breaking-news Kerala news

ഇനി ഭീതിവേണ്ടെന്ന് കേരള പൊലീസ്; കുറുവ സംഘം മൊത്തം വലയിൽ; ഒളിവിൽ കഴിയുന്നവർ തിരികെ വരില്ലെന്ന് പൊലീസ്

ആലപ്പുഴ: കുറുവഭീതിയിൽ കഴിയുന്നവർക്ക് ഇനി ഭീതിവേണ്ടെന്ന് കേരള പൊലീസ്. കേരളത്തിൽ ഇനി കുറുവാ ഭീതി വേണ്ടെന്നും കുറുവ ഭീഷണി ഉടൻ ഉണ്ടാവില്ലെന്നുമാണ് ആലപ്പുഴ എസ്‌.പി . തമിഴ്നാട്ടിലും കേരളത്തിലുമായുളള പ്രതികളിലേറെപ്പേരും പിടിയിലായി. ഒളിവിൽ ഉള്ളവർ ഉടൻ തിരികെ വരില്ല. ഏതെങ്കിലും സാഹചര്യത്തിൽ ദക്ഷിണേന്ത്യയിലേക്ക് എത്തിയാൽ പിടികൂടാൻ കേരള-തമിഴ്നാട് പൊലീസ് പൂർണ സജ്ജം. മുഴുവൻ പ്രതികളെയും പിടികൂടുന്നതുവരെ ആന്റി കുറുവാ സ്‌ക്വാഡ് പിരിച്ചു വിടില്ലെന്നും ആലപ്പുഴ എസ്.പി പറഞ്ഞു. മധ്യകേരളത്തിലെ 12 കേസുകളിലായി പിടിയിലാകാൻ അഞ്ച് പേരാണുള്ളത്. എല്ലാ

Read More
breaking-news Kerala

വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക വെന്തുമരിച്ചു

കോട്ടയം: വീടിന് തീപിടിച്ച് ഭിന്നശേഷിക്കാരിയായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വര്‍ഷങ്ങളായി മേരി ഒറ്റയ്ക്കായിരുന്നു താമസം.വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീ പിടിത്തത്തിന്റെ ആക്കം കൂട്ടി. മൃതദേഹം വൈക്കം താലൂക്ക്

Read More
breaking-news Kerala

നെടുമങ്ങാട്ടെ ടൂറിസ്റ്റ് ബസ് അപകടം; ഓടി രക്ഷപ്പെട്ട ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറി‌ഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റശേഖരമംഗലപുരം സ്വദേശി അരുൾദാസ് എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അപകടത്തിനു ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ഇയാളുടെ പുരികത്തിൽ ചെറിയ പരുക്കേറ്റിരുന്നു. ഇത് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സച്ച ശേഷം സുഹൃത്തിന്‍റെ വീട്ടിൽ അഭയം തേടുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞതോടെയാണ് നെടുമങ്ങാട് പൊലീസ് ഡ്രൈവറെ ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇഞ്ചിയത്ത്

Read More
breaking-news Kerala

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന മോഹന്‍ ഭാഗവതിന്റെപ്രസ്താവന ദേശവിരുദ്ധം; കേസെടുക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

കൊച്ചി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ മുഴുവന്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇന്ത്യയ്ക്ക് 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന പ്രസ്താവനയിലൂടെ മോഹന്‍ ഭാഗവത്സ്വാതന്ത്ര്യ സമര സേനാനികളെയും രക്തസാക്ഷികളെയും അപമാനിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.ആര്‍എസ്എസും ബിജെപിയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാത്തവരാണ്.അവരുടെ തനിനിറം ഈ പ്രസ്താവനയിലൂടെ പുറത്തുവന്നു. തീര്‍ത്തും ദേശവിരുദ്ധമായ ഈ പ്രസ്താവനയിന്മേല്‍ കേസെടുക്കേണ്ടതുണ്ട്. രാജ്യത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ മൊത്തം അവഹേളിക്കുന്ന ഈ പ്രസ്താവന സംബന്ധിച്ച് പ്രധാനമന്ത്രി മോദിക്ക് എന്താണ് പറയാനുള്ളത്? ഭരണഘടനയെ പോലും തള്ളിപ്പറയുന്ന പ്രസ്താവനയില്‍ ബിജെപി മറുപടി പറയണമെന്നും വേണുഗോപാല്‍

Read More
breaking-news Kerala

പാറശ്ശാല ഷാരോൺ വധം; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ; അമ്മയെ വെറുതെ വിട്ടു; ശിക്ഷ നാളെ വിധിക്കും

തിരുവനന്തപുരം: പാറശാലയിൽ ആൺസുഹൃത്തായ ഷാരോൺരാജിനെ കളനാശിനി കലർത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് എ എം ബഷീറാണ് വിധിപ്രസ്താവിച്ചത്. ശിക്ഷാവിധി ശനിയാഴ്ച. കേസിലെ രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധുവിനെ കോടതി വെറുതെവിട്ടു. എന്നാൽ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മലകുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗ്രീഷ്മയുടെ അമ്മയെയും ശിക്ഷിക്കണമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയും

Read More
breaking-news Kerala

വർഷങ്ങളായുള്ള പ്രണയം; നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമോ എന്ന ഭയത്തിൽ കഷായത്തിൽ വിഷം കലക്കി കൊലപാതകം; ഷാരോൺ വധക്കേസിൽ വിധി ഉടൻ

തിരുവനന്തപുരം: മൂന്നു വർഷത്തെ വിചാരണയ്ക്ക് ശേഷം പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ11 മണിക്ക് വിധി പറയും. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.എം. ബഷീറാണ് വിധി പറയുന്നത്. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന

Read More
breaking-news Kerala

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; സമാധിയിലിരിത്തുക പുതിയ പീഠത്തിൽ

തിരുവനന്തപുരം: സമാധി വിവാദങ്ങൾക്കു പിന്നാലെ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. നേരത്തെ പോലീസ് പൊളിച്ച കല്ലറയ്ക്ക് സമീപം ഗോപൻ സ്വാമിയെ സമാധിയിരുത്തുന്നതിനായി കുടുംബം പുതിയ കല്ലറ ഒരുക്കി. ഋഷിപീഠം എന്നാണ് പുതിയ കല്ലറയ്ക്ക് നാമകരണം ചെയ്തിട്ടുള്ളത്. ഉച്ചയ്ക്ക് 12 ഓടെ ഗോപൻസ്വാമിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്നും നാമജപഘോഷയാത്രയായി വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനത്തിനു ശേഷം വൈകുന്നേരം മൂന്നിനും നാലിനും ഇടയ്ക്ക് മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ മഹാസമാധിയായി സംസ്‌കാരം നടത്തുമെന്നാണ് കുടുംബം അറിയിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾ

Read More
breaking-news Kerala

ചേന്ദമംഗലത്തെ കൂട്ടകൊലപാതകം; അരും കൊലയ്ക്ക് പ്രേരിപ്പിച്ചത് വർഷങ്ങളായി തുടരുന്ന മുൻവൈരാഗ്യം; കൊല്ലാൻ പദ്ധതിയിട്ടത് ജിതിനെ മാത്രം

വടക്കൻ പറവൂർ: ചേന്ദമംഗലത്ത് ദമ്പതികളെയും മകളെയും അയൽവാസിയായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (കണ്ണൻ, 60), ഭാര്യ ഉഷ (52), മകൾ വിനിഷ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ വിനിഷയുടെ ഭർത്താവ് ജിതിൻ ബോസിന് (36) പരിക്കേറ്റു. ജിതിനെ മാത്രം ആക്രമിക്കുകയായിരുന്നു ഉദ്ദേശമെന്ന് പ്രതി റിതു ജയൻ പൊലീസിന് മൊഴി നൽകി. ജിതിനെ ആക്രമിക്കുന്നത് തടുക്കാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയേയും ആക്രമിച്ചത്. ഇതുകണ്ട് ഓടിയെത്തിയ വിനിഷയുടെ തലയ്ക്കടിച്ചെന്നും പ്രതി

Read More
Kerala

നഗരസഭയുടെ മൂന്നാമത്തെ റോ-റോ നിര്‍മ്മാണം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കും ; മുഴുവൻ തുകയും കൊച്ചിൻ ഷിപ്പ് യാർഡിന് കൈമാറിടയെന്ന് മേയർ

കൊച്ചിയുടെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്ന മൂന്നാമത്തെ റോ-റോയുടെ നിര്‍മ്മാണം ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാകുമെന്ന് മേയർ എം അനിൽകുമാർ. നഗരസഭയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ റോ റോയുടെ കരാര്‍ , 2024 നവംബർ മാസം 13 ന് കൊച്ചി കപ്പല്‍ശാലയുമായി ഒപ്പു വെച്ചിരുന്നു . ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥന്‍മാരുടെ പൂര്‍ണ്ണ പങ്കാളിത്തത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്. 14.9 കോടി രൂപയാണ് ജി.എസ്.ടി ഉള്‍പ്പെടെ, റോ-റോ നിര്‍മ്മാണത്തിനായി നഗരസഭ നല്‍കേണ്ടത്. കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ്

Read More
breaking-news Kerala

ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു ; ഇരിക്കുന്ന നിലയിൽ മൃതദേഹം ; ദുരൂഹത ഒഴിയാൻ പോസ്റ്റുമോർട്ടം

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു. കല്ലറയിൽ ഇരിക്കുന്ന തരത്തിൽ മൃതദേഹം കണ്ടെത്തിയെന്നും ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് ലഭിച്ചെന്നും പോലീസ് പറഞ്ഞു. വീട്ടുകാർ മൊഴി നൽകിയതു പോലെ തന്നെയാണ് മൃതദേഹം ഇരിക്കുന്നതെന്നു പോലീസ് പറഞ്ഞു. കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. ഹൃദയ ഭാഗം വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം.  തിരുവനന്തപുരം സബ്കളക്ടർ ഒ.വി.ആല്‍ഫ്രഡിന്‍റെ നേതൃത്വത്തിലാണു നടപടികൾ പുരോഗമിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. 

Read More