breaking-news World

പാകിസ്ഥാൻ ബോംബാക്രമണം: 30 പേർ കൊല്ലപ്പെട്ടു

തിറ: ഖൈബർ പഖ്തൂൺഖ്വയിലെ ഗ്രാമത്തിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, പുലർച്ചെ 2 മണിയോടെ പഷ്തൂൺ ഭൂരിപക്ഷമുള്ള മത്രെ ദാര ഗ്രാമത്തിൽ ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് എൽഎസ്-6 ബോംബുകൾ പതിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഗ്രാമത്തിന്റെ വലിയൊരു ഭാഗം തകർന്നു എന്നാണ് വിവരം. വ്യോമസേന തെഹ്രീക്-ഇ-താലിബാൻ ഭീകരരെ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. മരണസംഖ്യ ഉയരാൻ സാധ്യത. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള തിറ താഴ്‌വര വളരെക്കാലമായി

Read More
breaking-news Business World

കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യുജേഴ്സി ​ഗവർണർ: താൻ വന്നത് നല്ല സമയത്തെന്ന് ഫിലിപ്പ് ഡി മർഫി

കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ​ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ​ഗ്രാൻഡ് ഹയാത്തിൽ ​ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദർശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രം​ഗത്തും കേരളത്തിൽ നിക്ഷേപം

Read More
World

ചാര്‍ലി കര്‍ക്കിനെ കൊല്ലാനുള്ള അവസരം ഉണ്ട്. ഞാനത് ഉപയോഗിക്കാന്‍ പോകുന്നു; സ്വർവർ​ഗാനുരാ​ഗി സുഹൃത്തിന് ടെയ്ലർ അയച്ച കുറിപ്പും തെളിവ്

വാഷിങ്ടന്‍: ചാര്‍ലി കിര്‍ക്ക് കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതി ടെയ്ലര്‍ റോബിന്‍സണിനെതിരെ (22) ചുമത്തിയിട്ടുള്ളത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍. കിര്‍ക്കിനെ കൃത്യമായ ആസൂത്രണത്തോടെയാണ് ടെയ്‌ലര്‍ കൊലപ്പെടുത്തിയത്. കിര്‍ക്കിന്റെ കൊലപാതകം ‘അമേരിക്കയുടെ ദുരന്ത’മാണെന്നും യൂട്ടാ കൗണ്ടി അറ്റോര്‍ണി ജെഫ് ഗ്രേ പറഞ്ഞു. ആസൂത്രിതമായ കൊലപാതകം, തോക്കിന്റെ ദുരുപയോഗം, തെളിവു നശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കല്‍, കുട്ടികള്‍ക്ക് മുന്നില്‍വച്ച് കൊലപാതകം തുടങ്ങി 7 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കിര്‍ക്കിന്റെ കൊലപാതകത്തിനു മുന്‍പ് റോബിന്‍സണ്‍ റൂംമേറ്റും പ്രണയിതാവുമായ ട്രാന്‍സ്‌ജെന്‍ഡറിന് എഴുതിയ കുറിപ്പും കോടതിയില്‍ ഹാജരാക്കി.

Read More
breaking-news World

എന്റെ അടുത്ത സുഹൃത്തായ മോദിയുമായി സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു; ഇന്ത്യയുമായുള്ള വ്യാപാര തർക്കം പരിഹരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയുടെ കാര്യത്തില മലക്കംമറിച്ചിലുകള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഇന്ത്യയെ തലോടി വീണ്ടും. യുഎസും ഇന്ത്യയും തമ്മിലുള്ള ‘വ്യാപാര തടസ്സങ്ങള്‍’ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ചൊവ്വാഴ്ച അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴിയാണ് ഇത്തവണയും ട്രംപിന്റെ പ്രഖ്യാപനം. ‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ

Read More
World

ഇന്ത്യയ്‌ക്കെതിരെ വീണ്ടും ട്രംപ്; ഇന്ത്യൻ കമ്പനികളിലേക്കുള്ള ഐടി ഔട്ട്സോഴ്സിങ് നിർത്തലാക്കിയേക്കും

വാഷിങ്ടൺ : ഇന്ത്യയ്‌ക്കെതിരെ വീണ്ടും യുദ്ധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐടി മേഖലയിൽ അടുത്ത ‘പണി’യുമായി ഉടൻ രംഗത്തെത്തിയേക്കുമെന്ന് റിപ്പോർട്ട്. യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്‌സോഴ്‌സിങ്’ നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഐടി

Read More
breaking-news World

അമേരിക്ക വിറയ്ക്കും, പുട്ടിനൊപ്പം വേദി പങ്കിടാൻ ഉത്തരകൊറിയൻ നേതാവും

ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ ചൈനയിലെത്തി. ബെയ്ജിങ്ങിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉൻ ചൈനീസ് അതിർത്തി കടന്നത്. തൻ്റെ പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉൻ ചൈനയിലെത്തിയത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനും റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനും ഒപ്പം കിം ജോങ് ഉൻ വേദി പങ്കിടും. മൂന്നുപേരും ആദ്യമായാണ് ഒരേ വേദിയിൽ ഒരുമിച്ചെത്തുന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിൻ്റെയും 1930കളിലും 40കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത്

Read More
World

ട്രംപിന് വൻ തിരിച്ചടി; തീരുവ നടപടികള്‍ നിയമവിരുദ്ധം, അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഫെഡറല്‍ അപ്പീല്‍ കോടതി

വാഷിങ് ടൺ ഡി.സി: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പിഴച്ചുങ്കമടക്കം വൻ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കങ്ങള്‍ക്ക് തിരിച്ചടി.യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തിര സാമ്ബത്തിക നിയമം ഉപയോഗിച്ച്‌ ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച്‌ പ്രസിഡന്‍റ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച്‌ നിയമനിർമാണ സഭക്ക് മാത്രമാണ്. കേസുകള്‍ തീരുന്നത് വരെ നിലവിലെ തീരുവകള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര

Read More
World

ചന്ദ്രയാൻ -5 ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു

ടോക്കിയോ: ഇന്ത്യയുടേയും ജപ്പാന്റെയും ബഹിരാകാശ ഏജൻസികൾ സംയുക്തമായി നടത്തുന്ന ചന്ദ്രയാൻ -5 ദൗത്യത്തിന്റെ കരാറിൽ ഇരുരാജ്യങ്ങളും ശനിയാഴ്ച ഒപ്പുവച്ചു. സംയുക്ത പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും (ജാക്‌സ) തമ്മിലുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശന വേളയിലാണ് ഒപ്പുവച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സ്ഥിരമായി നിഴൽ വീണ പ്രദേശത്തിന്റെ (PSR) സമീപത്തുള്ള ചന്ദ്രനിലെ ജലം ഉൾപ്പെടെയുള്ള വസ്തുക്കളെക്കുറിച്ച് പഠിക്കുക എന്നതാണ് ചന്ദ്രയാൻ-5 ദൗത്യത്തിന്റെ ലക്ഷ്യം. ജപ്പാൻ നിർമ്മിത

Read More
World

ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്കിന് സ്കിൻ ക്യാൻസർ

ഓസ്‌ട്രേലിയൻ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിന് സ്കിൻ കാൻസർ. താരം തന്നെയാണ് തന്റെ ആരോഗ്യസ്ഥിതി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ആരോഗ്യ പരിശോധനകള്‍ ആരും മുടക്കരുതെന്നും കരുതല്‍ വേണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. ‘സ്കിന്‍ കാന്‍സര്‍ യഥാര്‍ഥമാണ്. പ്രത്യേകിച്ചും ഓസ്ട്രേലിയയില്‍. എന്‍റെ മൂക്കിലുള്ള ഈ മുറിവ് നോക്കൂ. നിങ്ങളെല്ലാവരും പതിവായി പരിശോധന നടത്തണം. രോഗം വന്നശേഷം ചികില്‍സിക്കുന്നതിനെക്കാള്‍ പ്രതിരോധമാണല്ലോ നല്ലത്. പതിവു പരിശോധനകളും നേരത്തെയുള്ള രോഗനിര്‍ണയവുമാണ് പ്രധാനമെന്നും തന്‍റെ അസുഖം പ്രാഥമിക ഘട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു,’ ക്ലാര്‍ക്ക് കുറിച്ചു.

Read More
World

അഹമ്മദാബാദ് വിമാനദുരന്തം; നഷ്ടപരിഹാരം വൈകുന്നതിൽ വിമർശിച്ച് യു.എസ് അഭിഭാഷകൻ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപാകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം​ഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം വരുത്തിയ എയർ ഇന്ത്യ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് മുഖ്യ അഭിഭാഷകൻ മൈക്ക് ആൻഡ്രൂസ് രം​ഗത്ത്. നിലവിൽ ഡ്രൈീംലൈനർ എവൺ 171 വിമാനാപകടത്തിൽ 65 കുടുംബങ്ങൾക്ക് വേണ്ടി നിയമപോരാട്ടം നടത്തുന്നത് മൈക്ക് ആൻഡ്രൂസാണ്. കാലതാമസത്തിന് പിന്നിൽ ഉദ്യോ​ഗസ്ഥരുടെ അനാസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രത്തൻ ടാറ്റ ജീവിച്ചിരിക്കുകയായിരുന്നെങ്കിൽ ഒരിക്കലും ഈ സമീപനം ഉണ്ടാകുമായിരുന്നില്ല. മനുഷത്വത്തിന് മൂല്യം നൽകുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും മൈക്ക് ഓർമിപ്പിച്ചു. ദു:ഖിതരായ എത്രയോ കുടുംബം​ഗങ്ങളെ സഹായിച്ചിട്ടുള്ള

Read More