breaking-news Kerala

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് ആണ്. അതേസമയം, കേരളത്തിൽ പല സ്ഥലങ്ങളിലും ഇന്നും ഉയർന്ന

Read More
breaking-news Kerala

വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു; ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ വിഷ്ണുവാണ് മരിച്ചത്

അങ്കമാലി: അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ചവിട്ടിയത്. സംഭവസ്ഥലത്തുവച്ചുതന്നെ വിഷ്ണു മരിച്ചു. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ പ്രദീപിനും പരുക്കേറ്റു. ഇയാളെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കൊല്ലം മയ്യനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ

Read More
breaking-news Kerala

നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ ട്രംപിന്റെ പേരും

നോർവേ: സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിന്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേൽ, പാക്കിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് ട്രംപിനെ നാമനിർദേശം ചെയ്തതെന്നാണു വിവരം. എന്നാൽ ട്രംപിന്റെ പേര് നാമനിർദേശം ചെയ്തിട്ടുണ്ടോയെന്നതിൽ പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയാറായില്ല. നിലവിൽ 287-ഓളം സ്ഥാനാർഥികളാണു പരിഗണനയിലുള്ളതെന്ന് സെക്രട്ടറി വ്യക്തമാക്കി. നാമനിർദേശങ്ങളിൽ 208 എണ്ണം വ്യക്തികളും 79 എണ്ണം സംഘടനകളുമാണ്. 145K Share Facebook

Read More
breaking-news Kerala lk-special

ലുലു ഷോപ്പ് ആൻഡ് വിൻ ബമ്പർ സമ്മാനം നിലമ്പൂർ സ്വദേശി ജെയ്‌സറിന്

കോഴിക്കോട് : ലുലു ഷോപ്പ് ആൻഡ് വിന്നിന്റെ ബംമ്പർ സമ്മാനം നിലമ്പൂർ സ്വദേശി ജെയ്‌സറിന്. ബമ്പർ സമ്മാനമായ കിയ സിറോസ് കാറാണ് കൈമാറിയത്. ലുലുമാളിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. മെഗാ സമ്മാനമായ സുസൂക്കി ജിക്സർ വെങ്ങേരി സ്വദേശി അർഷാദിന് ആപ്‌കോ സുസൂക്കി ബ്രാഞ്ച് മാനേജർ മുഹമ്മദ്‌ അജ്മൽ കൈമാറി. ​ഗ്രാൻഡ് പ്രൈസായ ഡയമണ്ട് മോതിരം വിജയികളായി ലിനീഷ്, ഫഹദ്, തക്ദീർ എന്നിവർക്കും സമ്മാനിച്ചു. ക്യാമ്പയിന്റെ ഭാ​ഗമായി വീക്കിലി വിജയികളെ തിരഞ്ഞെടുത്ത് ഇവർക്കുള്ള സമ്മാനവും നൽകി. 2500

Read More
breaking-news Kerala

പാലക്കാട്ട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം

പാലക്കാട്: പാലക്കാട്ട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം. ആളൊഴിഞ്ഞ പറമ്പിലാണ് തീപ്പിടിത്തമുണ്ടായതെന്നതിനാൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 145K Share Facebook

Read More
breaking-news Kerala Politics

ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; വെല്ലുവിളിയുമായി പി.വി അൻവർ

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലത്തിൽ മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പി.വി അൻവർ. ഈ പ്രഖ്യാപനം നടത്തിയ അൻവർ സമാനമായ വെല്ലുവിളി ഏറ്റെടുക്കാൻ പി.എ. മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും ചോദിച്ചു. റിയാസ് വലിയ വിജയപ്രതീക്ഷ പുലർത്തുമ്പോഴും, മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നാണ് അൻവറിന്റെ പക്ഷം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും

Read More
breaking-news Kerala

ബം​ഗളൂരുവിൽ മലയാളി നഴ്സിങ്ങ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബിടിഎല്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആദിത്യ(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്. നാലുപേരുള്ള മുറിയിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒപ്പമുള്ളവര്‍ കോളജില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കോളജില്‍ വിവരമറിയിക്കുകയായിരുന്നു. കോളജ് അധികൃതര്‍ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്തമല്ല. 145K Share Facebook

Read More
breaking-news Kerala

എക്സിറ്റ് പോളുകളിൽ കോരിത്തരിച്ച് യു.ഡി.എഫ്; വ്യാമോഹമെന്ന് ഇടതുപക്ഷം

തിരുവനന്തപുരം: എക്സിറ്റ് പോളുകൾ കൂട്ടത്തോടെ ഭരണമാറ്റം പ്രവചിച്ചതോടെ കോൺഗ്രസിന് തികഞ്ഞ ആത്മവിശ്വാസം. എല്ലാ ഏജൻസികളും ഒരുപോലെ യുഡിഎഫ് സാധ്യതയിലേക്കു വിരൽചൂണ്ടുന്നത് കോൺഗ്രസ് കേന്ദ്രങ്ങളിൽ ആഹ്ലാദം നിറച്ചു. എക്സിറ്റ് പോളുകൾക്ക് ഒരിക്കലും അമിത പ്രാധാന്യം കൊടുക്കാറില്ലെന്ന നിലപാടിലാണ് സിപിഎം. യുഡിഎഫിന് 80–85 സീറ്റ് ലഭിക്കുമെന്ന വിശ്വാസമാണ് വോട്ടെടുപ്പിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകടിപ്പിച്ചത്. എഐസിസിയുടെയും കെപിസിസിയുടെയും കണക്കുകൂട്ടലും വിജയം സുനിശ്ചിതമെന്നു തന്നെ. ന്യൂനപക്ഷ ഏകീകരണവും യുവ, വനിതാ വോട്ടർമാരുടെ പിന്തുണയും മുന്നണിക്കു ലഭിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. വടക്കൻ

Read More
breaking-news Kerala

ബം​ഗാളിൽ വൈകിട്ട് അഞ്ച് മണി വരെ 90 ശതമാനം പോളിങ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ വൈകിട്ട് അഞ്ച് മണി വരെ 90 ശതമാനം പോളിങ്. ഇക്കുറി രണ്ടാംഘട്ടത്തില്‍ റെക്കോഡ് പോളിങ്ങാണ് പശ്ചിമബംഗാളില്‍ ഉണ്ടായിരിക്കുന്നത്. ആറ് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയായി അന്തിമ കണക്ക് പുറത്ത് വരുമ്പോള്‍ പോളിങ് ഇനിയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒന്നാംഘട്ടത്തില്‍ പശ്ചിമബംഗാളില്‍ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2021ലെതെരഞ്ഞെടുപ്പില്‍ ഇതേ 142 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോള്‍ 80.4 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഓസ്ഗ്രാം മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. 94.06 ശതമാനമാണ് ഇവിടത്തെ

Read More
breaking-news Kerala

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഹർത്താലിൽ നടന്നിട്ടില്ല; കേസ് പിൻവലിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താൽ പരിപൂർണ്ണ വിജയമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകൾ ആയിരുന്നെങ്കിലും കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിതിൻ രാജിന്റെ മരണം സംഭവിക്കാൻ പാടില്ലാത്തതാണ്. ഇപ്പോഴും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജാതീയമായ അധിക്ഷേപങ്ങളും നിറം പറഞ്ഞുകൊണ്ടുള്ള അവഗണനങ്ങളും ഉണ്ടാകാൻ പാടില്ല. ഈ സമരത്തിൽ ബസ്സുകൾ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകൾ ആക്രമിച്ചിട്ടില്ല. തുറന്ന കടകൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടേയുള്ളൂ.

Read More