തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വി.ഡി.സതീശന് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം.തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. വയോജനങ്ങള്‍ക്കായിക്കായി പ്രത്യേകവകുപ്പ് രൂപികരിക്കും. അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപ വർധിപ്പിച്ചു. ടി ആസിഫ് അലി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ചു. ആശ വർക്കറുമാരുടെ വേതനം 3000രൂപ വർധിപ്പിച്ചു. താഴെക്കിടയിൽ ജോലി ചെയ്യുന്ന വിവിധ വിഭാഗങ്ങളിൽ 1000രൂപയുടെ ശമ്പള വർദ്ധനവും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രഖ്യാപിച്ചു.നിലവിൽ 9000 രൂപ ലഭിച്ചിരുന്ന ആശമാർക്ക് ഇനി 12,000 രൂപ മാസവരുമാനം ലഭിക്കും.
ജി. സുധാകരനെ പ്രോ ടൈം സ്പീക്കറായി നിയമിച്ചു. പാചക വാതക തൊഴിലാളികളുടെ വേതനവും വർധിപ്പിച്ച് മന്ത്രിസഭ ഉത്തരവിറക്കി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം തയ്യാറാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി സതീശൻ അഞ്ചിൽ രണ്ട് ഗ്രാരിന്റികൾ നടപ്പാക്കിയതായി അറിയിച്ചു.
സത്യപ്രതിജ്ഞക്കെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നന്ദി അറിയിച്ച അദ്ദേഹം ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടും നന്ദി അറിയിച്ചു.
