breaking-news Kerala

ആശമാരെ അധിക്ഷേപിച്ചത് വലിയ തെറ്റ്; തിരഞ്ഞെടുപ്പ് തോൽവിജനം നൽകിയ മുന്നറിയിപ്പെന്ന് ബിനോയ് വിശ്വം

ന്യുഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്നതിൽ വിട്ടു വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും

Read More
breaking-news Kerala

കോതമംഗലത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എറണാകുളം: കോതമംഗലത്ത് മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോണ്‍, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുല്‍ എന്നിവരാണ് മരിച്ചത്. വടാട്ടുപാറ പലവൻപടി പുഴയിലാണ് അപകടമുണ്ടായത്. സമീപത്തെ സ്വകാര്യ ദന്തല്‍ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഒമ്പത് പേരടങ്ങുന്ന സംഘം പുഴയിലേക്ക് കുളിക്കാനെത്തിയത്. അതില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകട സാധ്യത മുന്‍നിര്‍ത്തി മുന്നറിയിപ്പ് ബോര്‍ഡുകള്‍

Read More
breaking-news India Kerala

സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയൻ ഡൽഹിയിലെത്തി; മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല

ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പിനുശേഷം ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയൻ ഡൽഹിയിലെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും പ്രതിപക്ഷ നേതാവായി ആരെ തിരഞ്ഞെടുക്കണം എന്നതുൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യോഗത്തിൽ പങ്കെടുക്കാനെത്തിയ പിണറായി വിജയൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ തയാറായില്ല. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ യോഗം നടക്കുന്ന രണ്ടാം നിലയിലേക്ക് കയറിപ്പോകുകയായിരുന്നു. മാധ്യമ സംഘത്തിലെ ക്യാമറമാന്മാരുടെ തിരക്കുകൂട്ടൽ

Read More
breaking-news India Kerala

കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കും; ചർച്ചകളുടെ ആവശ്യമില്ലെന്ന് സണ്ണി ജോസഫ്

കണ്ണൂർ: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഹൈക്കമാൻഡ് അറിയിക്കും. തീയതി പറയാനില്ല. ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷൻ കൃത്യമായ മറുപടി നൽകിയില്ല. “ജനമനസിലെ അപ്രിയം പരിഹരിക്കാൻ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നടപടി ഒഴിവാക്കാൻ എല്ലാവരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അവരുടെ മുന്നിൽ വ്യക്തമായ

Read More
breaking-news Kerala

കേരള മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നീളും; ചർച്ചയിൽ തീരുമാനമായില്ല; പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ദീപാദാസ് മുൻഷി

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നീളുന്നു. ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല.‌ മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കുശേഷവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിനായില്ല. അതേസമയം മുഖ്യമന്ത്രിയെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മാധ്യമങ്ങളോട് പറഞ്ഞു. ദീർഘമായ ചർച്ചകൾ നടന്നുവെന്നും ദീപദാസ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും. എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മേയ് 23

Read More
breaking-news Kerala

സണ്ണി ഒഴിയുന്നതിന് മുൻപ് ജാതി കാർഡും പിടിച്ച് ആ സ്ഥാനത്തിന് വേണ്ടി ചിലർ ദില്ലിക്ക് പോയേക്കുന്നു; ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സ് കീറിയതിനെ പിന്തുണയ്ക്കില്ല; രാജ് മോഹൻ ഉണ്ണിത്താൻ

കാസർകോട്: മുഖ്യമന്ത്രി സ്ഥാനത്തിനെ ചൊല്ലി കോൺഗ്രസിൽ നടക്കുന്നത് വിഭാഗിയ പ്രവർത്തനമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. നേതാക്കൾ തെരുവ് യുദ്ധം നടത്തരുത്. സംഘടന ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റുമെന്നും ഉമ്മൻചാണ്ടിയുടെ ഫ്ലെക്സ്കീറിയവർ കോൺഗ്രസുകാരല്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ. മുസ്‍ലീം ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അൽപ്പന് ഐശ്വര്യം കിട്ടിയാൽ അർധ രാത്രിയും കുട പിടിക്കും. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അഭിപ്രായം പറയാൻ ലീഗ് ഉൾപ്പടെ എല്ലാവർക്കും അവകാശം ഉണ്ട്‌. അവകാശമില്ല എന്ന്

Read More
breaking-news Kerala

മുഖ്യമന്ത്രിസ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കെ.സി വേണുഗോപാൽ പക്ഷം

ന്യൂഡല്‍ഹി: പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷ മുള്ളതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നീക്കങ്ങളില്‍ നിന്നു പിന്‍മാറേണ്ടതില്ലെന്ന് കെ സി വേണുഗോപാല്‍ പക്ഷം തീരുമാനിച്ചു. പാര്‍ട്ടിയെ വെല്ലുവിളിച്ച് തെരുവില്‍ പ്രകടനം നടത്തി പാര്‍ട്ടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി തീരുമാനം എടുപ്പിക്കാനുള്ള ശ്രമം അനുവദിച്ചു കൊടുക്കരുതെന്നു കെ സി പക്ഷം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും അറിയിച്ചു. വി ഡി സതീശന്‍ വിഷയം തെരുവിലേക്കു വലിച്ചിഴച്ച സാഹചര്യത്തില്‍ ഒട്ടും മയം വേണ്ടെന്ന നിലപാടിലാണ് കെ സി പക്ഷം. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്ന ഭയപ്പെടുത്തലൊന്നും

Read More
breaking-news Kerala

മുഖ്യമന്ത്രിയാകാൻ സീനിയോറിറ്റി വേണ്ട; എന്റെ മണ്ഡലത്തിലെ ജനവികാരമാണ് ഞാൻ ഹൈക്കമാൻഡിനെ അറിയിച്ചത്; നിലപാട് അറിയിച്ച് കെ മുരളീധരൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സീനിയോറിറ്റി മാനദണ്ഡമാക്കേണ്ടതില്ലെന്നും ഘടകകക്ഷികളുടെ അഭിപ്രായവും എംഎൽഎമാരുടെ ഭൂരിപക്ഷവും നോക്കണമെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പാർട്ടിക്കകത്ത് പലപ്പോഴും സീനിയോറിറ്റി ഒന്നും നോക്കിയിട്ടില്ലല്ലോ എന്നും മുരളീധരൻ ചോദിച്ചു. ഇതൊരു ഏകകക്ഷി സർക്കാർ അല്ല. സഖ്യസർക്കാർ ആകുമ്പോൾ സ്വാഭാവികമായും ഘടകകക്ഷികളുടെ അഭിപ്രായം കൂടി ആരായണമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി നിർണയത്തിൽ മുസ്ലിം ലീഗ് അഭിപ്രായം പറയുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുയരുന്നതിനിടെയാണ് എതിരഭിപ്രായവുമായി മുരളീധരൻ രംഗത്തെത്തിയത്. ജനങ്ങൾ അവരുടെ അഭിപ്രായം ഫ്ലെക്‌സുകളിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ലെന്നും

Read More
breaking-news Kerala

മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല; നിലാപാട് കടുപ്പിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിനായി നിലപാട് കടുപ്പിച്ച് വി.ഡി സതീശൻ. മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന നിലപാടിലാണ് സതീശൻ. അതിനിടെ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കെ.സുധാകരൻ എഐസിസി നിരീക്ഷകര്‍ക്ക് കത്ത് നൽകി. പാർട്ടിയിൽ ഒരു സതീശൻ മാത്രമല്ല, ഒരുപാട് സതീശൻമാരുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. കേരള രാഷ്ട്രീയത്തെക്കുറിച്ച് അവരോട് പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക പേര് പറഞ്ഞിട്ടില്ല, പകരം ഒരു ഫോർമുല മുന്നോട്ടു വച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഇരിട്ടിയിൽ പ്രകടനം നടത്താനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍.

Read More
breaking-news Kerala

ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സൈന്യത്തിൻ്റെ ധീരതയെ അഭിവാദ്യം ചെയ്ത് മോദി

ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചുവെന്നും രാജ്യം സൈന്യത്തിൻ്റെ ധീരതയെ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം: “ഒരു വർഷം മുമ്പ് ഓപ്പറേഷൻ സിന്ദൂർ എന്ന പോരാട്ടത്തിൽ നമ്മുടെ സായുധ സേന സമാനതകളില്ലാത്ത ധൈര്യവും കൃത്യതയും ദൃഢനിശ്ചയവും പ്രകടിപ്പിച്ചു. പഹൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാരെ ആക്രമിക്കാൻ ധൈര്യപ്പെട്ടവർക്ക് അവർ ഉചിതമായ മറുപടി നൽകി.

Read More