ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെനിന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. തിങ്കളാഴ്ച വിശദവാദം കോടതി കേൾക്കും. ഹർജിയെ സംബന്ധിച്ച വിവരം അറ്റോർണി ജനറൽ മുഖേന കോടതിയെ അറിയിക്കണമെന്ന് അറിയിച്ചു. കൊല്ലപ്പെട്ട ?െമൻ പൗരന്റെ കുചുംബം ദയാദനം സ്വീകരിക്കുന്നതിന് ഇതുവരെ സൗകര്യം അറിയിട്ടില്ല. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മോചനശ്രമങ്ങൾക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്.ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെ രാധാകൃഷ്ണൻ എംപി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ട് ഇടപെടൽ നടത്താൻ ശ്രമിക്കുന്നുണ്ടെന്ന് എംപി അറിയിച്ചിരുന്നു.
നിലവിൽ, നിമിഷപ്രിയയ്ക്കായി നയതന്ത്ര തലത്തിൽ ഉൾപ്പടെ നടന്ന ശ്രമങ്ങൾ ഒന്നും വിജയം കണ്ടിട്ടില്ല. ദയാധനം നൽകി മോചനത്തിന് ഇപ്പോഴും അവസരമുണ്ടെന്നാണ് നിമിഷപ്രിയയ്ക്കായി യെമനിൽ നിയമനടപടികൾ ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറയുന്നത്. ഇദ്ദേഹമാണ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്ന് ജയിൽ അധികൃതർക്ക് വധ ശിക്ഷ നടപ്പാക്കുന്നുവെന്ന ഉത്തരവെത്തിയ വിവരവും പങ്കുവെച്ചത്. പത്ത് ലക്ഷം ഡോളർ ദിയാധനം നൽകിയാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് സാമുവൽ ജെറോം പറയുന്നത്. ഏകദേശം 8 കോടിയിലധികം രൂപ വരും. കൊല്ലപ്പെട്ട യെമനി പൗരനെ തലാൽ അബ്ദു മെഹദിയുടെ കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്. കുടുംബത്തെ കാണാൻ ശ്രമിക്കുമെന്നും സാമുവൽ ജെറോം പറയുന്നു. കുടുംബത്തെ നേരിൽക്കണ്ട് ചർച്ച നടത്തുന്നതിനായി നിമിഷയുടെ അമ്മ ഇപ്പോഴും യെമനിലാണുള്ളത്.
Leave feedback about this