breaking-news Kerala

വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണം; മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല; നിയമപടിയുമായി യു.പ്രതിഭ

ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന മാധ്യമവാർത്തകൾ തള്ളി കായംകുളം എം.എൽ.എ .യു പ്രതിഭ. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും എംഎല്‍എ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ വാര്‍ത്ത പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും യു പ്രതിഭ പറഞ്ഞു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി. ഒരു കുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താനെന്നും യു പ്രതിഭ പറഞ്ഞു. യു പ്രതിഭയുടെ

Read More
breaking-news Kerala news

തിരുവില്വാമലയിൽ ബസിൽ നിന്നു തെറിച്ചുവീണ് സ്ത്രീ മരിച്ചു

തൃശൂർ: തിരുവില്വാമലയിൽ ബസിൽ നിന്നു തെറിച്ചുവീണ് സ്ത്രീ മരിച്ചു. കൂട്ടുപാത സ്വദേശി ഇന്ദിരാദേവിയാണ് മരിച്ചത്. കാട്ടുകുളം സ്കൂളിനു സമീപം ഇന്ന് രാവിലെ 7.15നായിരുന്നു അപകടം. പൂച്ച കുറുകെ ചാടിയപ്പോൾ ഡ്രൈവർ ബസ് ബ്രേക്ക് ചെയ്തതോടെ ഇന്ദിരാദേവി പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഡോറിനു സമീപത്തെ സീറ്റിലായിരുന്നു ഇന്ദിരാദേവി ഇരുന്നിരുന്നത്. ഇന്ദിരാദേവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലംകോടുനിന്ന് കാടാന്പുഴയിലേക്ക് ബസ് വരുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിനു പിന്നാലെ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ കേസെടുക്കുമെന്നും പോലീസ്

Read More
breaking-news Kerala

കണ്ണൂർ ഇരിട്ടിയിൽ പുഴയിൽ വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: ഇരിട്ടി കിളിയന്തറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു. കണ്ണൂർ കൊറ്റാളി സ്വദേശികളായ വിൻസന്‍റ് (42), ആൽബിൻ (9) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. ആൽബിൻ പുഴയിൽ വീണപ്പോൾ വിൻസന്‍റ് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം.ശനിയാഴ്ച ഉച്ച രണ്ടോടെയാണ് അപകടം. ക്രിസ്മസിന് ബന്ധുവീട്ടിൽ വന്നതായിരുന്നു വിൻസന്‍റും ആൽബിനും. പുഴയിൽ മുങ്ങിയ ഇരുവരെയും നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 145K Share Facebook

Read More
breaking-news India Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങുകൾ മാറ്റി; ജനുവരി 2ന് ബീഹാർ ഗവർണറായി ചുമതലയേൽക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണമായതിനാലാണ് ചടങ്ങ് മാറ്റിവച്ചത്. രാജ്ഭവനിലെ ജീവനക്കാരാണ് ഇന്ന് വൈകീട്ട് ഗവർണർക്ക് യാത്രയയപ്പ് നൽകാൻ തീരുമാനിച്ചിരുന്നത്. ബിഹാറിന്റെ ഗവർണറായാണ് അദ്ദേഹത്തിന്റെ പുതിയ ചുമതല. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായി ചുമതലയേൽക്കും. ഡിസംബർ 29 ന് അദ്ദേഹം കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന്

Read More
breaking-news Kerala news Politics

പെരിയ ഇരട്ടക്കൊലപാതകം: ചരിത്ര വിധി ഇന്ന്

കാസർകോട്: പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ കോടതി ഇന്ന് വിധി പറയും. 2019 ഫെബ്രുവരി 17ന് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 270 സാക്ഷികളാണ് കേസിലുള്ളത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് ആണ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. 14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ്

Read More
breaking-news Kerala news

തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

തേനി: തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. മരിച്ചതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ തേനി പെരിയകുളത്ത് ആണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓൾട്ടോ

Read More
breaking-news Kerala lk-special

ഒരു കണ്ണാന്തളി പൂവ് പോലെ ; ഇത് എം.ടി ഓർമയ്ക്ക്

മലയാളത്തിന്റെ അഭിമാനമായ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഇനി ഓർമ. . വൈകിട്ടോടെ മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. അന്ത്യകർമങ്ങളിൽ കുടുംബാംഗങ്ങൾ പങ്കാളികളായി. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’ യില്‍ അന്തിമോപചാരം അര്‍പ്പിക്കാൻ ആയിരക്കണക്കിന് ആളുകളായിരുന്നു എത്തിച്ചേർന്നത്. എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ്

Read More
breaking-news India Kerala

എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം ‘സിതാരയില്‍’; അതുല്യപ്രതിഭയെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി; പൊതുദര്‍ശനമില്ല

കോഴിക്കോട്: മലാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയായ സിതാരയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ എത്തിച്ചു. സംസ്‌കാരം വൈകിട്ട് 5ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ വെച്ച് നടക്കും. വൈകിട്ട് 4 വരെ അദ്ദേഹത്തിന്റെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം. നടന്‍ മോഹന്‍ലാല്‍, എം എന്‍ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രന്‍, എം പി ഷാഫി പറമ്പില്‍, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വീട്ടിലെത്തി. എംടിയുടെ വിയോഗവാര്‍ത്തയറിഞ്ഞ്

Read More
breaking-news India Kerala lk-special

മലയാളത്തിന്റെ എം.ടിക്ക് വിട;സാഹിത്യലോകത്തെ കുലപതിഇനി ഓർമ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ വിടപറഞ്ഞു. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം.

Read More
breaking-news Business gulf Kerala

ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്

മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറി വെറ്റ്നർ വിതരണോദ്ഘാടനവും നടന്നു. മലപ്പുറം യൂണിറ്റിലെ ആദ്യ പർച്ചേഴ്സ് സ്വന്തമാക്കിയത് ലുലു ഗ്രൂപ്പാണ്. പർച്ചേഴ്സ് ഓർഡർ ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡറക്ടർ എം.എ നിഷാദ് മിൽമ മലപ്പുറം യൂണിറ്റ് അംഗങ്ങൾക്ക് കൈമാറിക്കൊണ്ടാണ് വിതരണോദ്ഘാടനത്തിൽ ആഗോള റീടെയിൽ ഹൈപ്പർ മാർക്കറ്റ്

Read More