breaking-news Kerala

എസ് പി ബി സ്‌മാരകത്തിൽ പുഷ്പാർച്ചന നടത്തി ഗായകർ

പാലക്കാട്: എസ്.പി ബാലസുബ്രമണ്യത്തിന്റെ സ്മാരകത്തിൽ പുഷ്പാർച്ച നടത്തി പിന്നണി ഗായകർ. ഗായകരായ സുദീപ് കുമാർ, അഫ്സൽകെ കെ നിഷാദ്, രവിശങ്കർ, അൻവർ സാദത്ത്, സന്നിധാനന്ദൻ, മഞ്ജു മേനോൻ, എന്നിവരാണ് പുഷ്പാർച്ചന നടത്തിയത്. ടി. ആർ അജയൻശിൽപി ഉണ്ണി കാനായി എന്നിവരും പങ്കാളികളായി. 145K Share Facebook

Read More
breaking-news Kerala

നവകേരള യാത്രയ്ക്കിടെയിലെ രക്ഷാപ്രവർത്തനം; എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി. എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഓഫീസിലെ എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആദ്യ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിലാണ് അന്വേഷണം. ഇതിലടക്കം ചില ആദ്യഘട്ട സൂചനകള്‍ എസ്‌ഐടിക്ക് ലഭിച്ചുവെന്നാണ് വിവരം. അതേസമയം കേസിലെ പ്രതികളായ ഗൺമാന്മാർക്ക് തിരിച്ചടിയായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകി. ഗൺമാൻമാ‍ർ യൂത്ത് കോൺഗ്രസ്

Read More
breaking-news Kerala

സംസ്ഥാനത്ത് കനത്ത സാമ്പത്തിക പ്രതിസന്ധി; കുതിച്ചുയർന്ന് കടബാധ്യത

തിരുവനന്തപുരം: 2026ൽ അധികാരത്തിലെത്തിയ പുതിയ സർക്കാരിന് മുൻ സർക്കാരിൽ നിന്നും ലഭിച്ച സാമ്പത്തിക പാരമ്പര്യം കടുത്ത ധനകാര്യ പ്രതിസന്ധിയുടേതാണെന്ന് പുതുതായി പുറത്തിറക്കിയ ‘കേരളത്തിന്റെ ധനകാര്യ സ്ഥിതി റിപ്പോർട്ട്’ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും, അടിയന്തരമായി കൊടുത്തുതീർക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. കേരളത്തിന്റെ ആകെ കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ₹5.07 ലക്ഷം കോടിയായി കുതിച്ചുയർന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 35.5 ശതമാനം വരും. സംസ്ഥാനത്തിന്

Read More
breaking-news Kerala

കെട്ടിയെഴുന്നള്ളിക്കുന്നത് ഒഴിവാക്കണം: കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികളായ ഉദ്യോഗസ്ഥർ അടക്കം കളങ്കിത വ്യക്തികളെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും പ്രാമുഖ്യം നൽകുകയും ചെയ്യുന്നതിൽനിന്ന് സർക്കാർ വിട്ടുനിൽക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തുകയും കേസിൽനിന്നു രക്ഷപ്പെടാൻ കപടനാട്യങ്ങൾ നടത്തുകയും വ്യാജങ്ങൾ ചമക്കുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനുമൊത്ത് മന്ത്രി ടി. സീദ്ദീഖ് വാർത്താസമ്മേളനത്തിന് എത്താൻ പാടില്ലായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയ തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. മാധ്യമ സമൂഹത്തിന്‍റെയാകെ ആത്മാഭിമാനം ഉണർത്തുന്നതായി ഈ പ്രതിഷേധം. കളങ്കിതരെ കെട്ടിയെഴുന്നള്ളിക്കുന്ന ഇത്തരം

Read More
breaking-news Kerala

മുഖ്യമന്ത്രിക്ക് നൽകുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിക്കാണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ ഒഴിവാക്കണമെന്ന് വി. ഡി. സതീശൻ. ഇതു സംബന്ധിച്ച് ഡിജിപിക്ക് നിർദേശം നൽകി. ഗാർഡ് ഓഫ് ഓണർ ആർഭാടവും അനാവശ്യവുമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. പൊലീസിൽ ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ ഗാർഡ് ഓഫ് ഓണർ എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രി ഗവ. ഗസ്റ്റ് ഹൗസുകളിൽ താമസിക്കുമ്പോഴാണ് ഗാർഡ് ഓഫ് ഓണർ നൽകാറുള്ളത്. അതേസമയം ആർഭാടം കുറച്ച് ‘ഗാർഡ് ഓഫ് ഓണർ’ നൽകാനാണ് പൊലീസ് ആലോചിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലും

Read More
breaking-news Kerala

ഡൽഹിയിലെ മാളവ്യ നഗറിലെ തീപിടുത്തത്തിൽ 21 മരണം; 37 പേർക്ക് പരിക്ക്

ന്യൂഡൽഹി: ബുധനാഴ്ച രാവിലെ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഒരു റെസ്റ്റോറന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ബഹുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ‘ഫ്ലറിഷ് സ്റ്റേ ബി&ബി’റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം, രാവിലെ 9:45-ഓടെയാണ് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് ഉടൻ തന്നെ അഗ്നിശമന-രക്ഷാപ്രവർത്തന സംഘങ്ങൾ സംഭവസ്ഥലത്തേക്ക് തിരിച്ചു. രാവിലെ 8:50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. റെസ്റ്റോറന്റിന്റെ ബേസ്‌മെന്റിൽ (ഭൂഗർഭ നില) കുടുങ്ങിക്കിടന്ന മൂന്ന് പേരെ

Read More
breaking-news Kerala

മൈനാഗപ്പള്ളിയില്‍ 10 വയസുകാരനെ പിതാവ്പൊള്ളലേല്‍പ്പിച്ചെന്ന് പരാതി

കൊല്ലം: മൈനാഗപ്പള്ളിയില്‍ 10 വയസുകാരനെ പിതാവ് പൊള്ളലേല്‍പ്പിച്ചെന്ന് പരാതി. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചപ്പോഴാണ് സംഭവം പുറത്തായത്.സംശയം തോന്നി ചോദിച്ചപ്പോഴാണ് കുട്ടി പിതാവിന്‍റെ ക്രൂരതയേക്കുറിച്ച് ഡോക്ടറോട് വെളിപ്പെടുത്തിയത്. മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി എത്തിയ ശേഷം കുട്ടിയും അമ്മയും മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്. ഇതോടെയാണ് കുട്ടി പിതാവാണ് പൊള്ളിച്ചതെന്ന് വെളിപ്പെടുത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. 145K Share Facebook

Read More
breaking-news Kerala

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കും: മന്ത്രി പി. സി. വിഷ്ണുനാഥ്

പൈറസി വിഷയത്തിൽ ശക്തമായ നിയമനടപടി തിരുവനന്തപുരം:കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കുമെന്നും പൈറസി വിഷയം വളരെ പ്രാധാന്യത്തോടെ കണ്ട് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. മലയാള സിനിമയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുചേർത്ത ചർച്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര പ്രാധാന്യത്തോടെയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേർത്തത്. മലയാള സിനിമ ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച

Read More
breaking-news Kerala

ഉറങ്ങാനാകുന്നില്ല, മകൻ അപകടത്തിൽ മരിച്ചു; കുറ്റബോധം കൊണ്ടാണ്തുറന്നുപറച്ചിൽ; കൂടരഞ്ഞി കൊലപാതകത്തിൽപ്രതി മുഹമ്മദലി

കോഴിക്കോട്: കൂടരഞ്ഞി ഇരട്ടക്കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി പ്രതി മുഹമ്മദലി. കുറ്റബോധം കൊണ്ടാണ് തുറന്നുപറയുന്നതെന്നും മുഹമ്മദലി പ്രതികരിക്കുന്നു. മകൻ അപകടത്തിൽ മരിച്ചെന്നും. മറ്റൊരു മകൻ അപകടപ്പെട്ടതോടെയാണ് കുറ്റബോധം ഇരട്ടിയായത്. ഉറങ്ങിയിട്ട് പോലും ഒരുപാട് കാലമായി ഏത് ശിക്ഷയാണെങ്കിലും ഏറ്റ് വാങ്ങാൻ തയ്യാറാണെന്നും മുഹമ്മദലി വ്യക്തമാക്കി. കൂടരഞ്ഞി ഇരട്ടക്കൊലപാതകത്തിന്റെ വെളിപ്പെടുത്തൽ മുഹമ്മദി നടത്തുന്നത് ഏഴ് മാസം മുൻപാണ്. 40 വർഷം മുൻപ് നടത്തിയ കൊലപാതകത്തിന്റെ കുറ്റസമ്മതം പോലീസിനേയും കുഴക്കിയിരുന്നു. 1986 നവംബറിൽ കൂടരഞ്ഞിയിൽ കൊല്ലപ്പെട്ട ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു. കണ്ണൂർ

Read More
breaking-news Kerala

രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ജീവനക്കാരെ സ്ഥലം മാറ്റുന്നു; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്. പ്രതിപക്ഷത്തുനിന്ന് വി. ജോയ് ആണ് സഭയിൽ ഈ വിഷയം ഉന്നയിച്ചത്. ഭരണമാറ്റത്തിന് ശേഷം ഒരു മാനദണ്ഡവും പാലിക്കാതെ 33 വകുപ്പുകളിലായി 207 ഉത്തരവുകളിലൂടെ 310 വനിതകൾ അടക്കമുള്ള ജീവനക്കാരെ ദൂരസ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് വി. ജോയ് ആരോപിച്ചു. ഭരണകക്ഷി സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുക്കുന്നതനുസരിച്ചാണ് സ്ഥലംമാറ്റം നടക്കുന്നതെന്നും അദ്ദേഹം

Read More