breaking-news Kerala

പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം; ട്രെയിനിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: വര്‍ക്കല ട്രെയിനില്‍ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി യാത്ര ചെയ്തിരുന്ന കേരള എക്‌സ്പ്രസില്‍ സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. ട്രെയിനില്‍ ആര്‍പിഎഫിന്റെയോ കേരള റെയില്‍വേ പോലീസിന്റെയോ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ക്രൈം പാറ്റേണ്‍ അനുസരിച്ചാണ് പോലീസിനെ വിന്യസിക്കുന്നതെന്നാണ് ആര്‍പിഎഫിന്റെ വിശദീകരണം. സാധാരണ കുറ്റകൃത്യങ്ങള്‍ നടക്കാത്ത ട്രെയിനില്‍ പോലീസുകാരെ വിന്യസിക്കാറില്ലെന്നും ആര്‍പിഎഫ് അറിയിച്ചു. കേരള എക്‌സ്പ്രസില്‍ ഇന്നലെ സംഭവം നടക്കുമ്പോള്‍ കേരള റെയില്‍വേ പോലീസിന്റെയോ ആര്‍പിഎഫിന്റെയോ ഉദ്യോഗസ്ഥര്‍

Read More
breaking-news Kerala

ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കി : ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറും അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസറായ ഡി സുധീഷ് കുമാര്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പ്രതി ചേര്‍ത്തിരുന്നത്. സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാവിലെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് റാന്നി

Read More
breaking-news Kerala

മഹാകവി അക്കിത്തത്തിൻ്റെ 100ാം ജന്മദിന ആഘോഷങ്ങൾക്ക് പുസ്തകോത്സവ വേദിയിൽ തിരി തെളിഞ്ഞു

കൊച്ചി: 28 ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മഹാകവി അക്കിത്തത്തിൻ്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് ബംഗാൾ ഗവർണ്ണർ ഡോ. സി.വി.ആനന്ദബോസ് ദീപം തെളിയിച്ചു. കലാ സാംസ്കാരിക മേഖലയിൽ സ്ത്രീകളുടെ ഉന്നമനത്തിന് അക്കിത്തം അന്നേ വഴി തെളിയിച്ചിരുന്നു. സമാനതകൾ ഇല്ലാത്ത സാഹിത്യ രചനകളിലൂടെ സാഹിത്യ ലോകത്ത് ഒരു കുളിർമ്മ പകർന്ന് നൽകിയതും അക്കിത്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഭാരതം ഭരിക്കുന്നത് ഒരു വനിതയാണ്. വീട് ഭരിക്കുന്ന സ്ത്രീകൾ തന്നെയാണ് സമൂഹത്തെ ഭരിക്കേണ്ടതും നയിക്കേണ്ടതും എന്നും അദ്ദേഹം

Read More
breaking-news Kerala

വൈക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് അന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാർ വൈക്കം തോട്ടുവക്കും തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയിലെ കോസ്മെറ്റോളജി വിഭാഗം ഡോക്ടറാണ്. ഒറ്റപ്പാലം അനുഗ്രഹയിൽ ഡോ. സി.വി.ഷൺമുഖൻ – ടി.കെ.അനിത ദമ്പതികളുടെ മകനാണ്. സഹോദരൻ: അരുൺ നിർമൽ. ഇന്നു പുലർച്ചെ നടക്കാൻ പോയവരാണ് കാർ തോട്ടിൽ കിടക്കുന്നതു ആദ്യം കണ്ടത്. ഇതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. കാറിന്‍റെ ചക്രങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്ന്

Read More
Kerala

സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം:നൈപുണ്യപരിശീലനവും ആജീവനാന്ത പഠനഅവസരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യം സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. 2031 ആകുമ്പോഴേക്കും കേരളത്തിലെ 15 നും 59 നും ഇടയില്‍ പ്രായമുള്ള ഓരോവ്യക്തിക്കും ലിംഗഭേദം, സാമൂഹിക – സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ ഗുണകരമാകും വിധമാണ് ഇത് ഏര്‍പ്പെടുത്തുകയെന്നും വ്യക്തമാക്കി.വിഷന്‍ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറില്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ഉപസംഹരിക്കുകയായിരുന്നു മന്ത്രി. കയര്‍, കൈത്തറി, കശുവണ്ടി മേഖലകളില്‍ ആഭ്യന്തരകമ്പോളം വികസിപ്പിക്കാനുള്ള സാഹചര്യമൊരുക്കും. ആധുനിക സാങ്കേതികവിദ്യയുടെ

Read More
breaking-news Kerala

വേടന് ആശ്വാസം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി

കൊച്ചി: വേടന് ആശ്വാസം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി.വിദേശയാത്രയ്ക്ക് അനുമതി നൽകി. കേരളം വിടരുതെന്ന ‌വ്യവസ്ഥയും റദ്ദാക്കി.എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന വ്യവസ്ഥയും റദ്ദാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.രാജ്യം വിടുന്നുവെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥ റദ്ദാക്കി.ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാനാണ് വേടന്‍ അനുമതി തേടിയത്. 145K Share Facebook

Read More
breaking-news Kerala news

വോട്ടിന് പകരമായി എന്തും ചെയ്യും, നൃത്തം വരെ ചെയ്യും: മോദിയെ പരിഹസിച്ച് രാഹുൽ

പട്‌ന: വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തം ചെയ്യുമെന്നും രാഹുൽ​ഗാന്ധി പരിഹസിച്ചു. മുസാഫര്‍പുരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നിതീഷ് കുമാറിന്റെ ഭരണത്തെയും രൂക്ഷമായി വിമർശിച്ചു. ഡല്‍ഹിയിലെ മലിനമായ യമുനാനദിയില്‍ ഭക്തര്‍ പ്രാര്‍ഥിക്കുമ്പോള്‍, പ്രധാനമന്ത്രി ‘പ്രത്യേകമായി നിര്‍മിച്ച’ കുളത്തില്‍ മുങ്ങിക്കുളിച്ചെന്ന് രാഹുൽ​ഗാന്ധി വിമർശിച്ചു. ഛാഠ് പൂജയിലെ ചടങ്ങുകൾക്കെത്തിയപ്പോഴുള്ള സംഭവമാണ്

Read More
breaking-news Kerala

റോജി എം.ജോൺ എംഎൽഎ വിവാഹിതനായി

കൊച്ചി: അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയെ അങ്കമാലി ബസിലിക്ക പള്ളിയിലാണ് മിന്നു ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളും ഉൾപ്പടെ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ വച്ചാണ് മനസമ്മതം നടന്നത്. വധുവിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം ഉറപ്പിക്കൽ ചടങ്ങ് നടന്നത്. പിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും റോജിയുടെയും ലിപ്‌സിയുടെയും

Read More
breaking-news Kerala

റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ

കൊച്ചി:റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്. രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ്

Read More
breaking-news Kerala

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് അഞ്ചിനു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാർച്ച് 30 വരെയാണ് പരീക്ഷ നടക്കുക. മേയ് എട്ടിന് ഫലം പ്രഖ്യാപിക്കും.സംസ്ഥാനത്ത് 3,000 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും.അതേസമയം, ഹയർ സെക്കൻഡറി പരീക്ഷാ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് അഞ്ചു മുതൽ 27 വരെ ഒന്നാം വർഷ പരീക്ഷകളും, മാർച്ച് ആറു മുതൽ 28 വരെ രണ്ടാം വർഷ പരീക്ഷകളും നടക്കും. സംസ്ഥാനത്ത്

Read More