breaking-news Kerala

ബോയിങ്ങിന്റെ ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറക്കാൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ; പരിശോധനകൾക്ക് ശേഷം സർവീസെന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തത്തിന് കാരണമായ ബോയിങ്ങിന്റെ ഡ്രീംലൈനർ 787- 8 വിമാനങ്ങളുടെ പറക്കാൽ താൽക്കാലികമായി അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ തുടരാൻ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നത്. ഇന്ത്യയുടേയും അമേരിക്കയുടേയും വ്യോമയാന ഉദ്യോഗസ്ഥർ ഇക്കാര്യം ചർച്ച ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അമേരിക്കൻ വൈഡ് ബോഡി എയർലൈനറിന്റെ സുരക്ഷ പരിശോധന സംബന്ധിച്ച് യുഎസ് ഏജൻസികളുമായും ചർച്ച നടക്കുന്നുണ്ട്.

വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ എയർ ഇന്ത്യയും ആരംഭിച്ചു. അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്നതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ ശ്രമിച്ച വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിനടുത്ത് ബി ജെ മെഡിക്കൽ കോളജ് വളപ്പിലേ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി തകർന്നുവീണു കത്തുകയായിരുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video