breaking-news Kerala

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകും; ഷാനിമോൾ ഉസ്മാൻ ഡെപ്യുട്ടി സ്പീക്കർ പരിഗണനയിൽ

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനെ പുതിയ നിയമസഭാ സ്പീക്കറായും, ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും പരിഗണിക്കുന്നതായി റിപ്പോർട്ട്. മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഇരുവരും സ്പീക്കർ പദവികളിലേക്ക് എത്തുന്നതോടെ നിയമസഭയ്ക്ക് പരിചയസമ്പന്നരായ നേതൃത്വത്തെ ലഭിക്കും. മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നെങ്കിലും, നിയമസഭാ ചട്ടങ്ങളിലുള്ള കൃത്യമായ ധാരണയും മികച്ച പ്രവർത്തന പരിചയവും മുൻനിർത്തിയാണ് തിരുവഞ്ചൂരിനെ സ്പീക്കർ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. ആലപ്പുഴയിൽ നിന്നും മന്ത്രിസ്ഥാനത്തേക്ക് ശക്തമായി കേട്ടിരുന്ന പേരുകളിലൊന്നായിരുന്നു കെപിസിസി കോർകമ്മിറ്റിയിലെ ഏക വനിതാ അംഗം കൂടിയായ ഷാനിമോൾ ഉസ്മാന്റേത്.

Read More
breaking-news Kerala

രാജസ്ഥാനിൽ ട്രയിനിൽ തീപിടിത്തം

ജയ്പൂർ:തിരുവനന്തപുരം – ന്യൂഡൽഹി രാജധാനി എക്‌സ്പ്രസിലെ ഒരു വാഗണ് രാജസ്ഥാനിൽ കോട്ടയ്കടുത്ത് വച്ച് തീപിടിച്ചു. ഇന്ന് വെളുപ്പിന് 5.15 ന് ആണ് തീപിടിത്തമുണ്ടായത്. ആളപയമില്ല. യാത്രക്കാരെ ഒഴിപ്പിച്ചു. 145K Share Facebook

Read More
breaking-news Kerala

ചാണ്ടി ഉമ്മൻ മന്ത്രിസഭയിലേക്ക്? സതീശൻ സർക്കാരിൽ പുതുമുഖങ്ങളുടെ നീണ്ടനിര

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെയും പരിഗണിക്കുന്നതായി സൂചന. നിയുക്ത മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹം കന്റോൺമെന്റ് ഹൗസിലെത്തി. തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത മുഖ്യമന്ത്രിയെ ഇവിടെവന്ന് കാണുന്നത് തന്റെ മര്യാദയാണെന്നും എല്ലാ ആശംസകളും നേർന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘പാർട്ടിയാണ് വലുത്. പാർട്ടി മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും പാർട്ടിക്കാരനായി നിലകൊള്ളും’, – അദ്ദേഹം പ്രതികരിച്ചു പുതിയ യു.ഡി.എഫ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിസഭയിലേക്ക് ആരൊക്കെയെന്ന ചർച്ചകൾ കോൺഗ്രസിലും ഘടകകക്ഷികളിലും സജീവമാണ്. അനുനയചർച്ചകൾ വിജയിച്ചതോടെ രമേശ്

Read More
breaking-news Kerala

അന്തരിച്ച പ്രിയ ജീവനക്കാരന്റെ മാതാപിതാക്കളേയും കുടുംബത്തേയും ആശ്വസിപ്പിച്ച്എം.എ യൂസഫലി

അന്തരിച്ച പ്രിയ ജീവനക്കാരന്റെ കുടുംബത്തെ സന്ദർശിച്ച് എം.എ യൂസഫലി; ധനസഹായവും കൈമാറി ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രിയ ജീവനക്കാരന്റെ കുടുംബത്തെ സന്ദർശിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഏത് പ്രതിസന്ധി ഘട്ടത്തിലും തന്റെ ഒപ്പമുള്ളവർക്ക് താങ്ങും തണലുമാകുന്ന യൂസഫലി വിടപറഞ്ഞ തന്റെ ജീവനക്കാരന്റെ വീട്ടിലെത്തിയ നിമിഷം ഹൃദയഭേതകമായിരുന്നു. പതിനാല് വർഷത്തിലേറെയായി ലുലുവിൽ ജോലി ചെയ്തിരുന്ന തൃശൂർ നാട്ടിക വൈലി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാഹുൽ രാജന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എം.എ യൂസഫലി നേരിട്ടെത്തിയത്. അബുദാബി വേൾഡ്

Read More
breaking-news Kerala

നിയമസഭാകക്ഷിയില്‍ ഇപ്പോഴും ഭൂരിപക്ഷം കെ സിക്ക്; അഞ്ചുമന്ത്രിമാര്‍ വേണമെന്ന് ആവശ്യം

തിരുവനന്തപുരം : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരാട്ടത്തില്‍ പരാജയപ്പെട്ടുവെങ്കിലും നിയമസഭാ കക്ഷിയില്‍ ഇപ്പോഴും ഭൂരിപക്ഷം കെ സി വേണുഗോപാലിന്. അതുകൊണ്ടുതന്നെ കെ സി അനുകൂലികളായ അഞ്ചുമന്ത്രിമാര്‍ വേണമെന്നാണ് അവരുടെ ആവശ്യം. എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, പഴകുളം മധു, ബിന്ദു കൃഷ്ണ, എം. ലിജു, മാത്യു കുഴല്‍നാടന്‍ എന്നിവരടങ്ങുന്ന ഒരു പട്ടികയാണ് വേണുഗോപാലിന്റെ മനസ്സിലുള്ളതെന്നാണ് സൂചനകള്‍. മറുഭാഗത്ത്, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടാണ് ഏവരും ഉറ്റുനോക്കുന്നത്. ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടിയില്‍ വലിയൊരു വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

Read More
breaking-news Kerala

പുലിപ്പല്ല് കേസിൽ വേടന് തിരിച്ചടി; അത് ഒർജിനൽ പുലിപ്പല്ല് തന്നെ; കുറ്റപത്രം സമർപ്പിക്കും

കൊച്ചി: പുലിപ്പല്ല് കേസിൽ ഗാനരചയിതാവും റാപ്പറുമായ വേടന് (ഹിരൺദാസ് മുരളി) തിരിച്ചടി. വേടന്‍റെ പക്കല്‍നിന്നും പിടിച്ചെടുത്തത് യഥാർഥ പുലിപ്പല്ല് ആണെന്ന് സ്ഥിരീകരിച്ചു. കോൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് വേടനെതിരെ ചുമത്തുക. വേടന്‍റെ മാലയിലെ ലോക്കറ്റിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയെന്ന് വനംവകുപ്പിന്‍റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനാണ് സുവോളജി ലാബിലേക്ക് അയച്ചത്. 145K Share Facebook

Read More
breaking-news Kerala

മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രമേശ് ചെന്നിത്തല; വകുപ്പ് ഏതെന്ന തീരുമാനമായില്ല

തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിയാകാൻ സമ്മതിച്ചതായി സൂചന. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിലും സീനിയോറിറ്റി പരിഗണിക്കാതിരുന്നതിലും അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാടിലായിരുന്നു രമേശ് ചെന്നിത്തല. എന്നാൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ടെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് മുന്നണിയിലെ തർക്കങ്ങൾക്ക് താത്കാലിക പരിഹാരമാകുന്നത്. മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ചെന്നിത്തല തയ്യാറായെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പുകളെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെ രമേശ് ചെന്നിത്തലയുടെ

Read More
breaking-news Kerala

എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവിട്ടു, 99.07% വിജയം

തിരുവനന്തപുരം:സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണ 99.07 ശതമാനമാണ് സംസ്ഥാനത്തെ മൊത്തം വിജയശതമാനം. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്ന ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശർമ്മിള മേരി ജോസഫാണ് വാർത്താസമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തിയത്. ഉപരിപഠനത്തിനുള്ള പ്രവേശന നടപടികളും അക്കാദമിക് കലണ്ടറും വൈകാതിരിക്കാനാണ് നിശ്ചയിച്ച സമയത്തുതന്നെ ഫലം പുറത്തുവിട്ടത്. 145K Share Facebook

Read More
breaking-news Kerala

പൈലറ്റും , എസ്കോർട്ടും വേണ്ട; കറുത്ത കാറ് മാറ്റും; വി.ഡി.എസ് എന്ന സിമ്പിൾ സി.എം

ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റവുമായി എത്തുകയാണ് വി.ഡി സതീശനെന്ന നിയുക്ത മുഖ്യമന്ത്രി. പരമ്പാരാഗത ശൈലി വിട്ട് സിമ്പിളായൊരു മുഖ്യമന്ത്രിയെ അഞ്ച് വർഷം പ്രതീക്ഷിക്കാം. ആദ്യപടിയായി അദ്ദേഹം നടപ്പിലാക്കിയ ഉത്തരവ് മുഖ്യമന്ത്രിക്കായുള്ള ധൂർത്ത് കുറയ്ക്കുക തന്നെ. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്നത്. ബോംബ് സ്കാഡ്വും എസഡ് കാറ്റഗറിയെ വെല്ലുന്ന സെക്യൂരിറ്റി വളയങ്ങളും ആമ്പുലൻസും ഉൾപ്പടെ 30ലേറെ വാഹന വ്യൂഹമായിരുന്നെങ്കിൽ അവയെല്ലാം ഇനി വേണ്ടെന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ചു കഴിഞ്ഞു. സാധാരണക്കാരെ മണിക്കൂറുകളോളം പെരുവഴിയിലാക്കുന്ന

Read More
breaking-news Kerala

വി.ഡി.സതീശൻ പടിപ്പുരകൾ തകർക്കുമ്പോൾ; ഉണ്ണി കെ.വാര്യർ എഴുതുന്നു

വി.ഡി.സതീശനുമായി വളരെ കാലത്തെ അടുപ്പമുണ്ട്. ഒരിക്കൽപോലും എന്തെങ്കിലും വാർത്ത കൊടുക്കാനായി വിളിച്ചുണ്ടായ അടുപ്പമല്ല. ഇന്നേവരെ അത് ആവശ്യപ്പെട്ടിട്ടുമില്ല. സതീശനെ വെള്ളാപ്പിള്ളി നടേശൻ തുടർച്ചയായി തെറി വിളിക്കുന്ന സമയത്തു തിരിച്ചു പറയാത്തത് എന്തെന്നു ചോദിച്ചിട്ടുണ്ട്. ചീർത്ത തവള, പന്നൻ എന്നുവരെ വെള്ളാപ്പിള്ളി വിളിച്ചു. ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു, ഞാനതു പറയേണ്ട സമയത്തു പറയും. മനസ്സൊന്നു പാകപ്പെടട്ടെ എന്ന്. 90 വയസ്സായവരെ വേദനിപ്പിക്കരുതല്ലോ. അതു പ്രായം ചെന്നവരോടുള്ള സതീശന്റെ കരുതലായിരുന്നു. നടക്കാൻപോലും പര സഹായം വേണ്ടവരെ തള്ളി വീഴ്ത്തരുതല്ലോ.

Read More