ന്യൂഡൽഹി∙ യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് അറസ്റ്റിൽ. മനുഷ്യാവകാശ സംരക്ഷണ രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സനലിനെ പോളണ്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഫിന്‍ലന്റിൽ സ്ഥിരതാമസക്കാരനായ സനല്‍ ഇടമുറകിനെ മാര്‍ച്ച് 28-ാം തീയതി കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. സനല്‍ ഇടമുറക് അറസ്റ്റിലായതായി ഫിന്‍ലന്റിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
2012ൽ സനൽ ഇടമറുകിനെതിരെ മതനിന്ദയ്ക്ക് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സനൽ ഫിൻലന്റിലേക്ക് പോയത്. ദീര്‍ഘകാലമായി ഫിന്‍ലന്റിൽ തുടരുകയായിരുന്നു സനൽ. 2018ൽ ആലപ്പുഴ സ്വദേശിനിക്ക് വീസ നൽകാമെന്ന് പറഞ്ഞ് 15 ലക്ഷം രൂപ തട്ടിയ കേസിലും സനൽ പ്രതിയായി. ഈ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനലിനെതിരെ 2020ൽ ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിച്ചത്. സനലിനെ വൈകാതെ ഇന്ത്യക്ക് കൈമാറിയേക്കും.
Leave feedback about this