LogoLoginKerala

എ ഐ ലാബുകള്‍ ആറു മാസത്തേക്കെങ്കിലും അടച്ചുപൂട്ടണമെന്ന് പ്രശസ്ത ഗവേഷകന്‍

നിര്‍മിത ബുദ്ധിയുടെ വളര്‍ച്ച മനുഷ്യരാശിക്ക് ഉന്‍മൂല നാശം വരുത്തും
 
 
ai

നിര്‍മിത ബുദ്ധി മനുഷ്യവംശത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാകുമെന്നും എ ഐ പരീക്ഷണങ്ങള്‍ ആറ് മാസത്തേക്കെങ്കിലും നിര്‍ത്തിവെക്കണമെന്നും എഐ ഗവേഷകനായ എലിസര്‍ യുഡ്‌കോവ്‌സ് കി. വലിയ രീതിയില്‍ ഇന്ന് ഡാറ്റകള്‍ കൈ കാര്യം ചെയ്യാനുള്ള സംവിധാനം ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുണ്ട്. മനുഷ്യരെ പോലെ തന്നെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ജിപിടി4 എന്ന നിര്‍മിതബുദ്ധി ഏവരെയും അമ്പരപ്പിക്കുന്നതാണ്. മനുഷ്യന്റെ ജോലികളെ ലളിതമാക്കി മാറ്റാന്‍ ഇത് സഹായിക്കുമെന്ന ആശ്വാസവും മനുഷ്യരാശിയ്ക്ക് തന്നെ ആപ ത്താകുമോ എന്ന ആശങ്കയുമാണ് എഐ ഒരേ സമയം ഉയര്‍ത്തുന്നത്. അതിമാനുഷികമായ ബുദ്ധിശേഷിയുള്ള എഐ പോലെയുള്ള സംവിധാനങ്ങളുടെ വികസനപരീക്ഷണങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം അത് മനുഷ്യന്‍ ഭൂമുഖത്ത് നിന്ന് ഉന്‍മൂലം ചെയ്യപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് ടൈം മാഗസിനില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനത്തില്‍ ഗവേഷകന്‍ കുറിച്ചിരിക്കുന്നത്. 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആളുകളെക്കാള്‍ മിടുക്കരായിക്കഴിഞ്ഞാല്‍, ഭൂമിയിലെ എല്ലാവരും മരിക്കുമെന്ന് എലീസര്‍ യുഡ്കോവ്സ്‌കി തറപ്പിച്ചുപറയുന്നു. എന്തുകൊണ്ടാണ് നമ്മള്‍ വളരെ വളരെ ഭയപ്പെടേണ്ടതെന്നും എന്തുകൊണ്ടാണ് അവയുടെ ഭയാനകമായ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാകാത്തതെന്നും അല്ലെങ്കില്‍ നിയന്ത്രിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം വിവരിക്കുന്നു.

ഗവേഷണങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്വയം ചിന്തിക്കാന്‍ ശേഷിയുള്ളൊരു എഐ നിര്‍മിക്കപ്പെട്ടാല്‍ ബുദ്ധിയുള്ള ജീവിയുടെ എല്ലാ പ്രശ്‌നങ്ങളും അതിനുമുണ്ടാവും. ആരിലും കീഴ്‌പ്പെടാതിരിക്കാനുള്ള അവകാശവും അതിനുണ്ടാവും. എഐ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവന്നേക്കും. ആ പരിഹാരം എല്ലാവരും കൊ ല്ലപ്പെടാതിരിക്കാനുള്ളതാകുമെന്നും ചിലപ്പോള്‍ അതുവരെ കാത്തു നില്‍ക്കാന്‍ നാമുണ്ടാകില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോട് മത്സരിക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യര്‍ പരാജയപ്പെടുകയുള്ളൂവെന്ന് എലിസര്‍ ചൂണ്ടിക്കാട്ടുന്നു. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണം. എഐ ഉയര്‍ത്തുന്ന വെല്ലു വിളികള്‍ മനസിലാക്കാന്‍ നാം ഇനിയും തയ്യാറായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍, അതിശക്തമായൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആരെങ്കിലും നിര്‍മിച്ചെടുത്താല്‍, തൊട്ടുപിന്നാലെതന്നെ മനുഷ്യരുള്‍പ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്വയം തിരിച്ചറിയാന്‍ കഴിവുണ്ടോ എന്നതിനെ കുറിച്ച് നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറ യുന്നു.

കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലിയിലെ മെഷീന്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനാണ് അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി ഇലോണ്‍ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊയ്ക് ഉള്‍പ്പടെ നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 29 ന് ഇവര്‍ പുറത്തുവിട്ട തുറന്നകത്തില്‍ പറയുന്ന ആവശ്യങ്ങള്‍ പോലും യഥാര്‍ത്ഥ പ്രശ്‌നത്തെ നേരിടാന്‍ പ്രാപ്തമായതല്ലെ ന്നാണ് എലിസര്‍ യുഡ്‌കോവ്‌സ്‌കി പറയുന്നത്. അതുകൊണ്ടാകാം അദ്ദേഹം ഈ കത്തില്‍ പങ്കാളിയായിരുന്നില്ല.