കൊച്ചി : കേരളതീരത്തെ കപ്പലപകടത്തിൽ പോലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധത്തിൽ കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ് ഐ ആർ . ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് ആണ് കേസെടുത്തത് .Msc എൽസ 3 കപ്പൽ ഒന്നാംപ്രതി
ഷിപ്പ് മാസ്റ്റർ രണ്ടാംപ്രതിയാണ്. ലോകത്തെ വമ്പൻ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനികളിലൊന്നായ എംഎസ്‌സിയെ ക്രിമിനൽ കേസിൽ വലിച്ചിഴക്കാതെ ഇൻഷുറൻസ് ക്ളെയിം വഴിമാത്രം പരിഹാരം കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ ആദ്യ ശ്രമം, എന്നാൽ എതിർപ്പ് ശക്തമായതോടെ ഈനീക്കം ഉപേക്ഷിച്ചിരുന്നു. ഇതിനിടെ ഇതേ കമ്പനിയുടെതന്നെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്‌തിട്ടുമുണ്ട്.
തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. മുങ്ങിപ്പോയ കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയർത്തിയിരുന്നു.