breaking-news

ജി.സുധാകരൻ സിപിഎം വേദിയിലേക്ക്

ആലപ്പുഴ: വിവാദങ്ങൾക്കിടെ ജി.സുധാകരൻ സിപിഎം വേദിയിലേക്ക്. ഇന്ന് കുട്ടനാട്ടിൽ നടക്കുന്ന വി.എസ്.അച്യുതാനന്ദൻ സ്മാരക പുരസ്കാര സമര്‍പ്പണത്തിലാണ് അദ്ദേഹം പങ്കെടുക്കുക.

വർഷങ്ങൾക്ക് ശേഷമാണ് സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കും.

നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി.സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video