തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ തിങ്കളാഴ്ച വിധി പറയും. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറയുക.
കേസിൽ ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന് നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ.എം. ബഷീർ വിധി പ്രസ്താവിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് കോടതി നിരീക്ഷിച്ചത്. വിദ്യാസമ്പന്നയായ യുവതി വിവരത്തെ മുതലെടുത്താണ് കൊലപാതകം നടത്തിയത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വാദിച്ചു. വാദപ്രതിവാദങ്ങളെല്ലാം കോടതിയിൽ അരങ്ങേറിയത്. കൃത്യമായ ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകം എന്നാണ് കോടതി വാദിച്ചത്.
ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചത്. പരിശുദ്ധ പ്രണയത്തെ കൊന്നൊടുക്കുകയാണ് ഗ്രീഷ്മ ചെ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. അതിനാൽ തന്നെ ഗ്രീഷ്മയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു കോടതി വിധിച്ചത്. അതേ സമയം തനിക്ക് രേഖാമൂലം പറയാനുള്ളത് കോടതിയിൽ ഗ്രീഷ്മ എഴുതി നൽകി. നിരന്തരം ബീഷണിപ്പെടുത്തുകയും ജീവിതം തകർക്കുമെന്ന് ഉറപ്പായതോടെയാണ് ഗ്രീഷ്മ കടുംകൈ ചെയ്യേണ്ടി വന്നതെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചത്. 11 ദിവസം ഷാരോൺ അനുവദിച്ച വേദന ഡോക്ടർമാർ രേഖപ്പെടുത്തിയതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്വകാര്യദൃശ്യങ്ങൾ ഉയർത്തി ഭീഷണിപ്പെടുത്തിയെന്ന ഗ്രീഷ്മയുടെ വാദം അന്വേഷണ ഉദ്യേഗസ്ഥൻ തള്ളി. കൊലയ്ക്ക് മുൻപ് ഷാരോണുമായി ഗ്രീഷ്മ സംസാരിച്ചിരുന്നു. ഇതേ സമയം തന്നെ വിവാഹം ഉറപ്പിച്ച ചെറുപ്പക്കാരനുമായും സംസാരിച്ചിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നത്..
കാമുകനായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹത്തിനായാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തത്. കാമുകനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തിയെന്ന കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. അതേസമയം, വിഷം നല്‍കുന്നതിന് ദൃക്സാക്ഷികളില്ലാതിരുന്നത് വെല്ലുവിളിയായിരുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കിയ പ്രോസിക്യൂഷന് നീക്കം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതടച്ചു. ഡിജിറ്റൽ, മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിൽ സാഹചര്യങ്ങള്‍ പ്രതികൾക്കെതിരെയുള്ള കുറ്റം പൂർണമായും തെളിയുന്നതാണെന്നതായിരുന്നു പ്രോസിക്യൂഷന് വാദം.
കേസിനാസ്പദമായ കഷായം സംഭവം 2022 ഒക്ടോബര്‍ 14 നായിരുന്നു. അമ്മ സിന്ധു കുടിക്കുന്ന കഷായത്തിൽ കാപിക്ക് എന്ന മാരക വിഷം കലർത്തിയ ശേഷം ഗ്രീഷ്മ കുടിപ്പിച്ചുവെന്നാണ് കേസ്.വിഷം കലർത്തിയ കഷായം കുടിച്ച ഷാരോൺ രാജ് പതിനൊന്നു ദിവസം കഴിഞ്ഞ് മെഡിക്കൽ കോളജിൽവച്ച് മരിക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്ന ശില്പ രൂപീകരിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് കേസ് അന്വേഷിച്ചത്.
Leave feedback about this