തിരുവനന്തപുരം: കണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ എഡിജിപി എം.ആർ.അജിത് കുമാറിന് സർക്കാരിന്റെയും ക്ലീൻചിറ്റ്. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിച്ചു.
ചൊവ്വാഴ്ച കണ്ണൂരിൽ നിന്നെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് വരുത്തി ഒപ്പിടുകയായിരുന്നു. മുൻ എംഎല്‍എ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം നടന്നത്.
അജിത്കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നായിരുന്നു വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തൽ. ഈ അന്വേഷണ റിപ്പോര്‍ട്ടിനാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയത്. അതേസമയം, അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ കേസെടുക്കണമെന്ന ഡിജിപിയുടെ ശിപാര്‍ശ തൊടാതെയാണ് ക്ലീൻചിറ്റ് നൽകിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നൽകുന്നത്.
Leave feedback about this