ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപലപിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് മന്ത്രി പറഞ്ഞു.ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. തിരിച്ചടി നൽകുമെന്ന് ഉറപ്പ് നൽകിയ പ്രതിരോധ മന്ത്രി പഹൽഗാമിലുണ്ടായ ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും പറഞ്ഞു. സൈനിക വിഭാഗം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. ഈ ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവർ. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിങ്ങനെയാണ് ഇതിൽ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നാല് ഭീകരരും ആയുധങ്ങളുമേന്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൽഹാം ഭീകരാക്രമണത്തിൽ ഇവർ നാലുപേർക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോർട്ടുകൾ.ഭീകരരുടെ രേഖാചിത്രങ്ങളും നേരത്തെ ജമ്മു കാഷ്മീർ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു. ഭീകരാക്രമണത്തിൽ എൻഐഎയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മേഖലയിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ആറ് പേരിൽ രണ്ടുപേർ പ്രാദേശിക ഭീകരരാണ്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കർ, ത്രാൽ സ്വദേശി ആസിഫ് എന്നിവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധം പുലർത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ നാല് ഭീകരരുടെ ചിത്രങ്ങൾ പുറത്ത്. ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവർ. ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിങ്ങനെയാണ് ഇതിൽ മൂന്നാളുകളുടെ പേരുകളെന്നും ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നാല് ഭീകരരും ആയുധങ്ങളുമേന്തി നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൽഹാം ഭീകരാക്രമണത്തിൽ ഇവർ നാലുപേർക്കും നേരിട്ട് പങ്കുള്ളതായാണ് റിപ്പോർട്ടുകൾ.ഭീകരരുടെ രേഖാചിത്രങ്ങളും നേരത്തെ ജമ്മു കാഷ്മീർ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു. ഭീകരാക്രമണത്തിൽ എൻഐഎയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. മേഖലയിൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Leave feedback about this