വിഷ്ണുജയുടെ ഫോൺ കൈകാര്യം ചെയ്തിരുന്നത് ഭർത്താവായ പ്രബിൻ; നിരന്തരം ഉപദ്രവിക്കുമായിരുന്നു; മലപ്പുറത്ത് നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കൂടുതൽ തെളിവുകൾ
മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്കാനാകാതെ 25കാരിയായ വിഷ്ണുജ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയുടെ ഫോൺ കൈകാര്യം ചെയ്തിരുന്നത് ഭർത്താവായ പ്രബിനായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. നിരന്തരമായി ഭർത്താവ്, വിഷ്ണുജയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കിയിട്ടുണ്ട്.’പ്രബിൻ അവളെ നിരന്തരമായി ഉപദ്രവിക്കുമായിരുന്നു. കഴുത്തിൽ കയറിട്ട് മുറുക്കുകയൊക്കെ ചെയ്തിട്ടുണ്ട്. മാനസികമായും ശാരീരകമായും അയാൾ വിഷ്ണുജയെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അവൾക്കു പറ്റുന്നില്ലെന്ന് മനസിലായപ്പോഴാണ് എന്നോട് എല്ലാം പറയാൻ തുടങ്ങിയതെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് കൈയിൽ