breaking-news Kerala

നിതിൻ രാജിന്‍റെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ‍്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വിദ‍്യാർഥിയുടെ മരണത്തിനു പിന്നിൽ ജാതി- വർണ അധിക്ഷേപമാണെന്ന മാതാപിതാക്കളുടെ നിലപാട് സർക്കാർ ഗൗരത്തിലെടുക്കണമെന്നും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. കഴിഞ്ഞ 10 വർഷ കാലയളവിൽ പട്ടികജാതി വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വർധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 145K Share Facebook

Read More
breaking-news Kerala

ഹണി എം. വർഗീസ് ഉൾപ്പടെ അഞ്ച് പേരെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജില്ല ജഡ്ജിമാരെ ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശിപാർശ ചെയ്തു. നിലവിൽ ആലപ്പുഴ ജില്ല ജഡ്ജിയായ ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ല ജഡ്ജിമാരായ പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീർ എന്നിവരെയാണ് പുതിയ ജഡ്ജിമാരായി നിയമിക്കാൻ ശിപാർശ നൽകിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ വിധി പ്രസ്താവിച്ചത് ഹണി എം. വർഗീസായിരുന്നു. നിലവിൽ ഹൈക്കോടതിയിൽ ഒമ്പത് ജഡ്ജിമാരുടെ ഒഴിവുകളാണുള്ളത്. ഹൈക്കോടതി

Read More
breaking-news Kerala

പകൽ പുറത്തിങ്ങുമ്പോൾ ജാഗ്രതൈ! അൾട്രാവയലറ്റ് മുന്നറിയിപ്പ്; കൂടുതൽ പതിച്ചത് ഈ ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി എന്നിവിടങ്ങളിലാണ്. അൾട്രാവയലറ്റ് സൂചികയിൽ ഒമ്പത് രേഖപ്പെടുത്തിയ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ (എട്ട്), ഇടുക്കി ജില്ലയിലെ മൂന്നാർ (എട്ട്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്),

Read More
breaking-news Kerala

വിവാദങ്ങൾക്കിടെ പാലാ രൂപതയിലെത്തി ബിഷപ്പിനെ പി.സി. ജോർജ്

കോട്ടയം: വിവാദങ്ങൾക്കിടെ പാലാ രൂപതയിലെത്തി ബിഷപ്പിനെ കണ്ട് എൻ.ഡി.എ സ്ഥാനാർഥി പി.സി. ജോർജ്. രാഷ്ട്രീയ സന്ദർശനമല്ലെന്നും സഭയുമായി തനിക്ക് പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. ദീപിക മുഖപ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് ഫാരിസ് അബൂബക്കറിന്‍റെ പത്രമാണെന്നും അവന്‍റെ വാപ്പായെ പറ്റിയാണ് എഴുതിയതെന്നുമായിരുന്നു പ്രതികരണം. താൻ സഭക്കെതിരല്ല, കാഞ്ഞിരപ്പള്ളി ബിഷപ്പിനോടാണ് തനിക്ക് പ്രശ്നം. അദ്ദേഹമാണ് മഠങ്ങളിലൊക്കെ വിളിച്ച് ഇത്തവണ യു.ഡി.എഫിന് വോട്ടു ചെയ്യണമന്ന് നിർദേശം നൽകിയത്. നിഷ്പക്ഷമായി നിൽക്കേണ്ട ബിഷപ്പും സഭാ നേതൃത്വവും യു.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചു. അതാണ് തന്നെ

Read More
breaking-news Kerala

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു: കെ സുധാകരനെതിരെ പരാതി

കണ്ണൂർ: കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്നാണ് പരാതി. വോട്ട് ചെയ്യാൻ സുധാകരൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സുധാകരനൊപ്പമുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച ഉപാധ്യക്ഷൻ കെ. ഷിജിൽ ആണ് പരാതി നൽകിയത്. രണ്ടു പരാതികളാണ് യുവമോർച്ച നേതാവ് നൽകിയത്. വേട്ടെടുപ്പിന്‍റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി. ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു. സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്

Read More
breaking-news India Kerala

വൈറൽ ​ഗേളിന്റേത് മൈനർ കല്യാണം; മൊണാലിസയുടെവിവാഹത്തിൽ ഭർത്താവിനെതിരെ കേസ്

ഭോപ്പാൽ: കുംഭമേള വൈറൽ താരം മോണാലിസക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തല്‍. നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ്കേരളത്തിലും മധ്യപ്രദേശിലും നടത്തിയ അന്വേഷണത്തിലാണ് മോണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പോലീസ് സ്റ്റേഷനില്‍ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം ഫര്‍മാന്‍ ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മോണലിസയുടെ ഗോത്ര പശ്ചാത്തലമടക്കം കണക്കിലെടുത്ത് POCSO

Read More
breaking-news India Kerala

കണ്ണീരായി ശ്രീനന്ദ1500 താഴ്ചയിൽ നിന്ന്മൃതദേഹം കണ്ടെത്തി

ബം​ഗളൂരു: കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ശ്രീനന്ദ (15)ക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടർന്നിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിൻ്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എത്തിക്കാനായി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രീനന്ദയെ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കാണാതായത്. കടമ്പഴിപ്പുറത്തുനിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമംഗളൂരുവിൽ എത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 5.20-ഓടെ കുടുംബത്തോടൊപ്പം സെൽഫിയെടുത്ത

Read More
breaking-news Kerala

ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി: മുഹമ്മദ് റിയാസ്

കൊച്ചി: ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്നയാളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നതാണ് താൻ ആഗ്രഹിക്കുന്നതെന്നും ഷിയാസ് പരോക്ഷമായി പറഞ്ഞു.’എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കേരളത്തിലെ പ്രതിപക്ഷത്തെ ശക്തമായി നയിച്ച ആളാണ് സതീശൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രചരണം എറണാകുളത്ത് ഉൾപ്പെടെ ഗുണം ചെയ്‌തു.ചെറ്റത്തരവും ചന്ത വർത്തമാനവും പറയുന്ന ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റൊരു സംസ്ഥാനത്തെ ഭരണാധികാരിയോട് സഹിഷ്‌ണുത പുലർത്താൻ

Read More
breaking-news Kerala

ഇസ്രയേൽ കാൻസർ ബാധിച്ച രാജ്യം : വിമർശനവുമായി പാക്ക് പ്രതിരോധമന്ത്രി

ഇസ്‌ലാമാബാദ്∙ യുഎസ്-ഇറാൻ വെടിനിർത്തലിനിടെ ലബനനെ ആക്രമിച്ച ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇതിനു ശക്തമായ മറുപടിയുമായി രംഗത്തെത്തി. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഓഫിസ് പറഞ്ഞു. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. ‘‘ഇസ്രയേൽ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലെബനൻ. രക്തച്ചൊരിച്ചിൽ തടസ്സമില്ലാതെ തുടരുന്നു.

Read More
breaking-news Kerala

അഖിൽ മാരാരുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി

കാക്കനാട്:സാമൂഹികമാധ്യമ ഇൻഫ്ലുവൻസറും തൃക്കാക്കരയിലെ എൻ.ഡി.എ. സ്ഥാനാർഥിയുമായ അഖിൽ മാരാരുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. കേരള പോലീസിന്റെ ഇടപെടലിനെത്തുടർന്നാണ് ഈ നടപടിയെന്ന് അഖിൽ മാരാർ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആരോപിച്ചു. 15 വർഷമായി താൻ ഉപയോഗിച്ചുവരുന്ന പേജാണ് ഇപ്പോൾ പൂട്ടിച്ചിരിക്കുന്നത്. താൻപറയുന്ന സത്യങ്ങൾ പുറംലോകം അറിയാതിരിക്കാനുള്ള സർക്കാരിന്റെ നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. പേജ് നീക്കംചെയ്തതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും അഖിൽ മാരാർ വ്യക്തമാക്കി. 145K Share Facebook

Read More