കൊച്ചി: ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനില്ക്കുന്ന പ്രതിണ്‍സന്ധികള്‍ പരിഹരിക്കുന്നതിന് അതിരൂപതയ്ക്കുവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി മാര്‍ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ വൈദികരെയും അത്മായണ്‍രെയും ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പുകളേയും കണ്ട് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പിതാവുമായി സംസാരിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും താല്പര്യമുള്ളവര്‍ക്കു സെക്രട്ടറി അച്ചനുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി സമയം ചോദിക്കാവുന്നതാണ്.കഴിഞ്ഞ ദിവങ്ങളില്‍ അഭിവന്ദ്യ പാംപ്ലാനി പിതാവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ചില ഗ്രൂപ്പുകളും വ്യക്തികളും പ്രസ്താവനകളിലൂടെ തെറ്റിദ്ധാരണ പരത്തുന്നവിധം ചിലവിഷയണ്‍ങ്ങളില്‍ ധാരണയായെന്നു പ്രസ്താവനയുണ്ടാക്കി.
ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കുന്നതിനും പരസ്പരവിശ്വാസം വളര്‍ത്തുന്നതിനും മുറിവുകള്‍ ഉണക്കുന്നതിനും വേണ്ടിയാണ്. ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ആവശ്യമായ തീരുമാനങ്ങള്‍ അഭിവന്ദ്യ മേജര്‍ ആര്‍ച്ചുബിഷപ്പുമായി ആലോചിച്ചതിനുശേഷം മാത്രം അറിയിക്കുന്നതാണ് എന്ന നിലപാട് അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് തുടക്കംണ്‍മുതല്‍ എല്ലാവരേയും അറിയിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇത്തരം പ്രസ്താവനണ്‍കളിലൂടെ തെറ്റിദ്ധാരണ്‍ണണ്‍പര-ത്തുണ്‍ന്നതിനും ചര്‍ച്ചകളെ വഴിതിരിച്ചുവിടാനും ശ്രമിക്കുന്നത് നിലപാടുണ്‍ണ്‍കളുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും രൂപതയുടെ പത്രക്കുറിപ്പില്‍ പറയുന്നു.
വിവിധതലങ്ങളിലെ ചര്‍ച്ചകള്‍ക്കുശേഷം അതിരൂപതയ്ക്കു നന്മയാകുന്ന തീരുമാന-ങ്ങള്‍ സ്വീകരിക്കുന്നതിന് മേജര്‍ ആര്‍ച്ചുബിഷപ്പിനെ സഹായിക്കുന്നതിനാണ് മാര്‍ ജോസഫ് പാംപ്ലാനി പിതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് മനസ്സിലാക്കാതെ അനവസരത്തിലുള്ള പത്രപ്രസ്താവനകളോ പത്രസമ്മേളനങ്ങളോ സോഷ്യല്‍ മീഡിയണ്‍വഴിയുള്ള പ്രചരണങ്ങളോ ആരും നടത്തരുത്. അതിരൂപതാ പി.ആര്‍.ഒ. നല്കുന്നണ്‍തായിരിക്കും അതിരൂപതയുടെ ഔദ്യോഗിക നിലപാടുകളും തീരുമാനങ്ങളും. കൂരിയ ഉള്‍പ്പെടെ കാനോനികസമിതികളുടെ പുനഃസംഘടന സമയബന്ധിതമായി നടത്തും എന്ന പിതാവിന്റെ അറിയിപ്പ് തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം ചിലര്‍ ഉപയോഗിണ്‍ച്ചിട്ടുണ്ട്. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സുചിന്തിതമായ സമ്മതം ആവശ്യമുള്ള ഇത്തരം കാര്യങ്ങള്‍ ഉചിതമായ വേദികളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ച് അറിയിക്കുന്നതാണ്.
അതിരൂപതയിലെ ഏതാനും വൈദികര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള കാനോനിക നടപടിണ്‍കളുടെ സ്വഭാവവും സാഹചര്യവും പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കു-മെന്നാണ് പിതാവ് ഇക്കാര്യത്തില്‍ അറിയിച്ചിട്ടുള്ളത്. ഒരു നടപടിയും പിന്‍വലിച്ചതായി പിതാവ് അറിയിണ്‍ച്ചിട്ടില്ല. ഇതിനോടകം കാനോനികനടപടികള്‍ ആരംഭിച്ചവരുടെ കാര്യത്തില്‍, അവര്‍ക്കു നല്കിയിട്ടുള്ള ഉത്തരവിലും കാരണം കാണിക്കല്‍ നോട്ടീസിലും ആവശ്യണ്‍പ്പെട്ടിട്ടുള്ള പ്രകാരം ബന്ധപ്പെട്ടവര്‍ പ്രവര്‍ത്തിക്കേണ്ടതാണ്. ഇതുവരെ മറുപടി അയച്ചിട്ടിണ്‍ല്ലാത്തവര്‍ ഇന്നുമുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ രേഖാമൂലം മറുപടിണ്‍നല്‌കേണ്ടതാണെന്ന് അഭിവന്ദ്യ പിതാവ് അറിയിക്കുന്നു. പ്രസ്തുത വൈദികരുടെ സഹകരണത്തോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചതിനുശേഷംമാത്രമേ ശിക്ഷണനടപടികളില്‍ ഒഴിവുനല്കണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ കഴിയൂ. വൈദികരുടെ പൂര്‍ണസഹകരണം ഇക്കാര്യത്തില്‍ ആവശ്യണ്‍മാണ്. ശിക്ഷണണ്‍നടപടിണ്‍കള്‍ക്ക് വിധേയരായിട്ടുള്ള വൈദികര്‍ തെറ്റിന്റെ ഗൗരവം വര്‍ധിപ്പിണ്‍ക്കാതിരിക്കേണ്ടതിന് പരസ്യമായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനോ, കൂദാശകളും, കൂദാശാണ്‍നുകരണ-ങ്ങളും പരികര്‍മംചെയ്യുന്നതിനോ മുതിരരുതെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു സഭാസംവിധാനങ്ങളും അതിരൂപതാസ്ഥാപനങ്ങളും ഉപയോഗിക്കരുത് എന്ന് നേരത്തെതന്നെ നല്കിയിട്ടുള്ള നിര്‍ദ്ദേശം പാലിക്കണ്‍പ്പെടുന്നുണ്‍ണ്ടെന്ന് വൈദികര്‍ ഉറപ്പാക്കേണ്ടതാണ്. വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായര്‍ക്കും ഔദ്യോഗികാവശ്യങ്ങള്‍ക്കായി എപ്പോള്‍ വേണമെങ്കിലും അരമനയില്‍ വരുന്നതിനും ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ നടത്തുണ്‍ന്നതിനും സൗകര്യമുണ്ടായിരിക്കും. പിതാവിനെ കാണണ-മെന്നുള്ളവര്‍ സമയം മുന്‍കൂട്ടി സെക്രട്ടറി അച്ചന്റെ പക്കല്‍നിന്ന് വാങ്ങാവുന്നതാണ്.അതിരൂപതക്കു വേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പിതാവിന്റെ നിര്‍ദേശപ്രകാരം ബന്ധപ്പെട്ട എല്ലാവരുടേയും അറിവിണ്‍ലേക്കായി നല്‍കുന്നത്.
Leave feedback about this