കൊച്ചി: യൂട്യൂബ് ചാനൽ വഴി ബോബി ചെമ്മണ്ണൂർ നടി ഹണി റോസിനെതിരെ നടത്തിയ ദ്വായാർത്ഥ പ്രയോഗങ്ങളിൽ അഭിമുഖം ടെലികാസ്റ്റ് ചെയ്ത യൂട്യൂബ് ചാനലിനും അവതാകരികയ്ക്കും എതിരെ കേസ് എടുക്കണമെന്ന് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ന്യൂസ് 18 ചാനലിനോടായിരുന്നു പ്രതികരണം.ബോബി ചെമ്മണ്ണൂർ ചെയ്ത കുറ്റം പോലെ തന്നെ വളരെ വലിയ കുറ്റമാണ് അയാളെ കൊണ്ട് അധിക്ഷേപം നടത്തുന്ന അഭിമുഖങ്ങൾ നടത്തുമ്പോൾ സോഷ്യൽ മീഡിയ ചാനലുകൾക്കും ആ അവതാരകർക്കും എതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
ഹണി റോസ് വസ്ത്രം ധരിക്കുന്നതിൽ ആർക്കാണ് കല്ലുകടി. ബോബി ചെമ്മണ്ണൂരിന്റെ അഭിമുഖങ്ങളിൽ ഹണി റോസിനെ കുറിച്ച് ലൈംഗീകപരമായും അല്ലാതെയുമെല്ലാം അവഹേളനമാണ് നടത്തുന്നത്. അയാളെ അഭിമുഖം ചെയ്യുമ്പോൾ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സ്ത്രീ അവതാരകരാണെന്നും അത്തരം യൂട്യൂബ് ചാനലുകളും അവതാരകരും നിയമനടപടി നേരിടണമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.വളരെ നാളുകളായി താനും കുടുംബവും ഈ അവഹേളനം തുടരുകയാണെന്ന് ഹണി റോസ് പ്രതികരിച്ചത്. വളരെ മോശമായ മാനസികാവസ്ഥയിലൂടെയാണ് എന്റെ കുടുംബം കടന്ന് പോയത്. സഹികെട്ടപ്പോഴാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിച്ചത്.
അദ്ദഹത്തിന്റെ ഭാഗത്ത് നിന്ന് വളരെ നല്ല പിന്തുണ ലഭിച്ചു. തീർച്ചയായും നിയമ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.പലതതവണ ബോബി ചെമ്മണ്ണൂരിനെ ഞാൻ വിലക്കി. അദ്ദേഹം എനിക്ക് പണമുണ്ട് നിയമം ഒന്നുമല്ല എന്ന തരത്തിലാണ് അദ്ദേഹം നടക്കുന്നത്. പലപ്പോഴും ഉദ്ഘാടനത്തിന് പോകുമ്പോൾ അദ്ദേഹം ഉള്ളത് ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഹണി റോസ് തുറന്നു പറയുന്നു.
Leave feedback about this