അഹമ്മദാബാദ്: ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ 242 യാത്രക്കാരിൽ ഒരാൾ രക്ഷപ്പെട്ടതായി ആശുപത്രി അധികൃതർ. ന്യൂസ് 18 ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുൾപ്പടെ 241 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഗുജറാത്ത് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്.
169 ഇന്ത്യക്കാരും 53 യുകെ പൗരന്മാരും ഒരു കനേഡിയന്‍ പൗരനും ഏഴ് പോര്‍ച്ചുഗീസുകാരും യാത്രക്കാരിലുള്‍പ്പെടുന്നു. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചു. രണ്ട് നവജാതശിശുക്കൾ ഉൾപ്പടെ 13 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
കൂടാതെ, വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികളും മരിച്ചു. 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ മലയാളിയും ഉൾപ്പെടുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചത്. ഇവരുടെ മരണം സംബന്ധിച്ച അറിയിപ്പ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.
Leave feedback about this