breaking-news Kerala

ഓച്ചിറയിൽ ദേശീയപാതയ്ക്ക് സമീപം നിർമ്മാണത്തിനിരുന്ന ഓടയിൽ വീണ് യുവാവിന് അന്ത്യം

കരുനാ​ഗപ്പള്ളി: ദേശീയപാത നിർമ്മാണത്തിനിരുന്ന ഓടയിൽ വീണ് യുവാവിന് അന്ത്യം. ഓച്ചിറ മേമന സ്വദേശിയായ സ്വദേശിയായ അജി (50) യാണ് മരിച്ചത്. ഇവിടെ അപായ സൂചനാ ബോഡുകൾ സ്ഥാപിച്ചിട്ടില്ലായിരുന്നു. രാവിലെ സമീപത്തു കൂടി സഞ്ചരിച്ച യാത്രികരാണ് ഓടയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ബൈക്കും കണ്ടെത്തി. രാത്രിയോടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് കരുതുന്നത്. അസ്വാഭാവികമായ മരണമായതിനാൽ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 145K Share Facebook

Read More
breaking-news Kerala

പന്തീരങ്കാവിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്

കോഴിക്കോട്ട്: പന്തീരങ്കാവിൽ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ കല്ലേറ്. രാമനാട്ടുകര ഭാ​ഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങൾക്ക് നേരെയാണ് അജ്ഞാതരുടെ കല്ലേറുണ്ടായിരിക്കുന്നത്. രണ്ട് കാറുകളുടേയും ഒരു ലോറിയുടേയും ചില്ല് തകർന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവമുണ്ടായത്. പന്തീരങ്കാവ് ബൈപ്പാസിൽ മെട്രോ ആശുപത്രിക്ക് സമീപമാണ് കല്ലേറുണ്ടായത്. വാഹനയാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്ര​ദേശത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിമിതമായതിനാൽ പോലീസ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. പ്രദേശവാസികളും പ്രതിഷേധിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. 145K Share Facebook

Read More
breaking-news Kerala

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടിട്ടാണ് ചിരിച്ചത്; ജി സുധാകരനെ വിളിച്ചതായി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: ജി സുധാകരനെ അനുനയിപ്പിക്കാന്‍ സി.പി.എം. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജി.സുധാകരനെ വിളിച്ചതായും തെറ്റിദ്ധാരണ തിരുത്തിയതായും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ജി സുധാകരനെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ലെന്നും പറഞ്ഞു. പരിഹസിച്ചിട്ടില്ലെന്നും എല്ലാം തെറ്റിദ്ധാരണയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ടിട്ടാണ് ചിരിച്ചതെന്നും പറഞ്ഞു. മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണമാണ് ഇതെന്നും മെമ്പര്‍ഷിപ്പ് പുതുക്കണമെന്ന് ജി സുധാകരനോട് ആവശ്യപ്പെട്ടെന്നും പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുമായി സഹകരിച്ചു പോകുമെങ്കിലും മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന നിലപാട് ജി സുധാകരന്‍ ആവര്‍ത്തിക്കുകയും വിഷയത്തില്‍ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി

Read More
breaking-news Kerala

മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ സീമ വിനീത് ബിജെപിയില്‍

തിരുവനന്തപുരം: മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് ഷാള്‍ അണിയിച്ച് സീമ വിനീതിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ പതിനഞ്ചോളം പേര്‍ ബിജെപിയില്‍ ചേര്‍ന്നു. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി എന്നത് വെറുമൊരു മുദ്രാവാക്യം മാത്രമല്ല. എല്ലാ മലയാളികൾക്കും ബിജെപി-എൻഡിഎ മുന്നണി നൽകുന്ന ഉറപ്പും നല്ലൊരു നാളെയ്ക്കായുള്ള വാഗ്ദാനവുമാണെന്ന് രാജീവ്

Read More
breaking-news Kerala

അംഗത്വം പുതുക്കാനുമില്ല തുടരാനുമില്ല ; പാര്‍ട്ടി വിടുകയാണെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരന്‍

ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കാനില്ലെന്ന് വ്യക്തമാക്കിയ സിപിഐഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന്‍ പാര്‍ട്ടി വിടുന്നു. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍. 63 വര്‍ഷക്കാലത്തെ പാര്‍ട്ടി അംഗത്വചരിത്രമുള്ള തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി അപമാനിച്ചെന്നും എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടായി പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. പൊതു പരിപാടികളൊന്നും പങ്കെടുക്കുന്നില്ലെന്നും അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം തന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളില്‍ വെച്ച് നടത്തിയപ്പോള്‍ അറസ്റ്റും ജയില്‍വാസവും ലോക്കപ്പ് മര്‍ദ്ദനവും ബി ഐ ആര്‍ കേസ് ഉള്‍പ്പെടെ അനുഭവിച്ച് ജില്ലയില്‍

Read More
breaking-news Kerala

കാലിക്കറ്റ്’- സർവകലാശാലാ വക ഭൂമിയിൽസ്റ്റേഡിയത്തിന്റെ മറവിൽ   റിസോർട്ടും സ്റ്റാർഹോട്ടലും സ്ഥാപിക്കാൻ ശ്രമമെന്ന് പരാതി

സ്പോർട്സ് മന്ത്രിക്കെതിരെ ഗുരുതര ആരോപണം തിരു:അന്തർദ്ദേശീയ സ്റ്റേഡിയ നിർമ്മാണത്തിന്റെ മറവിൽ കാലിക്കറ്റ് സർവകലാശാലയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി  ‘കേരള’ യിലെ ഗ്രീൻഫീഡ് സ്റ്റേഡിയം തട്ടിപ്പിന് സമാനമായി സ്വകാര്യ  ഏജൻസികൾക്ക്  കൈമാറാൻ നീക്കം നടക്കുന്നതായി ആക്ഷേപം. നാഷണൽ ഹൈവേയോട്  ചേർന്നുള്ള സർവകലാശാലയുടെ 42 ഏക്കർ ഭൂമി ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാനെന്ന വ്യാജേന വിട്ടുനൽകാൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നടത്തുന്ന ശ്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി  ഗവർണർക്കും ‘കാലിക്കറ്റ്’ വിസി ക്കും 

Read More
breaking-news Kerala

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: നഗരൂരിൽ പുരയിടത്തിൽ അച്ഛനും മകനും മരിച്ച നിലയിൽ. അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണി (60) മകൻ അകിൽ (35) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പുരയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥിപിച്ച സ്ഥലം ഉടമക്കെതിരേ കെസെടുത്തു. 145K Share Facebook

Read More
breaking-news Kerala

മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി പി സിംഗ് മന്ത്രിസഭയിൽ ഉപരിതല ഗതാഗത മന്ത്രി ആയിരുന്നു ഉണ്ണിക്കൃഷ്ണന്‍. 6 തവണ തുടർച്ചയായി വടകരയിൽ നിന്നുള്ള എംപിയായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് നടക്കും. ശങ്കേഴ്സ് വീക്കിലി മാതൃഭൂമി ടൈംസ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു കെ പി ഉണ്ണിക്കൃഷ്ണന്‍. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ, കോൺഗ്രസ് യു വിഭാഗത്തിൽ

Read More
breaking-news Kerala

പണ്ടാരയടുപ്പില്‍ തീ പകര്‍ന്നു; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി ; വന്‍ സ്ത്രീ കൂട്ടായ്മ

തിരുവനന്തപുരം: ഭക്തിയുടെ നിറവില്‍ തലസ്ഥാന നഗരിയില്‍ വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറി. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ലക്ഷക്കണക്കിനു സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്നത്. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകര്‍ന്നു. പണ്ടാര അടുപ്പില്‍നിന്നു പകരുന്ന ദീപം ഏറ്റുവാങ്ങി ഭക്തര്‍ സ്വന്തം അടുപ്പുകളില്‍ ജ്വലിപ്പിച്ചു. ഉച്ചയ്ക്ക് 2.15നാണ് നിവേദ്യസമര്‍പ്പണം. നഗരം മുഴുവന്‍ പൊജ്കാല അടുപ്പുകള്‍ കൂട്ടി വലിയ

Read More
breaking-news Kerala

കർണാടകയ്ക്ക് പിന്നാലെ തെലുങ്കാനയിലും ബുൾഡോസർരാജ്: ആശങ്കപ്പെടുത്തുന്ന കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കർണാടകയ്ക്കു ശേഷം തെലങ്കാനയിലും ബുൾഡോസർ രാജ് അരങ്ങേറിയത് ആശങ്കയുളവാക്കുന്ന വാർത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഖമ്മം ജില്ലയിലെ വെളുഗുമറ്റ്‌ല ഗ്രാമത്തിലുള്ള ഭൂദാൻ ഭൂമിയിലെ 700 വീടുകളാണ് പൊലീസ് അകമ്പടിയിൽ അടിച്ചുനിരത്തപ്പെട്ടത്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ ഫെബ്രുവരി 25-ന് പുലർച്ചെയാണ്, എല്ലാ തിരിച്ചറിയൽ രേഖകളുമുള്ള മൂവായിരത്തോളം പേരെ കോൺഗ്രസ്സ് സർക്കാർ ഭവനരഹിതരാക്കിയത്. ആചാര്യ വിനോബ ഭാവെ നേതൃത്വം നൽകിയ ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് ഭൂരഹിത കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ വിനോബ നഗറിലെ വീടുകളാണ് കോൺഗ്രസ്

Read More