breaking-news Kerala

പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്ന് വാടകവീട്ടിലേക്ക് മാറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്ന് വാടകവീട്ടിലേക്ക് മാറുന്നു. ബേക്കറി ജങ്ഷനിലാണ് പുതിയ വീട്. മകൾ വീണയും മരുമകന്‍ മുഹമ്മദ് റിയാസും ചേർന്നാണ് വീട് വാടകക്കെടുത്തിട്ടുള്ളത്. അഞ്ച് വർഷത്തേക്കാണ് വീട് വാടക്കെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ പിണറായി വിജയൻ കന്‍റോൺമെന്‍റ് ഹൗസിലേക്ക് മാറിയേക്കും. നേതൃസ്ഥാനത്തെ കുറിച്ച് അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല. പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സി.പി.ഐ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കെ. രാജന്‍റെ

Read More
breaking-news Kerala

മുഖ്യമന്ത്രി ചർച്ചയയ്ക്ക് അടിയന്തര കൂടിക്കാഴ്ചക്ക് വിളിച്ച് രാഹുൽ ഗാന്ധി; താനില്ലെന്ന് നിലാപാട് അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കേരളത്തിലെ മുൻ കെപിസിസി അധ്യക്ഷന്മാരുമായി ചർച്ച നടത്തും. നാളെ എഐസിസിയുമായി ചർച്ച നടത്താനാണ് തീരുമാനം. കെ മുരളീധരൻ, കെ സുധാകരൻ, എം എം ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ എന്നിവരെ ഡൽഹിക്ക് വിളിപ്പിച്ചു. നേതാക്കളോട് അടിയന്തരമായി എത്താൻ നിർദേശം നൽകി. രാഹുൽ ഗാന്ധിയാണ് നേതാക്കളെ വിളിപ്പിച്ചത്. എന്നാൽ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിക്ക് ഇല്ല, വരില്ലെന്ന് നേതാക്കളോട് അറിയിച്ചു. ഡൽഹിയിൽ എത്താൻ

Read More
breaking-news Kerala

മുഖ്യമന്ത്രി സാധ്യത പട്ടികയിൽ കെ.സി വേണുഗോപാൽ തന്നെ മുന്നിൽ; ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകളിൽ കെ.സി. വേണുഗോപാൽ മുന്നിൽ. പ്രഖ്യാപനം വൈകിപ്പിക്കില്ലെന്നും ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നും ഇതുമായി ബന്ധപ്പെട്ട നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ടെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 63 എംഎൽഎമാരിൽ ഏറ്റവും കൂടുതൽ പേർ ആരെയാണ് പിന്തുണച്ചത് എന്നത് മാത്രമാണ് ഹൈക്കമാൻഡ് പരിഗണിച്ചിരിക്കുന്നത് എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം. ഇന്നലെ രാത്രിതന്നെ ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. സോണിയാ ഗാന്ധിയുമായി

Read More
breaking-news Kerala

സി.പി.എം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ ഉടൻ തിരിച്ചുവിളിക്കും; സി.പി.എം കൗൺസിലർക്ക് പോലും ഗൺമാൻ

തിരുവനന്തപുരം: സുരക്ഷാ ഭീഷണിയുടെ പേരിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സി.പി.എം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ ഉടൻ തിരിച്ചുവിളിക്കും. ഗൺമാൻമാരുടെ കണക്കുകൾ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചു. രണ്ട് ഗൺമാൻവരെയുള്ള സി.പി.എം നേതാക്കൾ സംസ്ഥാനത്തുണ്ട്. ഇ.പി ജയരാജൻ, പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് രണ്ട് ഗൺമാൻമാരുള്ളത്. ഇതിൽ പി ജയരാജന് മാത്രമാണ് സുരക്ഷാ ഭീഷണിയുള്ളത്. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സി.പി.എം കൗൺസിലർക്ക് പോലും കൃത്യമായ കാരണങ്ങളില്ലാതെ ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ട്.സംസ്ഥാനത്ത പല നേതാക്കൾക്കായി അഞ്ഞൂറോളം ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ടെന്നാണ്

Read More
breaking-news Kerala

ആശമാരെ അധിക്ഷേപിച്ചത് വലിയ തെറ്റ്; തിരഞ്ഞെടുപ്പ് തോൽവിജനം നൽകിയ മുന്നറിയിപ്പെന്ന് ബിനോയ് വിശ്വം

ന്യുഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്നതിൽ വിട്ടു വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും

Read More
breaking-news Kerala

കോതമംഗലത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എറണാകുളം: കോതമംഗലത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്. വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടമുണ്ടായത്. സമീപത്തെ സ്വകാര്യ ദന്തല്‍ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകട സാധ്യത മുന്‍നിര്‍ത്തി മുന്നറിയിപ്പ് ബോര്‍ഡുകള്‍

Read More
breaking-news India Kerala

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയൻ ഡൽഹിയിലെത്തി; മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല

ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പിനുശേഷം ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയൻ ഡൽഹിയിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും പ്രതിപക്ഷ നേതാവായി ആരെ തിരഞ്ഞെടുക്കണം എന്നതുൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യോഗത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറായില്ല. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ യോഗം നടക്കുന്ന രണ്ടാം നിലയിലേക്ക് കയറിപ്പോകുകയായിരുന്നു. മാധ്യമ സംഘത്തിലെ ക്യാമറമാന്മാരുടെ തിരക്കുകൂട്ടൽ

Read More
breaking-news India Kerala

കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും; ചർച്ചകളുടെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ്

കണ്ണൂർ: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഹൈക്കമാൻഡ് അറിയിക്കും. തീയതി പറയാനില്ല. ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷൻ കൃത്യമായ മറുപടി നൽകിയില്ല. “ജനമനസിലെ അപ്രിയം പരിഹരിക്കാൻ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നടപടി ഒഴിവാക്കാൻ എല്ലാവരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അവരുടെ മുന്നിൽ വ്യക്തമായ

Read More
breaking-news Kerala

കേരള മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നീളും; ചർച്ചയിൽ തീരുമാനമായില്ല; പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ദീപാദാസ് മുൻഷി

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല.‌ മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കുശേഷവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിനായില്ല. അതേസമയം മുഖ്യമന്ത്രിയെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മാധ്യമങ്ങളോട് പറഞ്ഞു. ദീർഘമായ ചർച്ചകൾ നടന്നുവെന്നും ദീപദാസ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും. എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മേയ് 23

Read More
breaking-news Kerala

സണ്ണി ഒഴിയുന്നതിന് മുൻപ് ജാതി കാർഡും പിടിച്ച് ആ സ്ഥാനത്തിന് വേണ്ടി ചിലർ ദില്ലിക്ക് പോയേക്കുന്നു; ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് കീറിയതിനെ പിന്തുണയ്ക്കില്ല; രാജ് മോഹൻ ഉണ്ണിത്താൻ

കാസർകോട്: മുഖ്യമന്ത്രി സ്ഥാനത്തിനെ ചൊല്ലി കോൺഗ്രസിൽ നടക്കുന്നത് വിഭാഗിയ പ്രവർത്തനമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. നേതാക്കൾ തെരുവ് യുദ്ധം നടത്തരുത്. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റുമെന്നും ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ്കീറിയവർ കോൺഗ്രസുകാരല്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ. മുസ്‍ലീം ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കും. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പടെ എല്ലാവർക്കും അവകാശം ഉണ്ട്‌. അവകാശമില്ല എന്ന്

Read More