breaking-news World

ട്രംപിന്റെ പകരച്ചുങ്കത്തിനെ പ്രതിരോധിക്കാന്‍ ചൈനയും ഇറാനും ; ഇന്ത്യയുമായി കൈകോർക്കുന്നത് നിർണായകനേട്ടം; ട്രംപ് ഇടയുമോ

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കച്ചുമത്തലിനെ പ്രതിരോധിക്കാന്‍ ചൈനയും ഇറാനും ഇന്ത്യയോട് അടുക്കുന്നു. വൈര്യശത്രുക്കളായി നിലകൊണ്ടിരുന്ന ചൈന ഇന്ത്യയുമായി കൈകൊടുക്കുന്നത് അതിർത്തിയിൽ ഇന്ത്യയ്ക്ക് നേട്ടമാകും. പാക്കോങ്ങിൽ നടന്ന സംഘർഷത്തിന് ശേഷം ഇന്ത്യ ചൈന ബന്ധം വലിയ ഉലച്ചിലിലായിരുന്നു. ഇതിനെ പ്രതിരോധിക്കാൻ ഇരു രാജ്യങ്ങളും സംയുക്ത സൈനിക ചർച്ചയിലൂെ പരിഹാരം കണ്ടിരുന്നു. അയൽരാജ്യമായ ചൈനയോട് കൂടുതൽ അടുക്കാനുള്ള സഹകരണങ്ങളോട് ഇന്ത്യയും നിലപാട് എടുത്ത വേളയിലാണ് ഇപ്പോൾ ട്രംപിന്റെ സാമ്പത്തിക നയങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിക്കുന്നത്. ഇന്ത്യയോട് സഹകരിക്കാൻ ഇറാനും രം​ഗത്തെത്തിക്കഴിഞ്ഞു. വമ്പന്‍ ചൈനീസ് കമ്പനികള്‍ ഇന്ത്യയിൽ പ്രവര്‍ത്തനം തുടങ്ങുന്നതു സംബന്ധിച്ച് ചൈനീസ് സര്‍ക്കാരിന് മുന്നില്‍ പദ്ധതികള്‍ നല്‍കിയെന്നാണ് സൂചന.

മറുവശത്ത് ഇറാന്റെ പരമോന്നത ഭരണാധികാരി അലി ഖൊമേനി എക്‌സിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുന്നു. പകരച്ചുങ്കച്ചുമത്തല്‍ പ്രശ്‌നത്തില്‍ ആഗോള വ്യാപാര രംഗത്ത് രാജ്യത്തിന് ഏറെ മെച്ചമുണ്ടാവുക എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. ഏഷ്യയിലെ ഏറ്റവും പ്രധാന രാജ്യങ്ങളായ ഇന്ത്യ, ചൈന, റഷ്യ എന്നിവരുമായുള്ള വ്യാപാര ബന്ധം ശക്തമാക്കേണ്ട സമയമാണിതെന്നായിരുന്നു ഖൊമേനിയുടെ പ്രസ്താവന. അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാനെ ഖൊമേനി ഒഴിവാക്കിയത് ശ്രദ്ധേയമാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.ഇറാന്റെ വിദേശമന്ത്രി അബ്ബാസ് അരാഖ്ചി അടുത്ത ദിവസം തന്നെ ഭാരതം സന്ദര്‍ശിച്ചേക്കുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഛബാഹര്‍ തുറമുഖവുമായി ബന്ധപ്പെട്ട് ഭാരതത്തെ അടുത്ത പങ്കാളിയാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇറാന്‍ തുടക്കമിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഭാരതത്തെ ഇറാന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നാണ് അബ്ബാസ് വിശേഷിപ്പിച്ചത്

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video