breaking-news Kerala

ഷാഫി പറമ്പില്‍ എം.പി.ക്ക്. മര്‍ദനമേറ്റ സംഭവം; സർക്കാരിനോട് റിപ്പോർട്ട് തേടി ലോക്‌സഭാ സ്പീക്കർ

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.പി.ക്ക്. മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭാ സ്പീക്കറുടെ ഇടപെടല്‍. പേരാമ്പ്രയില്‍ പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ലോക്സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി.നല്‍കിയ പരാതിയിലാണ് ഇടപെടല്‍. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേൃത്വ ത്തിലാണ് പൊലീസുകാര്‍

Read More
breaking-news Kerala

ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിനെ ചോദ്യം ചെയ്‌ത്‌ എസ്‌ഐടി

ന്യുഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിനെ ചോദ്യം ചെയ്‌ത്‌ എസ്‌ഐടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ആയിരുന്നു എൻ വാസു. ദേവസ്വത്തിന്റെ കമ്മീഷണറും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമായതിനിടെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണസംഘം കടന്നിരിക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ഇടപാടിന്റെ സമയത്ത് ദുരൂഹ ഇ-മെയില്‍ സന്ദേശം വന്നപ്പോള്‍ സ്വര്‍ണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം

Read More
breaking-news Kerala

ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റം; പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി സജി ചെറിയാൻ

കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണെന്നും ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റമെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകി. കാലാവധി കഴിയുമ്പോൾ സ്വാഭാവികമായും സർക്കാർ മറ്റൊരാളെ ആ സ്ഥാനത്തേക്ക് പരിഗണിക്കും. ആ ഭാരവാഹികളെ തീരുമാനിച്ചു. അതിൻ്റെ ഉത്തരവ്

Read More
breaking-news Kerala

പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം; ട്രെയിനിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: വര്‍ക്കല ട്രെയിനില്‍ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടി യാത്ര ചെയ്തിരുന്ന കേരള എക്‌സ്പ്രസില്‍ സുരക്ഷയ്ക്കായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. ട്രെയിനില്‍ ആര്‍പിഎഫിന്റെയോ കേരള റെയില്‍വേ പോലീസിന്റെയോ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. അതേസമയം, ക്രൈം പാറ്റേണ്‍ അനുസരിച്ചാണ് പോലീസിനെ വിന്യസിക്കുന്നതെന്നാണ് ആര്‍പിഎഫിന്റെ വിശദീകരണം. സാധാരണ കുറ്റകൃത്യങ്ങള്‍ നടക്കാത്ത ട്രെയിനില്‍ പോലീസുകാരെ വിന്യസിക്കാറില്ലെന്നും ആര്‍പിഎഫ് അറിയിച്ചു. കേരള എക്‌സ്പ്രസില്‍ ഇന്നലെ സംഭവം നടക്കുമ്പോള്‍ കേരള റെയില്‍വേ പോലീസിന്റെയോ ആര്‍പിഎഫിന്റെയോ ഉദ്യോഗസ്ഥര്‍

Read More
breaking-news Kerala

ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കി : ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറും അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസറായ ഡി സുധീഷ് കുമാര്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ പ്രതി ചേര്‍ത്തിരുന്നത്. സ്വര്‍ണത്തെ ചെമ്പാക്കിയതില്‍ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. രാവിലെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് റാന്നി

Read More
breaking-news Kerala

മഹാകവി അക്കിത്തത്തിൻ്റെ 100ാം ജന്മദിന ആഘോഷങ്ങൾക്ക് പുസ്തകോത്സവ വേദിയിൽ തിരി തെളിഞ്ഞു

കൊച്ചി: 28 ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മഹാകവി അക്കിത്തത്തിൻ്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് ബംഗാൾ ഗവർണ്ണർ ഡോ. സി.വി.ആനന്ദബോസ് ദീപം തെളിയിച്ചു. കലാ സാംസ്കാരിക മേഖലയിൽ സ്ത്രീകളുടെ ഉന്നമനത്തിന് അക്കിത്തം അന്നേ വഴി തെളിയിച്ചിരുന്നു. സമാനതകൾ ഇല്ലാത്ത സാഹിത്യ രചനകളിലൂടെ സാഹിത്യ ലോകത്ത് ഒരു കുളിർമ്മ പകർന്ന് നൽകിയതും അക്കിത്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഭാരതം ഭരിക്കുന്നത് ഒരു വനിതയാണ്. വീട് ഭരിക്കുന്ന സ്ത്രീകൾ തന്നെയാണ് സമൂഹത്തെ ഭരിക്കേണ്ടതും നയിക്കേണ്ടതും എന്നും അദ്ദേഹം

Read More
breaking-news Kerala

വൈക്കത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് അന്ത്യം

കോട്ടയം: നിയന്ത്രണം വിട്ട കാർ വൈക്കം തോട്ടുവക്കും തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയിലെ കോസ്മെറ്റോളജി വിഭാഗം ഡോക്ടറാണ്. ഒറ്റപ്പാലം അനുഗ്രഹയിൽ ഡോ. സി.വി.ഷൺമുഖൻ – ടി.കെ.അനിത ദമ്പതികളുടെ മകനാണ്. സഹോദരൻ: അരുൺ നിർമൽ. ഇന്നു പുലർച്ചെ നടക്കാൻ പോയവരാണ് കാർ തോട്ടിൽ കിടക്കുന്നതു ആദ്യം കണ്ടത്. ഇതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. കാറിന്‍റെ ചക്രങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്ന്

Read More
Kerala

സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം:നൈപുണ്യപരിശീലനവും ആജീവനാന്ത പഠനഅവസരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യം സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. 2031 ആകുമ്പോഴേക്കും കേരളത്തിലെ 15 നും 59 നും ഇടയില്‍ പ്രായമുള്ള ഓരോവ്യക്തിക്കും ലിംഗഭേദം, സാമൂഹിക – സാമ്പത്തിക സ്ഥിതി എന്നിവ പരിഗണിക്കാതെ ഗുണകരമാകും വിധമാണ് ഇത് ഏര്‍പ്പെടുത്തുകയെന്നും വ്യക്തമാക്കി.വിഷന്‍ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറില്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ഉപസംഹരിക്കുകയായിരുന്നു മന്ത്രി. കയര്‍, കൈത്തറി, കശുവണ്ടി മേഖലകളില്‍ ആഭ്യന്തരകമ്പോളം വികസിപ്പിക്കാനുള്ള സാഹചര്യമൊരുക്കും. ആധുനിക സാങ്കേതികവിദ്യയുടെ

Read More
breaking-news Kerala

വേടന് ആശ്വാസം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി

കൊച്ചി: വേടന് ആശ്വാസം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി ഹൈക്കോടതി.വിദേശയാത്രയ്ക്ക് അനുമതി നൽകി. കേരളം വിടരുതെന്ന ‌വ്യവസ്ഥയും റദ്ദാക്കി.എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്ന വ്യവസ്ഥയും റദ്ദാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.രാജ്യം വിടുന്നുവെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം. ഗവേഷക വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥ റദ്ദാക്കി.ഫ്രാന്‍സ്, ജര്‍മ്മനി ഉള്‍പ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് പോകാനാണ് വേടന്‍ അനുമതി തേടിയത്. 145K Share Facebook

Read More
breaking-news Kerala news

വോട്ടിന് പകരമായി എന്തും ചെയ്യും, നൃത്തം വരെ ചെയ്യും: മോദിയെ പരിഹസിച്ച് രാഹുൽ

പട്‌ന: വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തം ചെയ്യുമെന്നും രാഹുൽ​ഗാന്ധി പരിഹസിച്ചു. മുസാഫര്‍പുരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നിതീഷ് കുമാറിന്റെ ഭരണത്തെയും രൂക്ഷമായി വിമർശിച്ചു. ഡല്‍ഹിയിലെ മലിനമായ യമുനാനദിയില്‍ ഭക്തര്‍ പ്രാര്‍ഥിക്കുമ്പോള്‍, പ്രധാനമന്ത്രി ‘പ്രത്യേകമായി നിര്‍മിച്ച’ കുളത്തില്‍ മുങ്ങിക്കുളിച്ചെന്ന് രാഹുൽ​ഗാന്ധി വിമർശിച്ചു. ഛാഠ് പൂജയിലെ ചടങ്ങുകൾക്കെത്തിയപ്പോഴുള്ള സംഭവമാണ്

Read More