loginkerala breaking-news ദുരന്തം വിതച്ച എയർ ഇന്ത്യ ഡ്രീം ലൈനർ പറത്തിയത് ഏറ്റവും വൈദ​ഗ്ധ്യമുള്ള പൈലറ്റുമാർ; ക്യാപ്റ്റൻ സുമിത് സബർവാളിന് 8200 മണിക്കൂർ പറക്കൽ പരിചയം; സഹ പൈലറ്റും കേമൻ; എന്നിട്ടും ദുരന്തം?
breaking-news

ദുരന്തം വിതച്ച എയർ ഇന്ത്യ ഡ്രീം ലൈനർ പറത്തിയത് ഏറ്റവും വൈദ​ഗ്ധ്യമുള്ള പൈലറ്റുമാർ; ക്യാപ്റ്റൻ സുമിത് സബർവാളിന് 8200 മണിക്കൂർ പറക്കൽ പരിചയം; സഹ പൈലറ്റും കേമൻ; എന്നിട്ടും ദുരന്തം?

ന്യൂഡൽഹി: അബമ്മദാബാദ് ദുരത്തത്തിന് ഇടയായ എയർഇന്ത്യ എ.െഎ 171 വിമാനം പറത്തിയ പൈലറ്റുമാർ അതീവ വൈദ​ഗ്ധ്യമുള്ളവരായിരുന്നെന്ന് എയർ ഇന്ത്യയും ഡി.ജി.സി.എയും. മുതിർന്ന പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാൾ, സഹ പൈലറ്റായ ക്ലൈവ് കുണ്ടർ എന്നിവരായിരുന്നു വിമാനം പറത്തിയിരുന്നത്. അഹമ്മദാബാദിൽ നിന്ന് പറന്നുയരുന്നതിന് ഒരു മണിക്കൂർ മുമ്പ്, ക്യാപ്റ്റൻ സുമീത് സബർവാൾ വീട്ടിലേക്ക് വിളിച്ചിരുന്നു. ലണ്ടനിൽ എത്തിയാൽ വീണ്ടും വിളിക്കുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അവസാനത്തെ വിളിയായി അത് മാറുകയും ചെയ്തു. . AI171 തകർന്നു വീഴുന്നതിന് മുമ്പ് അദ്ദേഹം അവസാനമായി വിളിച്ചത് എയർ ട്രാഫിക് കൺട്രോളിലേക്കായിരുന്നു. പിന്നീട് ആശയവിനിമയവും നഷ്ടമായി.

എയര്‌ ഇന്ത്യയിലെ മുതിർന്ന പൈലറ്റായ സബർവാളിന് 8,200 മണിക്കൂർ ഫ്ളൈയ്യിങ് എക്സിപീരിയൻസുണ്ടെന്ന് വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ പറയുന്നത്.. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഫ്ളൈയ്യിങ് അനുഭവം ഇതിലും കൂടുതലായിരിക്കുമെന്ന് മുതിർന്ന സഹപ്രവർത്തകർ പ്രതികരിക്കുന്നത്. . “റെഗുലേറ്ററിന്റെ ഇജിസിഎ പ്ലാറ്റ്‌ഫോം വളരെ പുതിയതാണ്, അദ്ദേഹത്തിന്റെ മുഴുവൻ റെക്കോർഡും ഉണ്ടായിരിക്കില്ല,” . “എയർബസ് എ310, ബോയിംഗ് 777, ബി787 എന്നിവ പറത്തിയ വൈദ​ഗ്ധ്യവും അദ്ദേഹത്തിനുണ്ട്. സഹപൈലറ്റ് ക്ലൈവ് കുന്ദറിന് 1,100 മണിക്കൂർ പറക്കൽ പരിചയമുണ്ട്. ഒരു വാണിജ്യ വിമാനം കമാൻഡ് ചെയ്യാൻ കുറഞ്ഞത് 1,500 മണിക്കൂർ ആവശ്യമാണ്; ഏകദേശം 10 മണിക്കൂർ പറക്കലിൽ കുന്ദർ ആയിരുന്നു ആദ്യത്തെ ഫ്ലൈയിംഗ് ഓഫീസർ

Exit mobile version