breaking-news Kerala

ശബരിമല സ്വർണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെചോദ്യം ചെയ്തു

തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യം ചെയ്തെന്നാണു വിവരം. സ്വർണ്ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണു ചോദ്യം ചെയ്തതെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്. 145K Share Facebook

Read More
breaking-news Kerala

കുതിരവട്ടം കേന്ദ്രത്തിൽനിന്ന് ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടിപ്പോയി

കോഴിക്കോട് ∙ പെരിന്തൽമണ്ണ ഏലംകുളത്ത് 2021 ജൂണിൽ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ വിവാഹ അഭ്യർഥന നിരസിച്ചതിനു കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദ് (26) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ചാടിപ്പോയി. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണു ചാടിപ്പോയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന. മൂന്നാം വാർഡിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതിൽ ചാടി പുറത്തു പോവുകയായിരുന്നു. ആശുപത്രിയിൽ മണിക്കൂർ ഇടവിട്ട്

Read More
breaking-news Kerala

പഞ്ചായത്തിലെ എസ്ഡിപിഐ പിന്തുണ; വര്‍ഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസ് പുറത്താക്കി

ചൊവ്വന്നൂര്‍: എന്തിനാണ് പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കിയതെന്ന് അറിയില്ലെന്ന് ഡിസിസി പുറത്താക്കിയ കോണ്‍ഗ്രസ് നേതാവ് വര്‍ഗ്ഗീസ് ചെവ്വന്നൂര്‍. എസ്ഡിപിഐ യുടെ പിന്തുണ സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിശദീകരണം. നേരത്തേ ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായി തെരഞ്ഞെട്ട നിധീഷ് എ എമ്മിനെയും പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസ് നീക്കിയിരുന്നു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചതിനാണ് നടപടി. എ എം നിധീഷിന് പിന്നാലെയാണ് ഡിസിസി എക്‌സിക്യൂട്ടീവ് അംഗം വര്‍ഗീസ് ചെവ്വന്നൂരിനെതിരേയും സമാന

Read More
breaking-news Kerala

കൊച്ചി ബ്രോഡ്വേയില്‍ വന്‍ തീപിടുത്തം; കത്തിനശിച്ചത് പന്ത്രണ്ടോളം കടകള്‍

കൊച്ചി: ബ്രോഡ്വേയില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ പന്ത്രണ്ടോളം കടകള്‍ കത്തി നശിച്ചു. ശ്രീധര്‍ തിയേറ്ററിന് സമീപമുള്ള ഫാന്‍സി, കളിപ്പാട്ട കടകള്‍ക്കാണ് തീപിടിച്ചത്. എട്ട് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പുലര്‍ച്ചെ 12.30ഓടെയാണ് തീപിടുത്തം ഉണ്ടായത്. കടകള്‍ അടയ്ക്കാനുള്ള സമയമായിരുന്നു. തീപിടുത്ത സമയത്ത് കടയില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ ആയത്. മാലിന്യക്കൂമ്പാരത്തില്‍ നിന്ന് തീ പടര്‍ന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Read More
breaking-news Kerala

ഒരു ലക്ഷത്തോളം അയ്യപ്പന്മാർക്ക് ചികിത്സ ലഭ്യമാക്കി സർക്കാർ ആയുർവേദ ചികിത്സ കേന്ദ്രങ്ങൾ

തിരുവനന്തപുരം: 41 ദിവസത്തോളം നീണ്ടു നിന്ന മണ്ഡലമഹോത്സവത്തിന് അയ്യപ്പന്മാർ എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ ചികിത്സ ഉറപ്പാക്കി സർക്കാർ ആയുർവേദ കേന്ദ്രങ്ങൾ. ഇതുവരെ സന്നിധാനം, പമ്പ, എരുമേലി, പത്തനംതിട്ട ഇടത്താവളം, കടപ്പാറ്റൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തോളം പേർ ചികിത്സ തേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെ മിനി വ്യക്തമാക്കി. മണ്ഡലകാലത്ത് അയ്യപ്പന്മാർ എത്തുന്ന സ്ഥലങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾക്ക് 1.10 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ഒൻപത്

Read More
breaking-news Kerala

ഓപ്പറേഷന്‍ ഡി -ഹണ്ട്: 63 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1441 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 63 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.095645 കി.ഗ്രാം), കഞ്ചാവ് (0.03448 കി.ഗ്രാം), കഞ്ചാവ് ബീഡി (37 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ

Read More
breaking-news Kerala

കൊല്ലത്ത് കൈകൊട്ടിക്കളിക്കിടെ കൂട്ടത്തല്ല്; സ്ത്രീകളടക്കം ആശുപത്രിയിൽ

കൊല്ലം: തെന്മലയിൽ കൈ കൊട്ടിക്കളിയുടെ വിധിനിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലുമായി നിരവധി പേർക്ക് പരിക്കേറ്റു. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ക്ലബാണ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അരങ്ങേറിയ മത്സരത്തിന് പിന്നാലെയുള്ള വിധി നിർണയമാണ് പക്ഷാപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാ​ഗം എതിർപ്പുമായി രം​ഗത്തെത്തിയത്. ഇത് അം​ഗീകരിക്കാതെ രണ്ടമതായി മത്സരിച്ച ടീം രം​ഗത്തെത്തിയതോടെ രം​ഗം വഷളായി. ഇതോടെയാണ് കൈകൊട്ടിക്കളിയുടെ പിന്നാലെ കൂട്ടയടിയും അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read More
breaking-news Kerala

ഷോൺ ജോർജ് കരുക്കൾ നീക്കി, പൂഞ്ഞാറിലും ബി.ജെ.പി തേരോട്ടം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ താമര വിരിയിച്ച് ബി.ജെ.പി. ശക്തമായ ത്രികോണ മത്സരത്തിന് ഒടുവിലാണ് ബി.ജെ.പിക്ക് പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കാൻ സാധിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന തെക്കേക്കര പഞ്ചായത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിച്ച ബി.ജെ.പിയുടെ പ്രബലയായ വനിതാ നേതാവ് മിനർവാ മോഹനെ തന്നെ പ്രസിഡന്റായി എത്തിക്കുകയായിരുന്നു. മത്സരത്തിന് ചുക്കാൻ പിടിച്ചതാകട്ടെ ബി.ജെ.പി നേതാക്കളായ ഷോൺ ജോർജും, പി.സി ജോർജും. ബിജെപിയ്ക്ക് എട്ട് വോട്ടും എൽഡിഎഫിന് അഞ്ച് വോട്ടും കോൺഗ്രസിന് രണ്ട് വോട്ടുമാണ് ലഭിച്ചത്. രാവിലെ നടന്ന

Read More
breaking-news Kerala

ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടെന്ന് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ ഡിണ്ടിഗല്‍ സ്വദേശി ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടെന്ന് എസ്‌ഐടി. ഇടപാടുകളുടെ ഭാഗമായി മണി തിരുവനന്തപുരത്ത് എത്തിയെന്ന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഡി.മണിക്കും സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി. മണിയുടെ പണമിടപാടുകളില്‍ അസ്വാഭാവികതയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ടുള്ള ബന്ധം സ്ഥിരീകരിക്കാന്‍ തെളിവ് ലഭിച്ചിട്ടില്ല. എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി, സുഹൃത്ത് ബാലമുരുകന്‍ എന്നിവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വീണ്ടും ഹാജരാവും. ബുധനാഴ്ച തിരുവനന്തപുരത്തെ എസ്‌ഐടിയുടെ ക്യാമ്പ്

Read More
breaking-news Kerala

താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണ്’. വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ശ്രീലേഖ

തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതില്‍ പ്രതികരിച്ച് ആർ ശ്രീലേഖ. കോർപറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷന്‍റെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തന്‍റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട്‌ ഒഴിയാൻ ആവശ്യപെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു. ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനോട് കൗണ്‍സിലർ ആര്‍ ശ്രീലേഖ

Read More