ദുബായ് : അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കേണ്ടിയിരുന്ന ചർച്ചകൾ മുഖാമുഖം കൂടിക്കാഴ്ച ഇല്ലാതെ മുടങ്ങി.
എന്താണ് സംഭവിച്ചത്?
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുടെ ഇസ്ലാമാബാദ് യാത്ര ശനിയാഴ്ച റദ്ദാക്കി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പുതിയ നിർദേശം മുന്നോട്ടുവച്ചു – അതിങ്ങനെയാണ്.
“യുദ്ധം അവസാനിപ്പിക്കുക, ഗൾഫ് കപ്പൽ ഗതാഗത തർക്കങ്ങൾ പരിഹരിക്കുക, അതിന് ശേഷം മാത്രം ആണവ പദ്ധതി ചർച്ച ചെയ്യാം”. ഇത് വാഷിംഗ്ടണിന് സ്വീകാര്യമല്ല. ട്രംപിന്റെ നിലപാട്: “അവർക്ക് സംസാരിക്കണമെങ്കിൽ ഞങ്ങളെ വിളിക്കാം. ടെലിഫോൺ ഉണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷം വെടിനിർത്തൽ നിലവിലുണ്ടെങ്കിലും സ്ഥിരമായ കരാറായിട്ടില്ല.
ഇറാൻ ഗൾഫിൽ നിന്ന് സ്വന്തം കപ്പലുകൾ ഒഴികെ എല്ലാ കപ്പൽ ഗതാഗതവും തടഞ്ഞു
യുഎസ് ഇറാനിയൻ കപ്പലുകൾ ഉപരോധിക്കുന്നു. 6 ഇറാനിയൻ എണ്ണ ടാങ്കറുകൾ യുഎസ് ഉപരോധം കാരണം തിരിച്ചുപോകേണ്ടി വന്നു.
യുദ്ധത്തിന് മുൻപ് ദിവസം 125-140 കപ്പലുകൾ കടന്നുപോയിരുന്ന കടലിടുക്കിലൂടെ കഴിഞ്ഞ ദിവസം 7 കപ്പലുകൾ മാത്രം. ലോക എണ്ണ കയറ്റുമതിയുടെ അഞ്ചിലൊന്ന് ഈ വഴിയാണ്.യുഎസ്-ഇറാൻ യുദ്ധം ആയിരക്കണക്കിന് ജീവനെടുത്തു, എണ്ണ വില കുതിച്ചു, ആഗോള വളർച്ചാ സാധ്യതകളെ മങ്ങിച്ചു. ട്രംപിന് ആഭ്യന്തര സമ്മർദ്ദം ഏറുന്നു – അംഗീകാര റേറ്റിംഗ് കുറയുന്നു. ഇറാന് സൈനികമായി ദുർബലമാണെങ്കിലും ഹോർമുസ് തടയാനുള്ള ശേഷി വിലപേശൽ ശക്തിയായി.
പാക് ഉദ്യോഗസ്ഥർ പറയുന്നത് വിദൂര ചർച്ചകൾ തുടരുന്നു, പക്ഷെ കരാർ ഒപ്പിടാൻ അടുത്തെത്തും വരെ നേരിട്ട് കാണില്ല. ഇരു രാജ്യങ്ങളും സാമ്പത്തിക വേദന സഹിച്ച് ആര് ആദ്യം വിട്ടുവീഴ്ച ചെയ്യും എന്ന പരീക്ഷണത്തിലാണ്.
