 13 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, ‘വൈ’ സുരക്ഷാ കവറേജ് അനുസരിച്ച് എട്ട് മുതല്‍ 11 വരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒന്നോ രണ്ടോ കമാന്‍ഡോകളും 24 മണിക്കൂറും വിജയ്ക്കൊപ്പം ഉണ്ടായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന X, Y,

Read More