breaking-news

സുരേഷ് ​ഗോപിയുടെ അഭ്യർത്ഥന പരി​ഗണിച്ചു; തൃശൂരിലെ വഴിയോര കച്ചവടക്കാർക്കായി പി.എം സേവാ നിധി സഹായ പദ്ധതിയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

ന്യുഡൽഹി: തൃശ്ശൂരിലെ തെരുവ് വ്യാപാരികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. വഴിയോര കച്ചവടക്കാർക്കായി സുരേഷ് ​ഗോപി എം.പിയുടെ അഭ്യർത്ഥന പ്രകാരമാണ് സാമ്പത്തിക പാക്കേജ് മുന്നോട്ട് വനച്ചിരിക്കുന്നത്. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേര്‍സ് ആത്മനിർഭർ പദ്ധതി (PM SVANidhi) 2030 മാർച്ച് വരെ നീട്ടിയതായും
പദ്ധതി ആയിരക്കണക്കിന് വഴിയോര കച്ചവടക്കാർക്ക് ​ഗുണം ലഭിക്കുമെന്നും ന​ഗര വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മനോഹർ ലാൽ ഘട്ടർ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിക്ക് ഉറപ്പ് നൽകി. രാജ്യത്ത് ഇതുവരെ 68 ലക്ഷത്തിലധികം വ്യാപാരികൾ പദ്ധതിയുടെ ആനുകൂല്യം നേടിയിട്ടുള്ളത്.

തൃശ്ശൂരിൽ 8,919 വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. ആകെ ₹11.79 കോടിയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ സഹായം. 3.0.29 കോടി പലിശ സബ്സിഡിയും 0.20 കോടി ഡിജിറ്റൽ ക്യാഷ്ബാക്കും ലഭിച്ചു. 3,066 പേർ സേവാ നിധി ശ്രീ സൃമൃദ്ധി പദ്ധതിയുടെ സാമൂഹ്യ-സാമ്പത്തിക സർവേയിൽ ഉൾപ്പെടുത്തിയതായും. 10,643 പദ്ധതികൾ ഇതിനകം അംഗീകരിച്ചിരിക്കുന്നതായും സുരേഷ് ​ഗോപി പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ആനുകൂല്യങ്ങൾ

മൂന്നു ഘട്ടങ്ങളിലായി ₹15,000, ₹25,000, ₹50,000 വരെ വായ്പ ലഭ്യമാകും.

2.രണ്ടാമത്തെ വായ്പ ഘട്ടം വിജയകരമായി തിരിച്ചടക്കുന്നവർക്കായി ₹30,000 വരെ ക്രെഡിറ്റ് പരിധിയുള്ള UPI സൗകര്യമുള്ള RuPay ക്രെഡിറ്റ് കാർഡുകൾ ലഭിക്കും.

3.സാമ്പത്തിക, ഡിജിറ്റൽ സാക്ഷരത, ഇ-കൊമേഴ്‌സ്, പാക്കേജിംഗ്, ഭക്ഷ്യസുരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളിൽ പരിശീലന പരിപാടികൾ.

4.റീട്ടെയിൽ ഇടപാടുകൾക്ക് പരമാവധി ₹1,200 ക്യാഷ്ബാക്കും, ഹോൾസെയിൽ കച്ചവടങ്ങൾക്ക് ₹400 ക്യാഷ്ബാക്കും.

ഈ പദ്ധതികൾ തൃശ്ശൂരിലെ തെരുവ് വ്യാപാരികൾക്ക് പുതുജീവൻ പകർന്നു നൽകുകയും ഡിജിറ്റൽ സാക്ഷരതയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുകയും ചെയ്യും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video