കൊച്ചി: ഭാരതാംബ വിവാദം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
തെരഞ്ഞെടുപ്പിൽ വോട്ട് പെട്ടിയിൽ ആക്കമെന്നുള്ള വ്യാമോഹമാണ്. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് വർഷങ്ങളായി വർഷങ്ങളായി ഭാരതാംബ സങ്കല്പം രാജ്യത്തുണ്ട്. രാജ്ഭവനിൽ വെക്കാൻ പാടില്ല എന്ന് മന്ത്രിമാർക്ക് പറയാൻ കഴിയില്ല..രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ ക്ലിഫ് ഹൗസിലും ഭാരതാംബ കാണും
നാടിൻ്റെ ദേശീയതയുടെ പ്രതീകമാണ് കാവിക്കൊടി . ആറ് ആസ്.എസിന് മാത്രമായി ഭാരതാംബ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ യുവതിയുടെ ആത്മഹത്യ പോപ്പുലർ ഫ്രണ്ട് ഭീകരത നിരോധനത്തിന് ശേഷവും കേരളത്തിൽ അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്.
പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മുഖ്യമന്ത്രി യുടെ നാട്ടിലല്ലേ സംഭവം നടന്നത്, ലാൽ സലാം
നിരോധനത്തിന് ശേഷവും പി എഫ് ഐ ഭീകരത അവസാനിച്ചിട്ടില്ല നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം: ബിജെപി അധ്യക്ഷനോട് ചോദിക്കൂ
ബിജെപി അധ്യക്ഷനാണ് പറയേണ്ടത് . താൻ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് രണ്ടുമാസമായി
ബിജെപി യിൽ വിഭാഗീയത ഇല്ല.
Leave feedback about this