breaking-news

രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ മരണ സംഖ്യ 110 കവിഞ്ഞു; 30 പേർ മരിച്ചെന്ന് ​ഗുജറാത്ത് സർക്കാരിന്റെ കണക്ക്; മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ​ഗുരുതര പരുക്കേറ്റവരിൽ; വിമാനം വീണത് ജനവാസമേഖലയിൽ

അഹ്മദാബാദ്: ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം തകർന്നുവീണ് ദുരന്തത്തിൽ മരണ സംഖ്യ 110 കവിഞ്ഞു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം ​ഗുജറാത്ത് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കിൽ 30 മരണമാണ് പുറത്തുവിട്ടിട്ടുള്ളത്. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. അർധ സൈനിക വിഭാഗവും എൻ.ഡി.ആർ.എഫ് സംഘവും അഹ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘവും 20ലേറെ ആംബലൻസും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ 230 പേർ യാത്രക്കാരും 12 പേർ ജീവനക്കാരുമാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും യാത്രക്കാരനായി വിമനാത്തിലുണ്ടായിരുന്നു.അദ്ദേഹത്തെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരത്വവും 53 പേർ ബ്രിട്ടീഷ് പൗരത്വവും 7 പേർ പോർച്ചുഗീസ് പൗരത്വവും ഒരാൾ കനേഡിയൻ പൗരത്വവും ഉള്ളവരാണ്. യാത്രക്കാരിൽ ഒരു മലയാളിയും ഉണ്ടെന്നാണ് പ്രാഥമിക വിവരം.

ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.പറന്നുയർന്ന വിമാനത്തിന്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു. ലൻഡനിലേക്ക് തിരിച്ച വിമാനമാണ് തകർന്നത്. രക്ഷാപ്രവർത്തനത്തിനുള്ള എല്ലാ സഹായവും വാദ്​ഗാനം ചെയ്ത് കേന്ദ്രസർക്കാർ രം​ഗത്തെത്തി. വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. . ലണ്ടനിലേക്ക് പോകുന്ന എയർഇന്ത്യ ഡ്രീംലൈനർ ആയിരുന്നു അപകടത്തിൽപ്പെട്ടത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണിൽ സംസാരിക്കുകയും സംസ്ഥാനത്തിന് വേണ്ട സഹായം വാഗ്ദാനം ചെയ്തു. ​ഗുരുതരമായി പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video