രക്താർബുദ രോഗിയായി കുട്ടി ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ച് മരിച്ച സംഭവം; ആർ.സി.സിയിലെ രക്തപരിശോധന സംവിധാനം അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി ∙ രക്താർബുദ രോഗിക്ക് ചികിത്സയ്ക്കിടെ എച്ച്ഐവി ബാധിച്ചതിൽ വിശദാംശങ്ങൾ തേടി ഹൈക്കോടതി. ആർസിസിയിലെ നിലവിലുള്ള രക്തപരിശോധനാ സംവിധാനത്തിന്റെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതിയുടെ നിർദേശം. മരിച്ച കുട്ടിയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ടോയെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ പെൺകുട്ടിക്ക് രക്താർബുദ ചികിത്സയ്ക്കിടെ 49 തവണയാണ് രക്തം പകർന്നു നൽകിയത്. ദാതാക്കളിൽ ഒരാൾ എച്ച്ഐവി ബാധിതനാണെന്ന് പിന്നീട് കണ്ടെത്തി. പെൺകുട്ടിക്ക് പിന്നീട് നടത്തിയ പരിശോധനയിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ചികിത്സക്കിടെ 2018 ഏപ്രിൽ 11ന്
