Kerala

പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യഭ്യാസ വകുപ്പ്

പാലക്കാട്: പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്റെ പേരിലായിരുന്നു വിദ്യാർത്ഥിയുടെ കൊലവിളി. ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ വിദ്യാർഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിലായിരുന്നു പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി. ‘സാറിനെ പുറത്തു കിട്ടിയാൽ ഞാൻ കൊല്ലും’

Read More
breaking-news Kerala

ബ്രൂവറിയിൽ അഴിമതി ആരോപണം നിയമസഭയിൽ എഴുതി ഉന്നയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറിയിൽ അഴിമതി ആരോപണം നിയമസഭയിൽ എഴുതി ഉന്നയിച്ച് രമേശ് ചെന്നിത്തല. ഒയാസീസിന് അനുമതി നൽകിയത് മുഖ്യമന്ത്രിക്ക് ഏറ്റവും താത്പര്യമുള്ള കമ്പനിയായത് കൊണ്ട്. അഴിമതിയുടെ കാര്യത്തിൽ മന്ത്രി എം.ബി രാജേഷിന്‍റെ നിശ്ചയദാർഢ്യത്തിന് അഭിനന്ദനമെന്നും ചെന്നിത്തല പരിഹസിച്ചു. 145K Share Facebook

Read More
breaking-news Kerala

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്ന്; വിട്ട് നിന്ന് ബി.ജെ.പി സർവീസ് സംഘടന

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ഇന്നു നടക്കും. പ്രതിപക്ഷ സർവീസ് സംഘടനകൾക്ക് ഒപ്പം സിപിഐയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ഭരണാനുകൂല സംഘടനയായ സിപിഎമ്മിന്‍റെ സർവീസ് സംഘടനയ്ക്ക് ഒപ്പം ബിജെപിയുടെ സർവീസ് സംഘടനയും ഇന്നത്തെ പണിമുടക്കിൽ നിന്നു വിട്ടു നിൽക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഡിഎ അടക്കമുള്ള അവകാശങ്ങൾ കവരുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. 145K Share Facebook

Read More
Kerala

വടക്കൻ പറവൂരിൽ അരി കയറ്റി വന്ന ലോറിയ്ക്ക് തീപിടിച്ചു; ആളപായമില്ല

കൊച്ചി: എറണാകുളം വടക്കൻ പറവൂർ ലേബർ കവലക്ക് സമീപം അരി കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം.പൂക്കാട്ടുപടിയിൽനിന്നും കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ലോറിയുടെ ടയറും അരിച്ചാക്കുകളും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവസമയം ലോറിയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ലോറിക്ക് തീപിടിച്ച വിവരം മറ്റൊരു വാഹനത്തിലെത്തിയവരാണ് ഡ്രൈവറെ അറിയിച്ചത്. ഉടൻ ഡ്രൈവർ ലോറി റോഡരുകിൽനിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. 145K Share Facebook

Read More
breaking-news Kerala

കൂപ്പുകളില്‍ നിന്ന് രക്ഷപ്പെടുത്തിയ 20 ആനകൾ കൂടി വന്‍താരയിലേക്ക്

അനന്ത് അംബാനിയുടെ വന്‍താര 20 ആനകളെ കൂടി വരവേല്‍ക്കാനൊരുങ്ങുന്നു. അരുണാചല്‍ പ്രദേശിലെ തടി വ്യവസായ മേഖലയില്‍ (കൂപ്പുകളില്‍) ചൂഷണത്തിനിരയായി കഴിയുകയായിരുന്ന 20 ആനകളെയാണ് വന്‍താരയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്. 10 കൊമ്പനാന, 8 പിടിയാന, രണ്ട് കുട്ടിയാനകള്‍ എന്നിവയടങ്ങുന്ന സംഘത്തെയാണ് വന്‍താരയിലെത്തിക്കുന്നത്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ത്രിപുര ഹൈക്കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആനകളുടെ നിലവിലെ ഉടമസ്ഥരുടെ സമ്മതത്തോടെയാണ് അവയെ വന്‍താരയിലെത്തിക്കുന്നത്. വന്‍താരയിലെത്തുന്ന ആനകള്‍ക്ക് ഇനി ചങ്ങലകളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുമെന്നും

Read More
breaking-news Kerala

മസ്തിഷ്കത്തിൽ പരിക്കേറ്റ് ഗുരുതരവാസ്ഥയിൽ തുടർന്ന കാട്ടാനയെ മയക്ക് വെടി വച്ച് വനംവകുപ്പ് ; 20 അംഗ ദൗത്യസംഘം അതിരപ്പള്ളിയിൽ

തൃശൂർ:മസ്തിഷ്കത്തിൽ പരിക്കേറ്റ് ഗുരുതരവാസ്ഥയിൽ തുടർന്ന കാട്ടാനയെ മയക്ക് വെടി വച്ച് വനംവകുപ്പ് പ്രത്യേക ദൗത്യസംഘം. പുഴയരികിൽ എത്തിയ ആനയെ പടക്കം പൊട്ടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷംമയക്കുവെടി വയ്ക്കുകയായിരുന്നു. വനഭാഗത്തോട് ചേർന്നുള്ള റബ്ബർ തോട്ടത്തിന്റെ ഭാഗത്ത് ആന ഇപ്പോൾ നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് ചീഫ് വെറ്റിനറി ഡോ. അരുൺ സക്കറിയ അടക്കമുള്ള 20 അംഗ സംഘമാണ് ആനയെ ശുശ്രൂഷിക്കാനായി സ്ഥലത്തുള്ളത്. മയക്ക് വെടി വെച്ചിരിക്കുന്ന അര മണിക്കൂർ സമയത്ത് ആനയെ പരിചരിക്കാൻ കഴിയുമെന്നാണ് കണക്ക് കൂട്ടൽ. അതിരപ്പള്ളിയിലെത്തിയ

Read More
breaking-news Kerala

കുറ്റവാളികൾക്ക് യാതൊരുവിധ സംരക്ഷണവും നൽകില്ല, പരമാവധി ശിക്ഷ ഉറപ്പാക്കും; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് ‌മുഖ്യമന്ത്രിയുടെ മറുപടി

എറണാകുളം: പുത്തൻവേലിക്കരയിൽ നാല് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ അയൽവാസിയായ സുബ്രഹ്‌മണ്യൻ എന്നയാൾ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ പോക്‌സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും ക്രൈം നം. 42/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടിയെ ആലുവ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ പോക്‌സോ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി പ്രതിയുടെയും

Read More
breaking-news Kerala

ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ കീഴിൽ കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും കവചത്തിന്റെ  (കേരള വാണിംഗ്‌സ് ക്രൈസിസ് ആൻഡ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) കീഴിൽ കൊണ്ടുവരാൻ  നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച

Read More
Kerala

അധികാരത്തിന് വേണ്ടി ഉദ്ദവ് മൂല്യം മറക്കുന്നു; കേരളത്തിൽ ഉദ്ദവ് താക്കറെ വിഭാഗം ശിവസേനയിൽ കൂട്ടരാജി; സംസ്ഥാന, ജില്ലാ ഭാരവാഹികൾ പാർട്ടി വിട്ടു

കൊച്ചി: ഉദ്ദവ് താക്കറെ വിഭാഗം ശിവസേന സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച എം.എസ് ഭുവനചന്ദ്രന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ ശിവസേനയിൽ കൂട്ടരാജി. പാർട്ടി സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും സെക്രട്ടറിമാരും അടക്കമുള്ള നേതാക്കളാണ് ഉദ്ദവ് താക്കറെ വിഭാഗം ശിവസേന വിട്ടത്. എറണാകുളം വൈ.എം.എം.സി.എ ഹാളിൽ നടന്ന സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. നേരത്തെ രാജിവെച്ച പാർട്ടി സംസ്ഥാന പ്രസിഡന്റായിരുന്ന എം.എസ് ഭുവന ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യക്തമായ ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ബാൽതാക്കറെ ശിവസേന രൂപീകരിച്ചതെന്ന് എം.എസ്

Read More
Kerala

പോക്സോ കേസ് പ്രതിയെ പൊലീസും സിപിഎമ്മും ചേർന്ന് സംരക്ഷിക്കുന്നു: മുഹമ്മദ്‌ ഷിയാസ്

കൊച്ചി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിനെ പൊലീസും പാർട്ടിയും കൂടി ചേർന്ന് സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ഇത്തരത്തിലുള്ള കേസുകളിൽ ഉൾപ്പെടുന്നവർക്ക് സിപിഎം നൽകുന്ന രാഷ്ട്രീയ സംരക്ഷണമാണ് കൂടുതൽ അതിക്രമങ്ങൾ വർധിച്ചുവരുന്നതിന് കാരണമാകുന്നത്. പ്രതികൾ രക്ഷപ്പെടുന്നതിന് വേണ്ടി സിപിഎമ്മിന്റെ ഉന്നത നേതാക്കൾ പോലും ഇടപെടുന്ന സാഹചര്യങ്ങൾ ഉണ്ട്. പൊലീസിനെ ഇത്തരം കേസുകളിൽ തങ്ങൾക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുകയാണ് സിപിഎം. ജില്ലയിൽ ക്രമസമാധാനം തകർക്കുന്ന രീതിയിൽ

Read More