breaking-news

കപ്പലിലെ തീയുടെ തീവ്രത കുറഞ്ഞു; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: ബേപ്പൂരിനടുത്ത് പുറംകടലിൽ കത്തിയ ‘വാൻഹായ്‌ 503’ ചരക്കുകപ്പലിലെ തീ രണ്ടാം ദിവസവും അണയ്‌ക്കാനായില്ല. അതേസമയം തീയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും പുകയ്ക്ക് അല്പം പോലും ശമനമായിട്ടില്ല.

കൂടുതൽ കണ്ടെയ്നറുകളിലേക്ക്‌ തീ പടർന്നതോടെ കടലിൽ കപ്പൽ കത്തികൊണ്ടിരിക്കുകയാണ്. തീയും പൊട്ടിത്തെറിയും കാരണം കപ്പൽ ഇടതുവശത്തേക്ക്‌ ചെരിയുന്നുണ്ട്‌. പത്ത്‌ മുതൽ 15 ഡിഗ്രി വരെ ചെരിവാണ് കപ്പലിനുള്ളത്‌. ഇത്‌ അപകടകരമായ അവസ്ഥയല്ലെന്നാണ് നാവികസേന അധികൃതർ പറയുന്നത്‌.

ഇന്ധനടാങ്കിലേക്ക് തീപടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ദുഷ്‌കരമാകും. രണ്ടായിരം ടണ്‍ ഡീസല്‍ ടാങ്കിലുണ്ടെന്നാണ് വിവരം. കാണാതായ നാലുപേരെ കുറിച്ച് ഇതുവരെ വിവരം ലഭ്യമായിട്ടില്ലെന്നും തെരച്ചില്‍ തുടരുകയാണെന്നും നാവികസേന പിആർഒ അറിയിച്ചു.

സംഭവം നടന്ന് 48 മണിക്കൂറിന് ശേഷവും നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും കപ്പലുകൾ തീയണയ്‌ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. തീരസംരക്ഷണ സേനയുടെ സചേത്, അർണേഷ്‌, സമുദ്രപ്രഹരി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകളും മൂന്ന് വിമാനങ്ങളും നാവികസേനയുടെ സത്‌ലജ്‌ കപ്പലുമാണ് ഉദ്യമം തുടരുന്നത്‌.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video