loginkerala breaking-news ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്; ഇറക്കുമതി തീരുവ പകുതിയോളം കുറയും
breaking-news Kerala

ഇന്ത്യ-യുഎസ് വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്; ഇറക്കുമതി തീരുവ പകുതിയോളം കുറയും

വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഇടക്കാല വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്. ഇതു സംബന്ധിച്ച ഉഭയകക്ഷി ധാരണകളുടെ സംയുക്ത പ്രസ്താവന വൈറ്റ് ഹൗസ് പുറത്തിറക്കി. കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ അമേരിക്ക ചുമത്തിയിരുന്ന നികുതിയിൽ വൻ കുറവുണ്ടാകും.

നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കാൻ ധാരണയായി. വസ്ത്രങ്ങൾ , പാദരക്ഷകൾ, ലെതർ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക്, റബ്ബർ തുടങ്ങിയ മേഖലകൾക്ക് ഇത് വലിയ ഉത്തേജനം നൽകും.

അമേരിക്കയിൽ നിന്നുള്ള ബദാം, വാൾനട്ട്, സംസ്കരിച്ച പഴങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഇന്ത്യയും കുറയ്ക്കും. എന്നാൽ ഇന്ത്യൻ കർഷകരെ ബാധിക്കുന്ന സെൻസിറ്റീവ് ഉത് പ്പന്നങ്ങളെയും ഡയറി മേഖലയെയും കരാറിൽ നിന്ന് ഒഴിവാക്കി സംരക്ഷിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്‍റെ ഉത്പ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് അമേരിക്കയിൽ നിന്ന് കൂടുതൽ ഊർജ്ജം വാങ്ങാനും ധാരണയുണ്ട്.

ജെനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രം എന്നിവയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന അധിക നികുതികൾ പിൻവലിക്കും. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിലനിന്നിരുന്ന വ്യാപാര തർക്കങ്ങൾക്കാണ് ഇതോടെ അന്ത്യമാകുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാനും കയറ്റുമതി വർധിപ്പിക്കാനും ഈ കരാർ വഴിയൊരുക്കും. നികുതി ഭാരം കുറയുന്നത് ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായികൾക്ക് വലിയ ആശ്വാസമാകും.

Exit mobile version