breaking-news India

മൻമോഹൻ സിങ്ങിന്റെ വിയോഗം; രാജ്യത്ത് ഏഴ് ദിവസം ദുഖാചരണം: പ്രധാനമന്ത്രി ആദരാജ്ഞലി അർപ്പിച്ചു

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ഏഴ് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. വെള്ളിയാഴ്ച രാവിലെ 11ന് മന്ത്രിസഭായോഗം ചേരും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരം.അതേസമയം, അടുത്ത ഏഴ് ദിവസത്തേക്ക് പാർട്ടിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മുതർന്ന കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ,

Read More
breaking-news gulf India

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പടുത്തുയര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി : അനുശോചിച്ച് എം.എ യൂസഫലി

അബുദാബി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി. സാമ്പത്തിക മേഖലയെ പുതിയ തലത്തിലേക്ക് എത്തിക്കാന്‍ മന്‍മോഹന്‍ സിങ് നടത്തിയ ശ്രമങ്ങള്‍ രാജ്യത്തിന് മറക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ‘സാമ്പത്തിക രംഗത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീര്‍ഘവീക്ഷണമുള്ള ഒരു ഭരണാധികാരിയായിരുന്നു ഡോക്ടര്‍ മന്‍ മോഹന്‍ സിംഗ്. അദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാരുടെ ഗ്ലോബല്‍ ഉപദേശക കൗണ്‍സിലിലെ അംഗം എന്ന

Read More
breaking-news India Politics

അന്തരിച്ചത് സാമ്പത്തികശാസ്ത്രരംഗത്തെ രാജ്യത്തിന്റെ വൈര്യക്കല്ല്; സൗമ്യന്‍, തന്ത്രജ്ഞന്‍: ഡോ.മന്‍മോഹന്‍ സിങ്ങിന് വിട

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്ങ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാത്രി എട്ടോടെ അദ്ദേഹത്തെ എയിംസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ പതിമൂന്നാത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു മന്‍മോഹന്‍. ഇന്ത്യ വിഭജനത്തിനു മുന്‍പ് ഇപ്പോഴത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗായില്‍ 1932 സെപ്റ്റംബര്‍ 26ന് ഗുര്‍മുഖ് സിങ്ങിന്റേയും അമൃത് കൗറിന്റേയും മകനായി ജനനം. ഇന്ത്യാ വിഭജനത്തിനുശേഷം കുടുംബം അമൃത്സറിലേക്ക് കുടിയേറി. അമൃത്സറിലാണ് മന്‍മോഹന്‍

Read More
breaking-news India Kerala

എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം ‘സിതാരയില്‍’; അതുല്യപ്രതിഭയെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി; പൊതുദര്‍ശനമില്ല

കോഴിക്കോട്: മലാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എത്തിച്ചു. സംസ്‌കാരം വൈകിട്ട് 5ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും. വൈകിട്ട് 4 വരെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം. നടന്‍ മോഹന്‍ലാല്‍, എം എന്‍ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രന്‍, എം പി ഷാഫി പറമ്പില്‍, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തി. എംടിയുടെ വിയോഗവാര്‍ത്തയറിഞ്ഞ്

Read More
breaking-news India Kerala lk-special

മലയാളത്തിന്റെ എം.ടിക്ക് വിട;സാഹിത്യലോകത്തെ കുലപതിഇനി ഓർമ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടപറഞ്ഞു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം.

Read More
breaking-news editorial India

ശ്രേഷ്ഠബാവയുടെ നിര്യാണത്തിൽ എം.എ. യൂസഫലി അനുശോചിച്ചു

മലങ്കര യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കതോലിക്ക ബാവ തിരുമേനി കാലം ചെയ്തുവെന്ന വാർത്ത അത്യന്തം ദു:ഖത്തോടെയാണ് ഞാൻ അറിഞ്ഞത്. എളിമയും സ്നേഹവും കാര്യങ്ങൾ നടപ്പിലാക്കാനുള്ള ദീർഘദൃഷ്ടിയും കൈമുതലായുള്ള ബാവാ തിരുമേനിയുടെ വിയോഗം യാക്കോബായ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ഒരു തീരാനഷ്ടമാണ്. ബാവ തിരുമേനിയുമായി വർഷങ്ങളുടെ സ്നേഹവും ആത്മബന്ധവുമാണ് എനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ എളിമയാർന്ന ജീവിതവും ആതിഥ്യമര്യാദയും സ്നേഹവും ഹൃദയസ്പർശിയായി പല അവസരങ്ങളിലും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹവുമായി ചിലവഴിക്കുന്ന ഓരോ

Read More