ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ മലയാളിയും. കണ്ണൂർ സ്വദേശി ശിവലിംഗ്(17) ആണ് മരിച്ചത്.
അതേസമയം, അപകടത്തിൽ മരിച്ച മറ്റ് ഏഴ് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ അപകടനില തരണം ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.തിക്കിലും തിരക്കിലുംപെട്ട് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പതിനൊന്നിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ അഞ്ചു സ്ത്രീകളും ആറു പുരുഷന്മാരും ഉൾപ്പെടും. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നുണ്ട്. കണ്ണൂർ സ്വദേശി ശിവലിംഗ്(17) ആണ് മരിച്ചത്.
പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവരിൽ രണ്ടാംവർഷ ബിഡിഎസ് വിദ്യാർഥിയായ
ശ്രാവൺ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുകൊടുത്തു.
അതേസമയം, അപകടത്തിൽ പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സംഭവത്തിൽ കർണാടക സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Leave feedback about this