കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റിലെ പൊട്ടിത്തെറി അട്ടിമറിയല്ലെന്ന് കണ്ടെത്തൽ; സ്റ്റേഡിയം പരിസരത്തെ ഗ്യാസ് സിലിണ്ടർ ഉപയോഗത്തിനും വിലക്ക്
കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ റസ്റ്ററന്റില്‍ വെള്ളം തിളപ്പിക്കുന്ന ബോയ്‌ലര്‍ പൊട്ടിത്തെറിച്ചുണ്ടായ ദുരന്തം അട്ടിമറിയില്ലെന്ന പ്രാഥമിക നിഗമനം. ബോയിലറിലെ മര്‍ദത്തില്‍ വ്യത്യാസം വന്നതായിരിക്കാം പൊട്ടിത്തെറിയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ വിദ്ഗ്ധ പരിശോധനയിലൂടെയേ ഇത് സ്ഥിരീകരിക്കാന്‍ കഴിയൂ. പൊലീസ്, ഫയര്‍ സര്‍വീസ് തുടങ്ങിയവരെല്ലാം വിശദ പരിശോധന നടത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയും നിര്‍ണ്ണായകമാകും.കടയിലെ ജീവനക്കാരനായിരുന്ന ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ 4 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണു. വൈകിട്ട് 4 മണി
