breaking-news Kerala

ഇന്ത്യ-ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് : തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്രസ്റ്റേഡിയത്തി നടക്കുന്ന ഇന്ത്യ-ശ്രീലങ്ക വനിത ടി 20 ക്രിക്കറ്റ് മാച്ചുകളോടനുബന്ധിച്ച് ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 11.00 മണി വരെ കഴക്കൂട്ടം -കാര്യവട്ടം ഭാഗത്ത് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.മത്സരം കാണാനായി വരുന്ന പൊതുജനങ്ങൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിന് സമീപത്തുളള ഗ്രൌണ്ടുകൾ, കാര്യവട്ടം കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസ് ഗ്രൌണ്ട് , കാര്യവട്ടം -പുല്ലാന്നിവിള റോഡിലുളള LNCP,യൂണിവേഴ്സിറ്റി കോളേജ് ഗ്രൌണ്ട് , ബി എഡ് കോളേജ് എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക്

Read More
breaking-news Kerala

നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം

വാഷിങ്ടൺ: നൈജീരിയയിലെ ഐഎസ് താവളങ്ങളിൽ യുഎസ് കനത്ത ആക്രമണം തുടങ്ങി. വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങൾ കേന്ദ്രീകരിച്ചാണ് യുഎസ് വ്യോമാക്രമണം നടത്തിയത്. ഇത് തന്റെ ഉത്തരവ് അനുസരിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് ഐഎസിനെതിരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) ഭീകരർക്കെതിരെ യുഎസ് അതിശക്തമായ ആക്രമണം നടത്തിയതായി ഡൊണാൾഡ് ട്രംപ് തന്നെ വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ തടയുന്നതിൽ നൈജീരിയയിലെ സർക്കാർ പരാജയപ്പെട്ടെന്നും, നിരപരാധികളായ

Read More
breaking-news Kerala

പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളി ശ്രീകൃഷ്ണനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. തമിഴ്‌നാട് ഡിണ്ടിഗലില്‍ എസ്‌ഐടി നേരിട്ട് എത്തിയാണ് ചോദ്യം ചെയ്യല്‍. വിഗ്രഹക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് വിദേശ വ്യവസായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ശബരിമല ഉള്‍പ്പെടുന്ന ക്ഷേത്രങ്ങളില്‍ ഡി മണിക്ക് വേണ്ടി അനധികൃത ഇടപാടുകള്‍ നടത്തിയിരുന്നത് ശ്രീകൃഷ്ണനാണെന്നാണ് പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നത്. ഡി മണിയും സംഘവും കേരളത്തില്‍ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാടെന്നാണ് എസ്‌ഐടി

Read More
breaking-news Kerala

തിരുനെല്ലിയില്‍ കാട്ടാന ആക്രമണം; ആദിവാസി വനിത കൊല്ലപ്പെട്ടു

കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി മധ്യവയസ്‌ക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെന്നാണ് സംശയം. വനമേഖലയ്ക്കരികിലെ റോഡിലാണ് മൃതദേഹം കണ്ടത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 145K Share Facebook

Read More
breaking-news Kerala

മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോയ പികെ ശ്രീമതിയുടെ ബാഗ് കവർന്നു; പണവും തിരിച്ചറിയൽ രേഖയും ഫോണും നഷ്ടപ്പെട്ടു

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ പികെ ശ്രീമതിയുടെ ബാഗ് കവർന്നു. രേഖകളും പണവും മൊബൈലും നഷ്ടമായി. ബാഗിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയാണ് നഷ്ടപ്പെട്ടത്. ബിഹാറിൽ വെച്ചാണ് മുൻ മന്ത്രിയും സിപിഎം നേതാവുമായ പികെ ശ്രീമതിയുടെ ബാഗ് കവർന്നത്. കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു പികെ ശ്രീമതി. സമസ്തി പൂരിൽ സിപിഎമ്മിന്റെ വനിതാസംഘടനയായ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുകയായിരുന്നു അഖിലേന്ത്യാ പ്രസിഡന്റായ പികെ ശ്രീമതി. ഇതിനിടെ ട്രെയിനിൽ വെച്ചുണ്ടായ കവർച്ചയിൽ വസ്ത്രങ്ങൾക്കൊപ്പം ബാഗിൽ ഉണ്ടായ കമ്മൽ അടക്കമുള്ള

Read More
breaking-news Kerala

കൊച്ചിമേയര്‍ സ്ഥാനത്തേക്ക് അഭിപ്രായ സര്‍വേ: അതൃപ്തി പരസ്യമായി രേഖപ്പെടുത്തി ദീപ്തി മേരി വര്‍ഗ്ഗീസ്

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് നടത്തിയ അഭിപ്രായസര്‍വേയില്‍ സുതാര്യമായ തിരഞ്ഞെടുപ്പാണ് നടത്തിയതെങ്കില്‍ തീരുമാനം മറ്റൊന്ന് ആകുമായിരുന്നെന്ന് ദീപ്തി മേരി വര്‍ഗീസ്. കെപിസിസി മാനദണ്ഡം പാലിക്കാതെയാണ് മേയറേ തിരഞ്ഞെടുത്തതെന്നും കൗണ്‍സിലര്‍മാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റിയില്ലെന്നും പറഞ്ഞു. അതേസമയം തനിക്ക് നിരാശയുമില്ല പരാതിയുമില്ലെന്നും രണ്ട് മേയര്‍മാര്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും ദീപ്തി മേരി വര്‍ഗ്ഗീസ് വ്യക്തമാക്കി. സ്ഥാനങ്ങള്‍ മോഹിച്ചല്ല രാഷ്ട്രീയത്തില്‍ വന്നത്. നടപടിക്രമങ്ങള്‍ പാലിക്കാത്തത്തില്‍ അഭിപ്രായം പറയേണ്ടത് കെപിസിസിയും ജില്ല നേതൃത്വവുമാണ്. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയതില്‍ സുതാര്യതയില്ലായിരുന്നെന്നും തനിക്ക്

Read More
breaking-news Kerala

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന അതിക്രമത്തിനെതിരേ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം. മൈമെൻസിങ്ങിൽ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ തല്ലിക്കൊന്ന നടപടിയിൽ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെയും അവരുടെ മതസ്ഥലങ്ങൾ നശിപ്പിച്ചതിനെയും അപലപിക്കാൻ വിഎച്ച്പിയും ബജ്രംഗ്ദളും ഹൈക്കമ്മീഷന് പുറത്ത് പ്രകടനം പ്രഖ്യാപിച്ചത്. ബാരിക്കേഡുകൾ തകർക്കാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞെങ്കിലും സുരക്ഷാ സേന ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. 145K Share Facebook

Read More
breaking-news Kerala

നടിയെ ആക്രമിച്ച കേസ്; കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാനസർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാനസർക്കാർ. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അനുസരിച്ച് സംസ്ഥാനസർക്കാർ അപ്പീൽ നൽകാൻ ഉത്തരവിടുകയായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിയ്ക്കെതിരെയാണ് അപ്പീൽ നൽകുക. കേസിൽ ഒന്നാംപ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചിരുന്നു. അതേസമയം എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കി. ഈ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളെന്ന് കണ്ടെത്തിയവർക്ക്

Read More
breaking-news Kerala

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങകള്‍ ഞായറാഴ്ച വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വസതിയില്‍. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്‌കാരച്ചടങ്ങുകള്‍. കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കായിരിക്കും സംസ്‌കാരമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെ മൃതദേഹം എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ ഇവിടെ മലയാളത്തിന്റെ പ്രീയ താരത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നു. മലയാളത്തിന്റെ

Read More
breaking-news Kerala

‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’, എന്നെന്നും ഓർക്കാൻ ശ്രീനിവാസന്റെ സന്ദേശം

മലയാളസിനിമയുടെ അഭിരുചികൾ മാറിയെങ്കിലും ശ്രീനിവാസന്‍റെ സിനിമകൾ ആസ്വദിക്കുന്നതിൽ മലയാളികൾക്ക് മടുപ്പുണ്ടായിട്ടില്ല. കാരണം ശ്രീനി എഴുതുന്നതെല്ലാം അത്രമേൽ ചിരിക്കാനും ചിന്തിക്കാനുമുള്ളതായിരുന്നു. അത് അഭിനയത്തിലൂടെയും തിരക്കഥയിലൂടെയും സംവിധാനത്തിലൂടെയും മാറ്റമില്ലാതെ കൃത്യമായ അളവോടെ ചേരുവകൾ ചേർത്ത് ശ്രീനി മലയാളത്തിനായി നൽകി. ശ്രീനിവാസൻ അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെ ആയിരുന്നില്ല, മറിച്ച് എല്ലാ കാലഘട്ടത്തെയും ശ്രീനി വ്യക്തവും കൃത്യവുമായി അവതരിപ്പിച്ചു. കാലാതീതമായി മനസിൽ തട്ടി നിൽക്കുന്ന കഥാപാത്രങ്ങളും കഥകളും സന്ദേശങ്ങളും പല സിനിമകളിലൂടെയും നൽകി. ഓരോന്നിനും അതിന്‍റേതായ സമയമുണ്ട് ദാസാ എന്നു

Read More