കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മൊബൈൽ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ബോബി ചെമ്മണ്ണൂര്‍ ഉപയോഗിച്ചിരുന്ന ഐ ഫോണ്‍ ആണ് പിടിച്ചെടുത്തത്.
ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റ് രേഖപ്പെടുത്തിയ ബോബി ചെമ്മണ്ണൂരിനെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.
നടി ഹണി റോസിനെതിരേ അതിക്ഷേപ പരാമർശം നടത്തിയ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായിരുന്നു. കൊച്ചി സെൻട്രൽ പോലീസ് ആണ് ബോബിയുടെ അറസ്റ്റ് രേഘപ്പെടുത്തിയത്.
ഇന്ന് ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കിയേക്കില്ലെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ബോബിക്കെതിരേ ചുമത്തിയിരിക്കുന്നത്.
നടിയുടെ പരാതിയെ തുടർന്ന് വയനാട്ടിലെ റിസോർട്ടിൽ വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചിരുന്നു.
ചൊവ്വാഴ്ച എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഹണി റോസ് പരാതി നൽകിയത്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്ത
ബോബി ചെമ്മണ്ണരൂമായി അന്വേഷണ സംഘം ഉച്ചയോടെ കൊച്ചിയിൽ എത്തിച്ചു . ഹണി റോസിന്റെ പരാതിയിൽ വ്യക്തിഹത്യ, സൈബർ അധിക്ഷേപം തുടങ്ങിയ കേസുകളിലാണ് പൊലീസ് നടപടി. വയനാട് മേപ്പാടിയിലെ റിസോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ഇവിടെ നിന്ന് രണ്ട് വാഹനങ്ങളിൽ അടങ്ങുന്ന പൊലീസ് സംഘം കനത്ത പൊലീസ് സുരക്ഷയിലാണ് കൊച്ചിയിലേക്ക് എത്തിച്ചത് . ബോച്ചെ 1000 ഏക്കർ എന്ന എസ്റ്റേറ്റിൽ നിന്നാണ് വാഹനം വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇവിടെ നിന്ന് ഒരു സ്കോർപിയോ വാഹനത്തിൽ കയറ്റിയാണ് പൊലീസ് നാടകീയമായി പിടികൂടുന്നത്. പൊലീസ് സംഘത്തിന് പുറമേ പൊലീസിന്റെ പ്രത്യേക അംഗങ്ങളും ചേർന്നായിരുന്നു സംയുക്തമായ അറസ്റ്റ്.
ഫാം ഹൗസിന് പുറത്ത് ഇന്നലെ മുതൽ പൊലീസ് നിരീക്ഷണം തുറന്നതിന് പിന്നിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫാം ഹൗസിൽ നിന്ന് വയനാട് പൊലീസ് ക്യാമ്പിലേക്കാണ് ബോ ചെയെ കൊണ്ടുപോയത്. ലൈംഗിക അധിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ എല്ലാം ചുമത്തിയാണ് െഎ.ടി ആക്ട് അടക്കം രേഖപ്പെടുത്തി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിലേക്ക് പോകുക. തെളിവുകൾ അടക്കം നിരത്തിയാണ് നടി പരാതി നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ബോചെയുടെ മുൻകൂർ ജാമ്യം അനുവദിക്കാനും സാധ്യതയില്ല. ഒരു വ്യക്തിയുടെ ലൈംഗിക ഘടനയെ കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈംഗിക ചുവയോടെയാണെങ്കിൽ അത് ലൈംഗിക അവഹേളന നിയമത്തിൻ പരിധിയിൽ വരുമെന്നാണ് ഹൈക്കോടതി നിരീക്ഷണം.
ഇവിടെ ചോദ്യം ചെ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമോ എന്നത് സംബദ്ധിച്ച് കൂടുതൽ കാര്യങ്ങൾ പൊലീസ് രേഖപ്പെടുത്തും. എന്നാൽ മുൻകൂർ ജാമ്യം എടുക്കുന്നതിനുള്ള സമയം പോലും നൽകാതെയായിരുന്നു പൊലീസ് അറസ്റ്റ് എന്നതും ശ്രദ്ധേയമായിരുന്നു. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ നിയമ വിഭാഗം മുൻകൂർ ജാമ്യം ഉൾപ്പടെയുള്ളവ നടത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. യൂട്യൂബ് ചാനൽ അഭിമുഖങ്ങിലും നേരിട്ടും അല്ലാതെയും സൈബർ ഇടങ്ങളിലും മാനസികമായി തന്നെ അധിക്ഷേപിക്കുകയാണെന്നാണ് ഹണി റോസിന്റെ പരാതി.ഉദ്ഘാടനത്തിന് എത്തിയ നാൾ മുതൽ തന്നെ വെല്ലുവിളിച്ച് കൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ ലൈംഗിക അധിക്ഷേപവും, ദ്വായാർത്ഥ പ്രയോഗങ്ങളുമെന്നും ഹണി റോസ് പ്രതികരിക്കുന്നത്.
Leave feedback about this