breaking-news Kerala lk-special

ലുലുവിൽ വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കൊച്ചി: ലുലുവിൽ വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നൽകുന്നു പേരിലും വ്യാജ പ്രചരണം. ഓൺലൈൻ ലിങ്കുകൾ കേന്ദ്രീകരിച്ച് തുടരുന്ന വ്യാജ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു. ലുലു വാർഷികത്തിന്റെ ഭാഗമായി സമ്മാനം നൽകുന്നു എന്ന പേരിലാണ് വാട്സ് ആപ്പിൽ ഓൺലൈൻ ലിങ്കുകൾ പ്രചരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും ലുലു

Read More
breaking-news Kerala

ഹജ്ജ് തീർത്ഥാ‌ട‌കർക്ക് മികച്ച സേവനം ഉറപ്പാക്കി ലുലു ; വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം പത്ത് പുതിയ സ്റ്റോറുകൾ കൂടി തുറന്നു

മക്ക : ഹജ്ജിനുള്ള ഒരുക്കങ്ങൾ സൗദിയിൽ പൂർത്തിയായി. വിവിധ രാജ്യങ്ങളില്‍ നിന്നായി 15 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഹജ്ജിനെത്തുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ഒന്നേമുക്കാല്‍ ലക്ഷത്തോളം തീര്‍ത്ഥാടകരാണ് സൗദിയിലെത്തുന്നത്. ഹജ്ജ് തീര്‍ത്ഥാടനം സൗകര്യപ്രദവും സുഗമവുമാക്കാന്‍ ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് അധികൃതർ നടത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തിന് സമാനമായി ഹജ്ജിന് മികച്ച സേവനസൗകര്യങ്ങൾ ഉറപ്പാക്കാന്‍ വിശുദ്ധ കേന്ദ്രങ്ങൾക്ക് സമീപം പത്ത് പുതിയ ലുലു സ്റ്റോറുകൾ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. മിന, അറഫയുടെ സമീപ പ്രദേശം, മുസ്ദലിഫ തുടങ്ങിയ വിശുദ്ധ സ്ഥലങ്ങളോട് ചേർന്നാണ്

Read More
breaking-news Kerala

“പ്രിയ സഹോദരൻ മോഹൻലാലിന് ജന്മദിനാശംസകൾ; ലാലേട്ടന് ജന്മദിനാശംസ നേർന്ന് എം.എ യൂസഫലി

അബുദബി:മലയാളത്തിന്റെ വിസ്മയ താരം മോഹൻലാലിന് ഹൃദയം തൊട്ട ജന്മദിനാശംസകളുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യുസഫലി. ജന്മദിനവും പുതിയ ചിത്രം ദൃശ്യം3യുടെ ആഗോള റിലീസും ഒരുമിച്ചെത്തിയ സുദിനത്തിൽ മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് സ്നേഹനിർഭരമായ ആശംസയുമായി യുസഫലി എത്തിയത്. സിനിമയും ബിസിനസ്സും കടന്ന് ഇരുവരും തമ്മിലുള്ള ആഴമേറിയ ആത്മബന്ധത്തിന്റെ നേർക്കാഴ്ചയായി മാറിയ ഈ ജന്മദിന സന്ദേശം നിമിഷനേരം കൊണ്ടാണ് ആരാധകരും സമൂഹമാധ്യമവും ഏറ്റെടുത്തത്. “പ്രിയ സഹോദരൻ മോഹൻലാലിന് ജന്മദിനാശംസകൾ” എന്ന് കുറിച്ച യുസഫലി,

Read More
breaking-news Kerala

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ; സഭാനടപടികൾ നിയന്ത്രിച്ച് പ്രോടേം സ്പീക്കർ ജി സുധാകരൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പതിനാറാം നിയമസഭയിലെ നിയുക്ത എംഎൽഎമാർ. വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലാണ് സത്യപ്രതിജ്ഞ. പ്രോടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ജി. സുധാകരനാണ് സഭാനടപടികൾ നിയന്ത്രിക്കുന്നത്. ആദ്യം സത്യപ്രതിജ്ഞചെയ്തത് കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പുമന്ത്രിയുമായ വി.ഇ. അബ്ദുൾ ഗഫൂർ ആയിരുന്നു. ബുധനാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് മുൻപാകെയാണ് സുധാകരൻ സത്യവാചകം ചൊല്ലിയത്. അന്പലപ്പുഴ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 22-ാം തീയതിയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. 145K Share Facebook

Read More
breaking-news Kerala

വിജയലഹരിയിൽ പരിസരബോധം മറന്നു: ആലിംഗനം ചെയ്തത് ആൺ-പെൺ വ്യത്യാസമില്ലാതെയെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് വിവാദങ്ങൾക്ക് കാരണമെന്ന് ചെറിയാൻ ഫിലിപ്പ്. ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെയാണ് ആലിംഗനം ചെയ്തത്. ഇതിൽ എൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എൻ്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന്

Read More
breaking-news Kerala

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെകാറിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ആഗസ്റ്റ് 1 മുതൽ തുടങ്ങും

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെകാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആഗസ്റ്റ് 1 മുതൽ തുടങ്ങും. തിരുവനന്തപുരം ഒന്നാം അഡീ.സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ പ്രതി. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കുറ്റപത്രത്തിൽ നിന്നും കോടതി ഒഴിവാക്കിയിരുന്നു. സംഭവം നടന്നിട്ട് ഏഴ് വർഷം തികയാറാവുമ്പോഴാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ്

Read More
breaking-news Kerala

വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയാണ് പൊതുഭരണം, ധനം, നിയമം, തുറമുഖം തുടങ്ങിയ നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുക. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ആഭ്യന്തര വകുപ്പും വിജിലൻസും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയ്ക്ക് ശേഷം യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിലെത്തുമ്പോൾ ഘടകകക്ഷികൾക്കും ശക്തമായ പ്രാധാന്യമാണ് വകുപ്പുവിഭജനത്തിൽ നൽകിയിരിക്കുന്നത്. 145K Share Facebook

Read More
breaking-news Kerala

മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു; പുതിയ വില ജൂൺ 1മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: മിൽമ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. ബുധനാഴ്ച ചേർന്ന മിൽമ ഡയറക്‌ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. പാൽ ഉൽപ്പന്നങ്ങൾക്കും വില വർധിപ്പിക്കും.3.35 രൂപ കർഷകർക്ക് ലഭിക്കുന്ന രീതിയിലാണ് വില വർധനവെന്ന് മിൽമ അധികൃതർ പറഞ്ഞു. വർധിക്കുന്ന നാല് രൂപയിൽ 83.75 ശതമാനം വിഹിതം ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും. 0.75 ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.

Read More
breaking-news Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ

കാസർഗോഡ്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ മുഖ‍്യ പ്രതി എ. പീതാംബരൻ അടക്കമുള്ള 5 പ്രതികൾക്ക് പരോൾ അനുവദിച്ചു. ഇരുപത് ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപാണ് പ്രതികൾക്ക് പരോൾ അനുവദിച്ചത്. ഇതോടെ പ്രതികൾ കാസർഗോഡ് ജില്ലയിൽ പ്രവേശിപ്പിച്ചു. നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുരേഷ്, ഒന്നാം പ്രതി എ. പീതാംബരൻ എന്നിവർക്കാണ് പരോൾ

Read More
breaking-news Kerala

താന്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം; അതിൽ അഭിമാനം മാത്രം; പേര് വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സത്യപ്രതിജ്ഞാ സമയത്ത് തന്റെ മുഴുവന്‍ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും അതില്‍ അഭിമാനമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു. ഞാന്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് മരിച്ചുപോയതാണ് രണ്ടുപേരും. എന്റെ ഫുള്‍ നെയിം വായിച്ചു എന്നേയുള്ളു. പാസ്‌പോര്‍ട്ടില്‍ ഒക്കെ അങ്ങനെയല്ലേ. അച്ഛന്റെ പേര് പറയുന്നത് സന്തോഷമാണ്. നിറഞ്ഞ മനസോടെയാണ് പറഞ്ഞത്. മാതാപിതാക്കളെ ഓര്‍ക്കണേ.

Read More