സനാ: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനനത്തെ എതിർത്ത് വീണ്ടും തലാലിന്റെ സഹോദരൻ. വധശിക്ഷയിൽ മധ്യസ്ഥതയ്ക്കോ ഒത്തുതീര്‍പ്പിനോ ഇല്ലെന്ന് സഹോദരന് ഒടുവിലായി പ്രതികരിക്കുന്നത്.
വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം യെമന്‍ അറ്റോര്‍ണി ജനറലിന് വീണ്ടും കത്തയച്ചു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയാറല്ലെന്നും ദയാധനം വേണ്ടെന്നും വധശിക്ഷക്കുള്ള തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നുമാണ് തലാലിന്റെ സഹോദരന് വ്യക്തമാക്കുന്നത്.
നിമിഷ പ്രിയയുടെ വധശിക്ഷ വൈകരുത്; യെമന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ച് തലാലിന്റെ സഹോദരൻ
