Business Kerala lk-special

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയിൽ പ്രൗഡ ​ഗംഭീര തുടക്കം; ചുവപ്പുനാടയിൽ നിക്ഷേപകർ കുടുങ്ങില്ലെന്ന് മുഖ്യമന്ത്രി; കേരളത്തെ ചേർത്ത് കേന്ദ്രമന്ത്രിമാർ; കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് എം.എ യൂസഫലി

കൊച്ചി: ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടി കൊച്ചിയിൽ തുടങ്ങി. കേരളത്തിൽ റോഡുകളുടെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ഈ സർക്കാരിന്റെ കാലത്ത് മൂന്നുലക്ഷം കോടിരൂപയുടെ നിക്ഷേപം ഉറപ്പാക്കുമെന്ന് ഉച്ചകോടിയിൽ ‌ഓൺലൈനായി പങ്കെടുത്ത കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു. ഗ്രാൻഡ്‌ ഹയാത്ത് ലുലു ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

കേരളത്തിന്റെ വ്യാവസായിക വികസനത്തിന് ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവും ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങ്. ഭൂമി ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിക്ഷേപം നടത്താതെ പോകേണ്ട സാഹചര്യം ഒരു നിക്ഷേപകർക്കും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂദൗർലഭ്യം പരിഹരിക്കാൻ ‘ലാൻഡ് പൂളിങ്’ സംവിധാനം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളരുമ്പോൾ ആ വളർച്ചയുടെ ‘ബോട്ട്’ കേരളം നഷ്ടപ്പെടുത്തരുതെന്നും കേന്ദ്രം എല്ലാ പിന്തുണയും ഉറപ്പുനൽകുമെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. കേരളത്തിൽ നിക്ഷേപിക്കുന്നവർ നിരാശരാകില്ലെന്ന് കേന്ദ്ര നൈപുണിവികസന-സംരംഭക വകുപ്പ് മന്ത്രി ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു. കേരളത്തിനായി 50,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോഴിക്കോട്-പാലക്കാട് (എൻ.എച്ച്. 966) നാലു വരിപ്പാതയ്ക്കായി 10,814 കോടി രൂപയാണ് ചെലവഴിക്കുക. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ 120 കിലോമീറ്റർ പാത വടക്കൻ കേരളത്തെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതാണെന്നും മൂന്നു മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്കമാലിമുതൽ കുണ്ടന്നൂർവരെയുള്ള എറണാകുളം ബൈപ്പാസ് (എൻ.എച്ച്.544) ആറു വരിയാക്കൽ, തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി എന്നിവയും ഉടൻ നിർമാണം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് എത്തുന്ന ഒരു വ്യവസായ നിക്ഷേപകർക്കും ചുവപ്പുനാടയിൽ കുടുങ്ങുമെന്ന പേടി ഇനി വേണ്ടാ. അതിനായി നയങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്- മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഒരു നിക്ഷേപസൗഹൃദ സംസ്ഥാനമാക്കുന്നതിൽ പ്രതിപക്ഷം എല്ലാ പിന്തുണയും നൽകും -വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ്. രാഷ്ട്രീയവ്യത്യാസങ്ങൾ മാറ്റിവെച്ച്, കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിച്ച്, യുവജനങ്ങൾക്ക് മെച്ചപ്പെട്ട തൊഴിലവസരം സൃഷ്ടിക്കാൻ ഒറ്റക്കെട്ടായി നിൽക്കണം -പി. രാജീവ്, വ്യവസായമന്ത്രി വ്യക്തമാക്കി.

കേരളത്തിലെ നിക്ഷേപ സൗഹൃദത്തിന് രാഷ്ട്രീയ ഭേദമന്യേ മുന്നണികൾ നൽകുന്ന പങ്ക്

കേരളത്തിലെ നിക്ഷേപ സൗഹൃദത്തിന് രാഷ്ട്രീയ ഭേദമന്യേ മുന്നണികൾ നൽകുന്ന പങ്ക് വലുതെന്ന് നോർക്ക റൂട്ട്സ് ഡയറക്ടറും ലുലു ​ഗ്രൂപ്പ് മേധാവിയുമായ എം.എ യൂസഫലി. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് ലുലു ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഷോപ്പിംഗ് മോളുകളും ഹൈപ്പർ മാർക്കറ്റുകളും കൺവെൻഷൻ സെന്ററുകളും ഹോട്ടലുകളും ലുലു കേരളത്തിൽ സ്ഥാപിച്ചു. ലോജ്സ്റ്റിക്സ് പാർക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, കോൾഡ് സ്റ്റോറേജുകൾ എന്നിവയുമുണ്ട്. കളമശേരിയിൽ ഭക്ഷ്യ സംസ്കരണ പാർക്ക് സജ്ജമാക്കുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്. ഫുഡ് എക്സ്പോർട്ടിങ് മേഖലയിൽ ലോകത്തിൽ തന്നെ ലുലുവിന് ഒന്നാമതെത്താൻ സാധിച്ചിട്ടുണ്ട്. ലുലുവിന്റെ ചുവടുവയ്പ്പുകളിൽ ഏറ്റവും ശ്രദ്ധേയമായിരുന്നു ഇരട്ട ഐ.ടി ടവർ.. ഇതുവഴി 15000 ജീവനക്കാർക്ക് തൊഴിൽ നൽകാൻ സാധിച്ചു.
25,000 പേർക്ക് പേർക്കിരിക്കാവുന്ന പുതിയ ഇരട്ട-ഐടി ടവർ ഉടൻ ഉദ്ഘാടനം ചെയ്യും. കേരളം നിക്ഷേപ സൗഹൃദമാണെന്നതിന് ഉദാഹരണമാണ് ലുലുവിന്റെ പദ്ധതികളെന്നും 5 ലക്ഷം കോടി ഡോളർ സമ്പദ്‍വ്യവസ്ഥയാവുകയെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് കരുത്തേകാൻ കേരളത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video