പാക് യുവതിയെ വിവാഹം കഴിച്ചത് സി.ആർ.പി.എഫിന്റെ അനുമതിയോടെ; നിയമപോരാട്ടം നടത്തും; സേനയിൽ നിന്ന് പിരിച്ചുവിട്ട ജവാൻ
ന്യൂഡൽഹി∙ സിആർപിഎഫിൽനിന്ന് അനുവാദം ലഭിച്ചതിനു ശേഷമാണ് താൻ വിവാഹം കഴിച്ചതെന്ന് പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചെന്ന് ആരോപിച്ചു പിരിച്ചുവിട്ട സിആർപിഎഫ് ഉദ്യോഗസ്ഥൻ മുനീർ അഹമ്മദ്. മേൽ ഉദ്യോഗസ്ഥർക്ക് ഇക്കാര്യം അറിയാമായിരുന്നു. വേണ്ട അനുമതികളെല്ലാം എടുത്താണ് പാക്ക് യുവതി മെനാൽ ഖാനെയെ വിവാഹം കഴിച്ചത്. തനിക്കെതിരായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മുനീർ പറഞ്ഞു. ജമ്മുവിലെ ഘരോട്ട സ്വദേശിയായ മുനീർ, 2017 ഏപ്രിലിലാണ് സിആർപിഎഫിൽ ചേർന്നത്. 2022ലാണ് പാക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ആദ്യമായി ഓഫിസിൽ അറിയിക്കുന്നതെന്ന് മുനീർ
