loginkerala lk-special കുടുംബം വഴങ്ങിയില്ലെങ്കിലും പ്രധാനമന്ത്രിക്കും സുപ്രീം കൗൺസിലിനും ഇടപെടാനാകും; സൗഹൃദരാജ്യത്തിന്റെ താത്പര്യം സംരക്ഷിച്ചാൽ നിമിഷ പ്രിയക്ക് മോചനം?
lk-special

കുടുംബം വഴങ്ങിയില്ലെങ്കിലും പ്രധാനമന്ത്രിക്കും സുപ്രീം കൗൺസിലിനും ഇടപെടാനാകും; സൗഹൃദരാജ്യത്തിന്റെ താത്പര്യം സംരക്ഷിച്ചാൽ നിമിഷ പ്രിയക്ക് മോചനം?

ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം വഴങ്ങുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്ത്. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ വ്യക്തമാക്കുന്നത്. യെമനിലെത്തി സൂഫി പണ്ഡിതന്മാരും അധികൃതരുമായും പലതവണ ചർച്ചകൾ നടത്തിയെങ്കിലും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നത് അനുസരിച്ച് മോചനം സാധ്യമാകുക പ്രായസമേറിയ കടമ്പയെന്നാണ്. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായാണ് വിവരമെത്തി, വിഷയത്തിൽ തലാലിന്‍റെ ബന്ധുക്കൾക്കിടയിൽ രണ്ടഭിപ്രായമാണ് ഉയരുന്നത്.


കുടുംബത്തിലെ ചിലർ നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ദയാദനം വാങ്ങി മാപ്പ് നൽകി വിട്ടു നൽകുന്നതിനെതിരെ തലാലിനെ അനുകൂലിക്കുന്നവരും പ്രദേശവാസികളും പ്രക്ഷോഭം അരംഭിച്ചു കഴിഞ്ഞു. ഇന്ത്യ- യെമൻ രാജ്യാന്തര സൗഹൃദത്തിനും വിദേശകാര്യ ബന്ധങ്ങൾക്കും കോട്ടം തട്ടാത്ത വിധത്തിൽ കാര്യങ്ങൾ സുഗമമാക്കാനാണ് ഇരു രാജ്യങ്ങളുടേയും ശ്രമം. അതിനായി ഇന്ത്യൻ എംബസി, വിദേശകാര്യമന്ത്രാലയം തുടങ്ങി ഉഭയകക്ഷി ചർച്ചകൾ ഏറുകയാണ്. യെമൻ പ്രാധാനമന്ത്രിക്ക് നേരിട്ട് ഇടപെട്ടാൽ വധശിക്ഷ ഒഴിവാക്കി ശിക്ഷയുടെ കാഠിന്യം കുറയ്ക്കാമെന്നതും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

യെമൻ പ്രധാനമന്ത്രി സലിം സല ബിൻ ബാരിക് ഇടപെടുകയാണെങ്കിൽ നയതന്ത്ര ഇടപടലോടെ നിമിഷ പ്രിയയുടെ മോചനം സാധ്യമായേക്കും. ഇന്ത്യ- യെമൻ വിശാലമായ സൗഹൃദത്തെ ബാധിക്കാത്ത തരത്തിൽ മോചനം സാധ്യമാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. സ്വയരക്ഷയ്ക്കും ആത്മരക്ഷയ്ക്കുമായിട്ടാണ് നിമിഷ പ്രിയ തലാലിനെ മയക്ക് മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയതെന്നാണ് നിമിഷ പ്രിയയുടെ വാദം. അങ്ങനെയെങ്കിൽ യെമനിലെ ഏറ്റവും വലിയ ശിക്ഷാ വിധിയിൽ ഇളവ് ലഭിക്കുക എപ്രകാരമെന്നത് ചോദ്യമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി തുടങ്ങിയവരുടെ ഇടപെടൽ ഈ കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. നിമിഷയ്ക്ക് വധ ശിക്ഷ പ്രഖ്യാപിച്ച നാൾ മുതൽ മോചനത്തിനായി ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തകർ പല രൂപത്തിലാണ് ഇടപെട്ടത്.

അതിൽ ഏറ്റവും ശ്രദ്ധേയം ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ എം.എ യൂസഫലി നേരിട്ട് ഇടപെട്ടതായിരുന്നു. നിമിഷയുടെ മോചനത്തിന് വേണ്ടതെല്ലാം ശ്രമിക്കുമെന്നും അദ്ദേഹം വാക്ക് നൽകിയത്. ഇന്ത്യ- ഗൾഫ് നയതന്ത്രത്തിലേയും കച്ചവട സൗഹൃദത്തിലേയും മൂന്നാം പില്ലറായി എപ്പോഴും നിൽക്കുന്നത് യൂസഫലി തന്നെയാണ്. അതിനാൽ തന്നെ എം.എ യൂസഫലിയുടെ ഇടപെടൽ നിർണായകമായി. മുൻപ് ബെക്സ് കൃഷ്ണനുൾപ്പെടുള്ള മലയാളികളെ ഇത്തരത്തിൽ മോചിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. യെമൻ വിദേശകാര്യമന്ത്രി സായ അൽ സിന്ദാനി മാത്രമല്ല, യെമനിലെ ഭരണ നിർമ്മാണം, കാര്യനിർവഹകണ വിഭാഗങ്ങളിലെ കൂട്ടായ തീരുമാനങ്ങളും ശിക്ഷാ വിധിയെ സ്വാധീനിക്കാൻ കഴിയും. ഭരണഘടനാ, അപ്പീൽ പരിശോധന, ക്രിമിനൽ, സൈനിക, സിവിൽ, കുടുംബം, വാണിജ്യം, ഭരണപരമായ എന്നിങ്ങനെ എട്ട് ഡിവിഷനുകൾ നിയന്ത്രിക്കാനുള്ള അധികാരം യെമനിലെ പരമോന്നധ സുപ്രീംകോടതിക്കുണ്ട്.

ഏറ്റവും സങ്കീർണായ നിമിഷ പ്രിയ കേസിൽ ആ രാജ്യത്തെ പൗരനല്ലാത്ത ആളാണ് പ്രതിയെന്ന മാനദണ്ഡവും സൗഹൃദ രാജ്യത്തിന്റെ താത്പര്യവും ഡിപ്ലമസിയും ഇവിടെ നിർണായക ഘടകമായി മാറും. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡന്‍റ് വിഷയത്തിൽ ഇടപെട്ടിരുന്നു ഇന്ത്യൻ പ്രതിനിധികൾ വ്യക്തമാക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര്‍ അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണം. ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിക്കുന്നത്.

Exit mobile version