breaking-news Kerala

തൃശൂരിൽ തിരുവമ്പാടിയുടെ പടക്കപുരകളിൽ ​ഉഗ്രസ്ഫോടനം; 13 മരണം സ്ഥിരീകരിച്ചു; നടുങ്ങി നാട്ടുകാർ

തൃശൂർ: തൃശൂർപൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. 12 മരണം. നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത്

Read More
breaking-news Kerala

തൃശൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

തൃശൂര്‍: പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. അനോഷ് മരുന്നുകളോടും നിര്‍ദ്ദേശങ്ങളോടും പ്രതികരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഇന്നലെ കുട്ടി കണ്ണ് തുറന്നിരുന്നതായി മെഡിക്കല്‍ ബുള്ളറ്റിനിലും വ്യക്തമാക്കിയിരുന്നു. അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് ഉടന്‍ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ആല്‍ജോയുടെയും അനോഷിന്റെയും വീടിന്റെ പരിസരങ്ങളില്‍ ഇന്നലെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വീടിന്റെ പരിസരത്ത് പാമ്പുകളെ തുരത്താനായി തീയിട്ടിരുന്നു. ഇന്നലെ വീടിനോട് ചേര്‍ന്ന് പാമ്പിനെ കണ്ടെത്തിയതോടെ നാട്ടുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 145K Share

Read More
breaking-news Kerala

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കേണ്ട, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

തിരുവനന്തപുരം :വോട്ടെണ്ണൽ കഴിയുംവരെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍. സീൽ ചെയ്യാത്ത മുറികളും തുറക്കാൻ പാടില്ലെന്നാണ് കർശന നിർദേശം. സംഭവത്തില്‍ അദ്ദേഹം ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. എന്തിന് വിവരങ്ങള്‍ തിരക്കിട്ട് അപ്‌ഡേറ്റ് ചെയ്യണം? കണക്കെടുപ്പിനാണ് മുറി തുറക്കുന്നതെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞിട്ട് കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതി. തിരക്കിട്ട് മുറികള്‍ തുറന്ന് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഏതെങ്കിലും തരത്തില്‍ മുറികള്‍ തുറന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍

Read More
breaking-news Kerala

മണിപ്പൂരിൽ വീണ്ടും ശക്തമായ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. 145K Share Facebook

Read More
breaking-news Kerala Politics

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ വ്യാജ അക്കൗണ്ടുകളുടെ ആക്രമണം:ഉറവിടം അന്വേഷിക്കണമെന്ന് ഡിജിപിയോട് ദീപ്തി മേരി വര്‍ഗീസ്

കൊച്ചി:കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ തെറ്റായവിരങ്ങള്‍ പ്രചരിപ്പിച്ച വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി മാധ്യമ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ആവശ്യപ്പെട്ടു. സംഭവത്തിൽസംസ്ഥാന പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കി. 90 ലധികം വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങളും പരാതിക്കൊപ്പം ദീപ്തി മേരി വര്‍ഗീസ് ഡിജിപിക്ക് കൈമാറി. ഏകീകൃത സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്നതാണ് ഈ അക്കൗണ്ടുകള്‍. പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും സമൂഹത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന

Read More
breaking-news Kerala

ദേശീയ ഫുട്‌ബോള്‍ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍ : ദേശീയ ഫുട്‌ബോള്‍ താരം ബൈക്ക് അപകടത്തില്‍ മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാന്‍ ജലീലാണ്(18) മരിച്ചത്. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് മരണം സംഭവിച്ചത്. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലപ്പുറം തിരൂര്‍ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. നിലവില്‍ അത്താണിക്കല്‍ എംഐസി സ്‌കൂള്‍

Read More
breaking-news Kerala

തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ മെറ്റീരിയൽ റൂം, സ്‌ട്രോങ് റൂമല്ല’; പേരാമ്പ്ര വിവാദത്തിൽ ജില്ലാ കളക്ടർ

കോഴിക്കോട്: പേരാമ്പ്രയിലെ സ്‌ട്രോങ് റൂം വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും ‘മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവിഎം പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്സാദ് കെ എന്നയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും കളക്ടര്‍ വ്യക്തമാക്കി. സ്‌ട്രോങ് റൂം ഒന്നാം നിലയിലാണ്. തുറന്നത് രണ്ടാം നിലയിലുള്ള മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 145K Share Facebook

Read More
breaking-news Kerala Politics

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്റെ ​ഗുരുവായൂർ സന്ദർശനം; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകനെ തടഞ്ഞു

ഗുരുവായൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതമായിരുന്നു ദർശനം. ദേവസ്വം അഡമിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറും ദർശനസമയം ഇവർക്കൊപ്പമുണ്ടായിരുന്നു. വഴിപാടുകൾ നടത്തി ഉപദേവതകളെയും തൊഴുതാണ് വിവേക് ക്ഷേത്രത്തിൽനിന്ന് മടങ്ങിയത്. എന്തൊക്കെ വഴിപാടാണ് നടത്തിയതെന്ന് പറയാൻ ദേവസ്വം അധികൃതർ തയാറായില്ല. ദർശനം അതീവ രഹസ്യമാക്കി വയ്ക്കാനും ദേവസ്വം ശ്രദ്ധിച്ചു. ദർശനം കഴിഞ്ഞിറങ്ങിയപ്പോൾ പലരും ഫോട്ടോയെടുത്തെങ്കിലും ദേവസ്വം അധികൃതർ തടഞ്ഞു. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരോട് അവ ഡിലീറ്റ്

Read More
breaking-news Kerala news

ഇടമലക്കുടിയിലെ റേഷന്‍ വിതരണത്തിലെ ക്രമക്കേട് : സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അടിയന്തിര റിപ്പോർട്ട് നല്‍കി

ഇടുക്കി: ജില്ലയിലെ ദേവികുളം താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗുണഭോക്താക്കള്‍ക്ക് അർഹതപ്പെട്ട റേഷന്‍ വിഹിതത്തില്‍ ക്രമക്കേട് നടന്നിട്ടുള്ളതായുള്ള മാധ്യമവാർത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണം സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം ഇടമലക്കുടിയിലെ റേഷന്‍ കടകളില്‍ നേരിട്ട് പരിശോധന നടത്തി. വിവിധ ഉന്നതികള്‍ സന്ദർശിക്കുകയും ഗുണഭോക്താക്കളെ നേരില്‍ കണ്ട് മൊഴിയെടുക്കുകയും ചെയ്തു. ഗിരിജന്‍ സർവ്വീസസ് സൊസൈറ്റി നം.112 ന്റെ സെക്രട്ടറി ശ്രീ.അഖിൽ ജോസിന്റെ പേരിലുള്ളസൊസൈറ്റിക്കുടി

Read More
breaking-news Kerala

വിവോ , iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: വിവോ , iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്. വിവോ ,iQ00 സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ‘ഒറിജിന്‍ ഒ എസ് അപ്ഡേറ്റ്’ എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങള്‍ വഴി മൊബൈല്‍ ഫോണുകളില്‍ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് തട്ടിപ്പിന്‍റെ പുതിയ രീതി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ‘അടിയന്തരമായി സിസ്റ്റം അപ്ഡേറ്റ് ചെയ്യുക’ (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്അപ്പ് സന്ദേശങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍

Read More