നിലപാട് കടുപ്പിച്ച് സച്ചിദാനന്ദൻ; സര്‍ക്കാരിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്
മാർക്സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണെന്നും അതാണ് യഥാർത്ഥ ജനാധിപത്യമെന്നും ഫേസ്ബുക്കിൽ സച്ചിദാനന്ദൻ കുറിച്ചു. അല്ലാതെ ഉപരി മധ്യ വർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുന്നതാവരുത് ഭരണമെന്നും ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും സച്ചിതാനന്ദൻ പറഞ്ഞു. സൈബർ ലോകത്തെ വിഡ്ഢികൾ തന്റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അവർ എന്നെ വായിച്ചിട്ടില്ല. എന്റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജി വരെ വിശദമാക്കിയാണ് സച്ചിദാനന്ദന്റെ
